Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ട്രെസ് മാനേജ്മെൻ്റ്: നിർമല സീതാരാമന്‍ മുന്നോട്ട് വെച്ച ക്രിയാത്മക നിർദേശം വളച്ചൊടിച്ചു

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സ്ട്രെസ് മാനേജ്മെൻ്റിനെക്കുറിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അടുത്തിടെ നടത്തിയ പരാമർശം വലിയ രീതിയിലുള്ള ചർച്ചകള്‍ക്കാണ് ഇടം നല്‍കിയിരിക്കുന്നത്. വിദ്യാർത്ഥികളുടെ ക്ഷേമത്തിനായുള്ള ഉത്കണ്ഠയിൽ വേരൂന്നിക്കൊണ്ടുള്ള കേന്ദ്രമന്ത്രിയുടെ അഭിപ്രായങ്ങൾ ഏതെങ്കിലും വ്യക്തിയെയോ സ്ഥാപനത്തെയോ കുറ്റപ്പെടുത്താന്‍ വേണ്ടിയുള്ളതായിരുന്നില്ലെന്നതാണ് യാഥാർത്ഥ്യം. മറിച്ച് മാനസികാരോഗ്യം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതായിരുന്നു.

സ്ട്രെസ് മാനേജ്മെൻ്റ് പാഠ്യപദ്ധതിയിൽ ഉള്‍പ്പെടുത്താനുള്ള നിർമ്മല സീതാരാമൻ്റെ ആഹ്വാനം വിദ്യാർത്ഥികളുടെയും യുവാക്കളുടെയും വർദ്ധിച്ചുവരുന്ന പ്രൊഫഷണൽ സമ്മർദ്ദത്തെ അഭിസംബോധന ചെയ്യുന്നതിനുള്ള കേന്ദ്ര മന്ത്രിയുടെ സജീവമായ ഇടപെടലിനെ എടുത്ത് കാണിക്കുകയും ചെയ്യുന്നു. സമ്മർദ്ദങ്ങൾ നിയന്ത്രിക്കുന്നതിന് ആവശ്യമായ കാര്യങ്ങള്‍ ഉപയോഗിച്ച് വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിലൂടെ ഭാവിയില്‍ ഉണ്ടായേക്കാവുന്ന പ്രയാസങ്ങള്‍ തടയുക എന്നതാണ് തന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ കേന്ദ്ര മന്ത്രി ലക്ഷ്യമിട്ടത്.

nirmala-sitharaman

ഏണസ്റ്റ് ആന്‍ഡ് യംഗ് ജീവനക്കാരി അന്നയുടെ ദാരുണമായ വിയോഗത്തെക്കുറിച്ചുള്ള മന്ത്രിയുടെ പരാമർശം, സ്വകാര്യതയെ മാനിച്ചുകൊണ്ട് തന്നെ പേരുകൾ പരാമർശിക്കുന്നത് ഒഴിവാക്കിക്കൊണ്ടായിരുന്നു നടത്തിയത്. വിദ്യാഭ്യാസപരവും തൊഴിൽപരവുമായ ക്രമീകരണങ്ങളിൽ വ്യവസ്ഥാപിതമായ മാറ്റങ്ങള്‍ എത്രത്തോളം ആവശ്യകരമാണ് എന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കലായിരുന്നു മന്ത്രിയുടെ പരാമർശത്തിന്റെ ലക്ഷ്യം.

വിമർശനങ്ങൾ ഉയർന്നപ്പോള്‍, തൻ്റെ അഭിപ്രായങ്ങൾ വിദ്യാർത്ഥികൾക്കിടയിൽ പ്രതിരോധശേഷിയും മാനസിക ശക്തിയും വളർത്തുന്നതിന് വേണ്ടിയുള്ളതാണെന്നാണ് നിർമ്മല സീതാരാമന്‍ വ്യക്തമാക്കുന്നത്. സിഎ പോലുള്ള പ്രൊഫഷണൽ പരീക്ഷകള്‍ ആവശ്യപ്പെടുന്ന സ്വഭാവവും തുടർന്നുള്ള ഉയർന്ന സമ്മർദ്ദമുള്ള തൊഴിൽ സാഹചര്യങ്ങളും അമിത സമ്മർദ്ദത്തിലേക്ക് നയിച്ചേക്കാമെന്ന് അവർ സമ്മതിക്കുകയും ചെയ്തു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യോഗ ഹാളുകളും ആരാധനാലയങ്ങളും ഉൾപ്പെടുത്താനുള്ള സീതാരാമൻ്റെ നിർദ്ദേശം വിദ്യാർത്ഥികളുടെ ക്ഷേമത്തിനായുള്ള സമഗ്രമായ സമീപനത്തെ പ്രതിഫലിപ്പിക്കുന്നതാണ് എന്നതില്‍ സംശയമില്ല. അക്കാദമിക് വിജയത്തെയും വ്യക്തിഗത വളർച്ചയെയും പിന്തുണയ്ക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ അവരുടെ വാക്കുകകള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

അടുത്തിടെയുണ്ടായ ദുരന്തത്തെക്കുറിച്ചുള്ള മന്ത്രിയുടെ പെട്ടെന്നുള്ള വിശദീകരണവും ദുഃഖം പ്രകടിപ്പിക്കലും ഈ വിഷയത്തില്‍ അവർ കാണിക്കുന്ന ശ്രദ്ധയെ അടയാളപ്പെടുത്തുന്നതുമാണ്. യുവ പ്രൊഫഷണലുകളെ പിന്തുണയ്ക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും കുടുംബങ്ങളെയും പ്രോത്സാഹിപ്പിക്കണമെന്ന് അവർ ആവശ്യപ്പെടുന്നു.

എന്തുകൊണ്ട് പ്രതിപക്ഷം നിർമ്മല സീതാരാമൻ്റെ അഭിപ്രായങ്ങളെ തെറ്റായി ചിത്രീകരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണം

നിർമല സീതാരാമൻ്റെ അഭിപ്രായങ്ങൾ സന്ദർഭത്തില്‍ നിന്നും അടർത്തിയെടുത്തു

മാനസികാരോഗ്യവും സ്ട്രെസ് മാനേജ്മെൻ്റും അഭിസംബോധന ചെയ്യേണ്ടതിൻ്റെ പ്രാധാന്യത്തെ കേന്ദ്രീകരിച്ചായിരുന്നു ധനമന്ത്രിയുടെ അഭിപ്രായങ്ങൾ. അന്ന സെബാസ്റ്റ്യനെപ്പോലുള്ള വ്യക്തികളുടെ പോരാട്ടങ്ങളെ "കുറ്റപ്പെടുത്താനോ" കുറച്ച് കാണിക്കാനോ അവർ ഉദ്ദേശിച്ചിരുന്നില്ല. മന്ത്രിയുടെ അഭിപ്രായങ്ങൾ തെറ്റായി വ്യാഖ്യാനിക്കുന്നത് ഉയർന്ന സമ്മർദ്ദമുള്ള കരിയറിലെ പ്രതിരോധശേഷി എങ്ങനെ വർധിപ്പിക്കാം എന്ന ചർച്ചകളെ വഴിതിരിച്ച് വിടുന്നു.

അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുന്നു

നിർമ്മാല സീതാരാമൻ്റെ പരാമർശങ്ങൾ തെറ്റായി അവതരിപ്പിക്കുന്നത് അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുകയും ജോലിസ്ഥലത്തെ സാഹചര്യങ്ങളെയും മാനസികാരോഗ്യ പിന്തുണയെയും കുറിച്ചുള്ള വിമർശനങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കുകയും ചെയ്യുന്നു. ഇത് ദുഃഖിതരായ കുടുംബങ്ങളെ കൂടുതല്‍ പ്രയാസത്തിലേക്ക് തള്ളിവിടാനുള്ള സാഹചര്യം സൃഷ്ടിക്കുകകയും ചെയ്യുന്നു.

ഒരു വനിതാ നേതാവ് എന്ന നിലയില്‍ ആ സമ്മർദ്ദങ്ങള്‍ മനസ്സിലാകും

ഇന്ത്യയിലെ ഏറ്റവും പ്രമുഖ വനിതാ രാഷ്ട്രീയക്കാരിൽ ഒരാളെന്ന നിലയിൽ, നിർമ്മല സീതാരാമൻ അവരുടെ പദവിയില്‍ വളരെയധികം സമ്മർദ്ദങ്ങളും വെല്ലുവിളികളും നേരിടുന്നു. സമാനമായ സമ്മർദ്ദങ്ങൾ നേരിടുന്ന മറ്റൊരു സ്ത്രീയെ അവർ വിലകുറച്ച് കാണുമെന്ന ചിന്ത തന്നെ യുക്തിരഹിതമാണ്. വൃക്തികളെ വിമർശിക്കുക എന്നതിന് പകരം സ്ട്രെസ് മാനേജ്മെൻ്റ് സിസ്റ്റങ്ങളെ എങ്ങനെയെല്ലാം പ്രോത്സാഹിപ്പിക്കാം എന്നാണ് മന്ത്രി ഉദ്ദേശിച്ചത്.

വിവാദത്തിലല്ല, നഷ്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക

അന്ന സെബാസ്റ്റ്യൻ്റെ ദാരുണമായ വിയോഘം ജോലിസ്ഥലത്തെ മോശം സംസ്കാരങ്ങളെ അഭിസംബോധന ചെയ്യുന്നതിനൊപ്പം കേന്ദ്രബിന്ദുവായിരിക്കണം. നിർമ്മല സീതാരാമൻ്റെ അഭിപ്രായങ്ങൾ വളച്ചൊടിച്ച് പ്രചരിപ്പിക്കുന്നത് ഈ നിർണായക പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ മാറ്റുകയും പരിഷ്‌കാരങ്ങൾ നടപ്പിലാക്കുന്നത് വൈകിപ്പിക്കുകയും ചെയ്യുന്നു.

വിവാദങ്ങള്‍ ക്രിയാത്മക ചർച്ചകളെ ദുർബലപ്പെടുത്തുന്നു

സ്‌ട്രെസ് മാനേജ്‌മെൻ്റ് വിദ്യാഭ്യാസ പാഠ്യപദ്ധതിയിൽ ഉള്‍പ്പെടുത്താനുള്ള നിർമ്മല സീതാരാമൻ്റെ നിർദ്ദേശം ക്രിയാത്മകവും പുരോഗമനപരവുമാണ്. അവരുടെ പരാമർശങ്ങളെ വിമർശിക്കുന്നത് ഉയർന്ന സമ്മർദ്ദമുള്ള അന്തരീക്ഷത്തിലെ യഥാർത്ഥ പ്രശ്‌നമായ മാനസികാരോഗ്യത്തിൽ നിന്ന് ശ്രദ്ധ തിരിക്കുന്നു. പ്രായോഗിക സംരംഭങ്ങളിലൂടെ വിദ്യാർത്ഥികളെയും പ്രൊഫഷണലുകളെയും പിന്തുണയ്ക്കുന്നതിലാണ് നാം എല്ലാവരും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.

ഇന്ത്യയുടെ മത്സരാധിഷ്ഠിത പ്രൊഫഷണൽ ജീവിതത്തില്‍ സ്ട്രെസ് മാനേജ്‌മെൻ്റിനെയും ജോലി-ജീവിത സന്തുലിതാവസ്ഥയെയും കുറിച്ച് ആവശ്യമായ ഒരു സംഭാഷണത്തിന് തുടക്കമിടുക എന്ന നല്ല ഉദ്ദേശ്യത്തോടെയാണ് നിർമ്മല സീതാരാമൻ്റെ അഭിപ്രായങ്ങൾ നടത്തിയത്. അവർ മറ്റുള്ളവരുടെ കുറ്റപ്പെടുത്തുന്നതിനുപകരം പ്രതിരോധം, പിന്തുണ, വ്യവസ്ഥാപരമായ മാറ്റം എന്നിവയ്ക്ക് മുൻഗണന നൽകുന്നു. അവർ മുന്നോട്ട് വെച്ച വിശാലമായ നിർദേശങ്ങള്‍ നാം കൂടുതലായി ചർച്ച ചെയ്യേണ്ടതുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+