വിശുദ്ധ പദവി ലഭിക്കുന്ന സാധാരണ ഇന്ത്യക്കാരനായി ദേവസഹായം പിള്ള; ചടങ്ങുകൾ മെയ് 15ന് വത്തിക്കാനിൽ
വിശുദ്ധ പദവി ലഭിക്കുന്ന സാധാരണ ഇന്ത്യക്കാരനായി ദേവസഹായം പിള്ള; ചടങ്ങുകൾ മെയ് 15ന് വത്തിക്കാനിൽ
തിരുവനന്തപുരം: രക്തസാക്ഷിയായി വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള വിശുദ്ധ പദവിയിലേക്ക്. അടുത്ത വർഷമാണ് ചടങ്ങുകൾ നടക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടിൽ ക്രിസ്തുമതം സ്വീകരിച്ച ഹിന്ദുമത വിശ്വാസിയാണ് ദേവ സഹായം പിള്ള. വിശുദ്ധ പദവി ലഭിക്കുന്ന ആദ്യ ഇന്ത്യൻ സാധാരണക്കാരനും സഭയിലെ അംഗത്വമില്ലാത്ത വ്യക്തിയും എന്ന സവിശേഷതയും ഇദ്ദേഹത്തിന് ഉണ്ട്.
2022 മെയ് 15 ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടക്കുന്ന വിശുദ്ധീകരണ കുർബാനയിൽ ഫ്രാൻസിസ് മാർപാപ്പ വാഴ്ത്തപ്പെട്ട ദേവ സഹായം പിള്ളയെയും മറ്റ് ആറ് വാഴ്ത്തപ്പെട്ടവരെയും വിശുദ്ധരായി പ്രഖ്യാപിക്കുമെന്ന് സഭാ അധികൃതർ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച പ്രഖ്യാപനം ചൊവ്വാഴ്ച വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് വിശുദ്ധരുടെ സഭയിൽ നടന്നു.

നീലകണ്ഠപിള്ള എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. മാർത്താണ്ഡ വർമ രാജാവിന്റെ കൊട്ടാരത്തിൽ ഉദ്യോഗസ്ഥനായിരുന്നു ഇദ്ദേഹം. ഒരു ഡച്ച് ഉദ്യോഗസ്ഥനുമായുള്ള സംഭാഷണത്തിലാണ് കത്തോലിക്ക വിശ്വാസത്തെ പറ്റി ഇദ്ദേഹം അറിയുന്നത്. തുടർന്ന് ബുട്ടാരി എന്ന ഈശോ സഭ വൈദികനിൽ നിന്നും 1745 മേയ് 17 ന് ക്രിസ്തുമതം സ്വീകരിച്ചു. ക്രിസ്തു മതം സ്വീകരിച്ചതിന് ശേഷം "ലാസറസ്" എന്ന പേര് സ്വീകരിച്ചു പിള്ള. ഈ പ്രക്രിയ പൂർത്തീകരിക്കുന്നതോടെ, സാധാരണക്കാരനായ ഇന്ത്യക്കാരൻ ആദ്യമായിവിശുദ്ധനായി മാറുമെന്ന് സഭ അറിയിച്ചു. പ്രാദേശിക ഭാഷയിൽ പറഞ്ഞാൽ "ലാസറസ്" എന്നാൽ "ദേവസഹായം", അല്ലെങ്കിൽ "ദൈവം എന്റെ സഹായം" എന്ന് വ്യക്തമാക്കുന്നു.

ഒരു പ്രസംഗിക്കുന്നതിനിടയിൽ " ജാതി വ്യത്യാസങ്ങൾക്കിടയിലും, എല്ലാ ആളുകളുടെയും സമത്വം ഉണ്ടാകണമെന്ന്" അദ്ദേഹം പ്രത്യേകം പറഞ്ഞിരുന്നു. എന്നാൽ, ഇതിൽ ഉയർന്ന വിഭാഗങ്ങളിൽ വലിയ തരത്തിലുളള വിദ്വേഷം ഉണർത്തി. 1749 - ൽ ഇത്തരം പ്രസംഗം നടത്തിയതിന്റെ പേരിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു.
Recommended Video

മതം മാറിയതിനെ തുടർന്ന് അദ്ദേഹത്തെ കാരാഗൃഹത്തിൽ അടച്ചു. 1752 ജനുവരി നാലിന് അദ്ദേഹത്തെ വെടിവെച്ചു കൊല്ലുകയായിരുന്നു എന്നാണ് വിശ്വാസം. വത്തിക്കാൻ തയ്യാറാക്കിയ കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. വർദ്ധിച്ചു വരുന്ന പ്രയാസങ്ങൾ സഹിച്ച ഇയാൾ വെടിയേറ്റപ്പോൾ രക്തസാക്ഷിത്വത്തിന്റെ കിരീടം അദ്ദേഹത്തിന് ലഭിച്ചു.300 വർഷങ്ങൾക്ക് ശേഷം 2012 ഡിസംബർ 2ന് കോട്ടാറിൽ വച്ചാണ് ദേവസഹായം പിള്ളയെ വാഴ്ത്തപ്പെട്ടവരുെട നിരയിലേക്ക് ഉയർത്തിയത്. അദ്ദേഹത്തിന്റെ ജീവിതവും മരണവുമായി ബന്ധപ്പെട്ടവയെല്ലാം തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ കോട്ടാർ രൂപതയിലാണ്. പഴയ തിരുവിതാംകൂർ രാജ്യത്തിന്റെ ഭാഗമായിരുന്ന കന്യാകുമാരി ജില്ലയിലെ നട്ടാലത്ത് ഒരു ഹിന്ദു നായർ കുടുംബത്തിൽ 1712 ഏപ്രിൽ 23 നാണ് ഇദ്ദേഹം ജനിച്ചത്.
-
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല"










Click it and Unblock the Notifications