വന്ദേമാതരത്തെ എതിര്‍ക്കുന്നവർ രാജ്യദ്രോഹികൾ !!! വോട്ടവകാശം റദ്ദാക്കണമെന്ന് ശിവസേന!!
ഔറംഗാബാദ് നഗരസഭയില്‍ കഴിഞ്ഞ ദിവസമുണ്ടായ കൈയാങ്കളിയെക്കുറിച്ച് പാര്‍ട്ടി മുഖപത്രമായ സാമ്‌നയില്‍ എഴുതിയ മുഖപ്രസംഗത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്.
മുംബൈ: വന്ദേമാതരാലാപനത്തെ എതിർക്കുന്ന വരെ രാജ്യദ്രോഹികളായി കണക്കാക്കണമെന്നും ശിവസേന. കൂടാതെ അവരുടെ വോട്ടവകാശം റദ്ദാക്കണമെന്നും ശിവസേന മുഖപത്രമായ സാമ്നയിൽ ഉന്നയിക്കുന്നു.ഔറംഗാബാദിൽ കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തെക്കുറിച്ച് പാർട്ടി മുഖപത്രമായ സാമ്നയിൽ എഴുതിയ മുഖപ്രസംഗത്തുലാണ് ഇക്കാര്യം പ്രതിപാദിച്ചിരിക്കുന്നത്.
നടന്നത് പാർട്ടി ലയനമല്ല!! ഒപിഎസ്-ഇപിഎസ് കൂട്ടുകെട്ടിനെ വീഴ്ത്താൻ ടിടിവിയുടെ പുതിയ തന്ത്രം?
കഴിഞ്ഞ ദിവസം ഔറംഗാബാദ് നഗരസഭയിൽ വന്ദേമാതരം ആലപിച്ചപ്പോൾ ചില മുസ്ലീം അംഗങ്ങൾ എഴുന്നേൽക്കാതിരുന്നത് രാജ്യത്തെ അവഹേളിക്കുന്നതിനു തുല്യമാണെന്നു ശിവസേന പറയുന്നുണ്ട്. ഗോരക്ഷയുടെ പേരിൽ ആക്രമം നടത്തുന്നവരെ ശിക്ഷിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്. അതുപോലെ വന്ദേ മാതരത്തെ അവഹേളിക്കുന്നതും ഗുരുതരമായ കുറ്റമാണെന്നും അവർക്കെതിരെ രാജ്യ ദ്രോഹത്തിന് കേസെടുക്കണം. കൂടാതെ അവരുടെ വോട്ടവകാശം റദ്ദാക്കുകയും വേണമെന്നും മുഖപ്രസംഗത്തിൽ പറയുന്നുണ്ട്.
ശിവസേന-ബിജെപി ഭരിക്കുന്ന ഔറംഗാബാദ് നഗരസഭയുടെ യോഗത്തിൽ വന്ദേമാതരം ആലപിച്ചപ്പോഴാണ് പ്രതിപക്ഷ മജ്ലിസ് പാർട്ടിയുടെ ഏതാനും അംഗങ്ങൾ എഴുന്നേൽക്കാൻ വിസമ്മതിച്ചത്. ഇതിനെതിരെ ബിജെപി-ശിവസേന അംഗങ്ങൾ രംഗത്തെത്തിയതോടെ സഭയിൽ ബഹളവും കൈയാങ്കളിയുമുണ്ടായി.