കർഷക പ്രക്ഷോഭം രാജ്യതലസ്ഥാനത്തേക്ക് അടുക്കുന്നു; ഇന്നും സംഘർഷം..മെട്രോ സ്റ്റേഷനുകൾ അടച്ചു
ദില്ലി; പോലീസ് തീർത്ത പ്രതിബന്ധങ്ങളെയെല്ലാം തകർത്തതെറിഞ്ഞ് കർഷകരുടെ ദില്ലി ചലോ മാർച്ച് രാജ്യതലസ്ഥാനത്തേക്ക് അടുക്കുന്നു. കർഷകരെ തടയാൻ പോലീസ് ശ്രമിച്ചതോടെ ഇന്നും മാർച്ച് സംഘർഷഭരിതമായി. ദില്ലി-ഹരിയാന അതിർത്തിയിൽ കർഷൿക്ക് നേരെ പോലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു.
ട്രാക്ടറുകളും ഭക്ഷ്യവസ്തുക്കളും പുതപ്പും അവശ്യ സാധനങ്ങളുമായാണ് കർഷകർ ദില്ലിയിലേക്ക് തിരിച്ചിരിക്കുന്നത്. എന്നാൽ ദില്ലി-ഹരിയാന അതിർത്തിയിൽ ശക്തമായ സന്നാഹവുമായി ഇന്നും പ്രതിഷേധക്കാരെ പോലീസ് തടയാൻ ശ്രമിച്ചതോടെ മാർച്ച് സംഘർഷഭരിതമാവുകയായിരുന്നുു. എന്നാൽ പ്രതിഷേധം നേരിട്ട് കർഷകർ മുന്നോട്ട് തന്നെ കുതിക്കുകയാണ്.
അതേസമയം കർഷക പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ദില്ലിയുടെ പല ഭാഗങ്ങളിലും ഗതാഗത തടസ്സങ്ങൾ രൂപപ്പെട്ടിരിക്കുകയാണ്. പ്രതിഷേധങ്ങൾ ശക്തമായതോടെ കർഷകരെ തടയാൻ മെട്രോ സ്റ്റേഷനുകൾ ദില്ലി പോലീസ് അടച്ചു. ഗ്രീൻ ലൈനിലെ ബ്രിഗേഡിയർ ഹോഷിയാർ സിംഗ്, ബഹദുർഗഡ് സിറ്റി, പണ്ഡിറ്റ് ശ്രീ രാം ശർമ, തിക്രി ബോർഡർ, തിക്രി കലൻ, ഗെവ്ര സ്റ്റേഷനുകളുടെ പ്രവേശന കവാടങ്ങളാണ് അടച്ചത്.
കേരള ബാങ്ക് ആദ്യ ഭരണസമിതി തെരഞ്ഞെടുപ്പ്: എൽഡിഎഫിന് വൻ വിജയം, യുഡിഎഫിന് ദയനീയ പരാജയം
അതേസമയം എന്ത് സംഭവിച്ചാലും 50,000ത്തിലധികം വരുന്ന കർഷകർ ഇന്ന് ദില്ലി അതിർത്തി കടക്കുമെന്ന് കർഷക സംഘടനകൾ അവകാശപ്പെട്ടു.കേന്ദ്രസർക്കാരിന്റെ കാർഷിക നയങ്ങൾക്കെതിരെ ഉത്തര്‍പ്രദേശ്, ഹരിയാണ, ഉത്തരാഖണ്ഡ്, രാജസ്ഥാന്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ കർഷകരാണ് പ്രതിഷേധം ദില്ലി ചലോ മാർച്ച് നടത്തുന്നത്. എന്നാൽ അതിർത്തി അടച്ചിട്ടും ശക്തമായ പോലീസ് വിന്യാസം തീർത്തും പ്രതിഷേധങ്ങളെ നേരിടുകയാണ് പോലീസ്.
ഇന്നലെ ആരംഭിച്ച റാലി പലയിടത്തായി പോലീസ് തടഞ്ഞിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ദില്ലിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഒരു കാരണവശാലും റാലികൾ കടത്തില്ലെന്നായിരുന്നു പോലീസിന്റെ നിലപാട്.ഇതിനോടകം തന്നെ പ്രതിഷേധിച്ച നിരവധി കർഷകരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കർഷകർ റാലി തുടരുന്ന പശ്ചാത്തലത്തിൽ ദില്ലിയിലെ സ്റ്റേഡിയങ്ങൾ തുറന്ന ജയിലാക്കാനുള്ള അനുമതി തേടിയിരിക്കുകയാണ് പോലീസ്.
ദില്ലി ചലോ, ആയിരക്കണക്കിന് കർഷകർ ദില്ലിയിലേക്ക്, ബാരിക്കേഡും മുള്ളുവേലിയും നിരത്തി പോലീസ്
സോണിയക്ക് റോളില്ല, ക്രൈസിസ് മാനേജറില്ലാതെ കോണ്‍ഗ്രസ്, രാഹുലിനെ നിയന്ത്രിക്കാന്‍ ഒരു വഴി മാത്രം!!
പലരും കാണാന്‍ വരും, സിദ്ദുവും അങ്ങനെ വന്നതാണ്, കൂടിക്കാഴ്ച്ചയില്‍ പ്രത്യേകയില്ലെന്ന് അമരീന്ദര്‍.
Recommended Video