പിതൃത്വ കേസ് വഴിത്തിരിവിൽ: ധനുഷ് നിലപാട് വ്യക്തമാക്കി, ഇനിയെന്ത് ??
ഒന്നും ഒളിക്കാനില്ലെന്നും, എന്നാല്‍ തന്റെ ആത്മാര്‍ത്ഥയെ ചോദ്യം ചെയ്യുന്നു നടപടിയ്ക്ക് ഇല്ലെന്നുമാണ് ധനുഷ് കോടതിയില്‍ പറഞ്ഞത്.
ചെന്നൈ: പ്രശസ്ത തമിഴ് താരം ധനുഷ് തങ്ങളുടെ മകനാണെന്ന് കാണിച്ച് ദമ്പതികള്‍ നല്കിയ കേസ് വഴിത്തിരിവിലേക്ക്. കേസിന്റെ ഭാഗമായി ഡിഎന്‍എ ടെസ്റ്റിന് തയ്യാറല്ലെന്ന് ധനുഷ് കോടതിയെ അറിയിച്ചു. ഒന്നും ഒളിക്കാനില്ലെന്നും, എന്നാല്‍ തന്റെ ആത്മാര്‍ത്ഥയെ ചോദ്യം ചെയ്യുന്നു നടപടിയ്ക്ക് ഇല്ലെന്നുമാണ് ധനുഷ് കോടതിയില്‍ പറഞ്ഞത്.
ധനുഷ് തങ്ങളുടെ മകനായ കാളികേശവനാണെന്നാണ് മധുര സ്വദേശികളായ കതിരേശന്-മീനാക്ഷി ദമ്പതികളുടെ വാദം. സിനിമാഭ്രാന്ത് മൂത്ത് ചെറുപ്പത്തിലെ നാട് വിട്ട് പോയതാണെന്നും ഇവര്‍ പറയുന്നു. എന്നാല്‍ ഇത് അംഗീകരിയ്ക്കാന്‍ ധനുഷും രക്ഷിതാക്കളും തയ്യാറായിട്ടില്ല. നിര്‍മ്മാതാവും സംവിധായകനുമായ കസ്തൂരി രാജയുടെ മകനാണ് ധനുഷ്, വെങ്കിടേഷ് പ്രഭു എന്നാണ് യഥാര്‍ത്ഥപേര്.
ഇത്തരം ബാലിശമായ കേസുകള്‍ക്കായി ടെസ്റ്റ് നടത്താനാവില്ലെന്നാണ് ധനുഷ് കോടതിയില്‍ ബോധിപ്പിച്ചത്. ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ നിര്ബന്ധിയ്ക്കാന് ആവില്ലെന്നും ഏതെങ്കിലും കീഴ്ക്കോടതിയില്‍ വിസ്താരത്തിന് ഹാജരാകണമെന്നും മദ്രാസ് ഹൈക്കോടതി താരത്തോട് നിര്‍ദ്ദേശിച്ചു.