ഡിജിറ്റല്‍ വിവര സുരക്ഷാ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു; എതിര്‍ത്ത് പ്രതിപക്ഷം
ന്യൂഡല്‍ഹി: ഡിജിറ്റല്‍ വിവര സുരക്ഷാ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവാണ് ലോക്സഭയില്‍ ബില്‍ അവതരിപ്പിച്ചത്. അതേസമയം പ്രതിപക്ഷ ബഹളത്തിനിടയിലാണ് ബില്‍ സഭയില്‍ കൊണ്ടുവന്നത്. വ്യക്തി വിവരങ്ങളില്‍ കൈ കടത്താനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.
ഓരോ വ്യക്തിക്കും സ്വന്തം വിവരങ്ങള്‍ സംരക്ഷിക്കാനും, അത് നിയമപരമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനും സംരക്ഷണം നല്കുന്ന ബില്ലാണിത്. കോണ്‍ഗ്രസ് എംപിമാരായ ഗൗരവ് ഗൊഗോയ്, മനീഷ് തിവാരി, ശശി തരൂര്‍, അധീര്‍ രഞ്ജന്‍ ചൗധരി, ആര്‍എസ്പിയുടെ എന്‍കെ പ്രേമചന്ദ്രന് പോലുള്ള പ്രമുഖരെല്ലാം ബില്‍ അവതരിപ്പിക്കുന്നതിനെ എതിര്‍ത്തു.ബില്ലിന്റെ കരട് രൂപം 2022 നവംബര്‍ ഐടി മന്ത്രാലയം പുറത്തുവിട്ടിരുന്നു.

നിരവധി നിര്‍ദേശങ്ങള്‍ക്കും, മാറ്റങ്ങള്‍ക്കും ശേഷമാണ് ഇത് അവതരിപ്പിക്കാനെത്തിയത്. അതേസമയം വിവാദത്തില്‍ മുങ്ങിയായിരുന്നു ബില്‍ അവതരണം. ധനകാര്യ ബില്ലായി ഇതിനെ അവതരിപ്പിച്ചത് എന്തിനാണെന്ന് കോണ്‍ഗ്രസ് എംപി മനീഷ് തിവാരി ചോദിച്ചു. എന്നാല്‍ ഇതൊരു പൊതു ബില്ലാണെന്ന് മന്ത്രി ലോക്സഭയെ അറിയിച്ചു. അതേസമയം ഡിജിറ്റല്‍ ലോകത്തിന്റെ കാലത്ത് പൗരന്റെ വ്യക്തിവിവരങ്ങള്‍ സുരക്ഷിതമാക്കാനും, വിവര ചോര്‍ച്ചയുണ്ടായാല്‍ കനത്ത പിഴയീടാക്കാനും അവസരമൊരുക്കുന്നതാണ് ഡിജിറ്റല്‍ വ്യക്തിവിവര സംരക്ഷണ ബില്‍.
തന്റെ അനുവാദമില്ലാതെ വിവരങ്ങള്‍ എന്തിന് ഉപയോഗിച്ചുവെന്ന് സ്വകാര്യ കമ്പനികളോട് അടക്കം പൗരന് ചോദിക്കാന്‍ അവകാശം നല്‍കുന്നതാണ് ബില്‍. ഒരു വ്യക്തിയുടെ ഫോണ്‍ നമ്പര്‍ ആവശ്യമില്ലാതെ വാങ്ങി പരസ്യ പ്രചാരണത്തിനും മറ്റും ഉപയോഗിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളെ വരുതിയില്‍ നിര്‍ത്താന്‍ ഈ ബില്‍ നിയമമാകുന്നതോടെ സാധിക്കും. ഈ നിയമപ്രകരം സോഷ്യല്‍ മീഡിയ മുതല്‍ ബാങ്കുകള്‍ വരെ ശേഖരിക്കുന്ന വ്യക്തി വിവരങ്ങള്‍ എന്തിനായിട്ടാണ് ഉപയോഗിക്കുന്നതെന്ന്, ആ വ്യക്തിയെ അറിയിക്കേണ്ടി വരും.
വ്യക്തിവിവരം വാങ്ങുമ്പോള്‍ ഓരോന്നിന്റെയും ഉദ്ദേശ്യം ഉപയോക്താവിനെ അറിയിച്ച് അനുമതി വാങ്ങിയിരിക്കണം.അതേസമയം വ്യക്തികള്‍ക്കായുള്ള ചില പ്രത്യേക അവകാശങ്ങള്‍ ബില്ലില്‍ പരാമര്‍ശിക്കുന്നുണ്ട്. വിവരങ്ങള്‍ ലഭിക്കാനുള്ള അവകാശം, തിരുത്തലുകള്‍ വരുത്താനുള്ള അവകാശം, പരാതി പരിഹാരം തുടങ്ങിയ അവകാശങ്ങളാണ് വ്യക്തികള്‍ക്ക് നല്‍കിയിരിക്കുന്നത്. ബില്‍ പ്രാബല്യത്തിലായാല്‍ കേന്ദ്ര സര്‍ക്കാര്‍ ഡാറ്റ സംരക്ഷണ ബോര്‍ഡ് രൂപീകരിക്കും.
ദേശീയസുരക്ഷ, പൊതുസമാധാനം എന്നീ വിഷയങ്ങളില്‍ ബില്ലിലുള്ള ചില വ്യവസ്ഥകളില്‍ നിന്ന് കേന്ദ്ര ഏജന്‍സികളെ ഒഴിവാക്കാനുള്ള അധികാരം സര്‍ക്കാരിനുണ്ടായിരിക്കും. സ്വകാര്യ സ്ഥാപനങ്ങളെ പക്ഷേ വ്യത്യസ്തമായ രീതിയിലാണ് കേന്ദ്രം പരിഗണിക്കുന്നത്. കുട്ടികളുടെ ഡാറ്റ പ്രോസസിംഗിന് മുമ്പായി അവരുടെ രക്ഷിതാക്കളില്‍ നിന്നും സമ്മതം വാങ്ങണമെന്ന് ബില്ലില്‍ നിര്‍ദേശമുണ്ട്.
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ദിലീപിൻ്റെ റിയൽ എസ്റ്റേറ്റ് ബിസിനസിൽ നിന്ന് പിൻമാറാൻ കാരണം; കാവ്യ മാധവൻ പറഞ്ഞത്..'മനസിലേറ്റ മുറിവ് മാറുമോ' -
മീനാക്ഷിയെ പോലെ പണം വാരുന്ന ഡോക്ടറാണോ? അച്ഛന്റെ സ്വപ്നം സഫലമാക്കി ശ്രീലക്ഷ്മി, കലാഭവൻ മണിയുടെ മകൾക്ക് കയ്യടി -
സ്വർണ വില ഇനി കുത്തനെ താഴേക്കോ? സ്വർണം വാങ്ങുന്നത് കുറച്ച് കേന്ദ്രബാങ്കുകളും..എന്തുപറ്റി? അമ്പരപ്പ് -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
വിജയ്ക്ക് തൃഷയോട് മാത്രമായിരുന്നിരിക്കില്ല ബന്ധം..നടൻ മിടുക്കൻ, ഭാര്യയുടെ ഉദ്ദേശം നടക്കില്ല'; അഡ്വ ജയശങ്കർ -
സ്വർണ വില അഞ്ചാം ദിനവും മൂക്കും കുത്തി താഴെ; പവന് 60,000 രൂപയെന്ന ആഗ്രഹമൊക്കെ നടക്കുമോ?അറിയാം -
ക്രിസ്ത്യാനിയായിട്ടും പൊങ്കാലയിട്ടു; ബിജെപിയിലേക്കു പോകുന്നു: വിവാദങ്ങളില്‍ പ്രതികരണവുമായി ബീന ആന്റണി -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
മിനിറ്റുകൾക്കുള്ളിൽ സർവ്വനാശം: ലോകാവസാന മിസൈൽ പരീക്ഷിച്ച് യുഎസ്












Click it and Unblock the Notifications