ഗർബ ചടങ്ങിനിടെ കല്ലെറിഞ്ഞെന്ന് ആരോപണം; മൂന്ന് പേരുടെ വീട് തകർത്ത് പോലീസ്
നവരാത്രി ഗർബ ചടങ്ങിനിടെ ഉണ്ടായ സംഘർഷത്തിൽ അറസ്റ്റിലായ മൂന്ന് പേരുടെ വീടുകൾ തകർത്ത് മധ്യപ്രദേശ് പോലീസ്. അനധികൃതമായി നിർമ്മിച്ച വീടാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഗർബ പന്തലിലേക്ക് കല്ലെറിയുകയും സംഘാടകരെ ആക്രമിക്കുകയും ചെയ്തുവെന്ന പരാതിയിൽ പിടിക്കപ്പെട്ട ആളുകളിൽ ചിലരുടെ വീടുകളാണ് തകർത്തതെത്ത്.
കേസിൽ മുഖ്യപ്രതിയാക്കപ്പെട്ട സൽമാൻ ഖാൻ എന്നയാളുടെ അടക്കം വീടുകളാണ് പോലീസ് തകർത്തത്. വീട് പൊളിക്കുന്ന ദൃശ്യം സാമൂഹ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നുണ്ട്. നടപടി മന്ത്‌സൗർ ജില്ലാ അധികൃതരും പോലീസും സ്ഥിരീകരിച്ചിരുന്നു.

photo courtesy- twitter/@mandsaur_sp
വീടുകൾ അനധികൃതമായി നിർമ്മിച്ചതിനാൽ തകർത്തെന്നാണ് പോലീസിന്റെ വിശദീകരണം. പ്രതികളുടെ സ്വത്തുക്കളുടെ രേഖകൾ ഉൾപ്പടെ പരിശോധിച്ച് വരികയാണെന്നും പോലീസി അറിയിച്ചു.'വീടുകൾ അനധികൃതമായി നിർമിക്കപ്പെട്ടതിനാൽ ഞങ്ങൾ തകർത്തു. പിടിക്കപ്പെട്ടവരുടെ സ്വത്തുക്കളുടെ രേഖകൾ പരിശോധിച്ചു വരികയാണ്. ഉടൻ തന്നെ ഇതിന്റെ തുടർ നടപടികളും സ്വീകരിക്കുന്നതായിരിക്കും'. മന്ത്‌സൗർ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് സന്ദീപ് ശിവ അറിയിച്ചു.
11 പേരാണ് കേസിൽ ഇതുവരെ പിടിയിലായിരിക്കുന്നത്. മന്തസൗറിലെ സീതമൗ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ കലാപമുണ്ടാക്കാനും കൊലപാതക ശ്രമത്തിനും ശ്രമിച്ചുവെന്നാണ് കേസ്. 19 പേരെയാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവർ സ്ഥിരം കുറ്റവാളികൾ ആണെന്നും പോലീസ് അറിയിച്ചു.
ശനിയാഴ്ച നവരാത്രി ഗർബ നടക്കുന്ന പന്തലിൽ സൽമാൻ ഖാൻ എന്നയായാളുടെ ബൈക്ക് ഇടിച്ചതോടെയാണ് സംഭവങ്ങൾ തുടങ്ങിയതെന്ന് പോലീസ് പറയുന്നു.
തുടർന്ന് സംഘാടകനായ ശിവ്‌ലാൽ പാട്ടിദാർ സൽമാന്റെ പിതാവിനോട് പരാതി പറഞ്ഞു. ഇതോടെ പ്രകോപിതനായ സൽമാനും സംഘവും ശിവ്‌ലാലിനെയും മറ്റു സംഘാടകരെയും മർദിച്ചുവെന്നാണ് പോലീസ് പറയുന്നത്. തുടർന്ന് ഇവർ പന്തലിലേക്ക് കല്ലേറും നടത്തിയെന്നും പോലീസ് പറയുന്നു. പോലീസ് എത്തിയാണ് സ്ഥലത്തി സ്ഥിതി ശാന്തമാക്കിയത്. എന്നൽ മർദ്ദനത്തിൽ പരിക്കേറ്റ ശിവ്‌ലാലിന്റെയും കല്ലേറിൽ പരിക്കേറ്റ മഹേഷിന്റെയും നില ഗുരുതരമാണെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, നവരാത്രി ഗർബ ചടങ്ങിലേക്ക് കല്ലെറിഞ്ഞുവെന്ന് ആരോപിച്ച് ഗുജറാത്തിലും സംഘർഷമുണ്ടായി.കല്ലെറിഞ്ഞെന്ന് ആരോപിച്ച് പ്രതികളെ തൂണിൽ കെട്ടിയിട്ട് ,പോലീസ് ചൂരൽക്കൊണ്ട് അടിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രതികളോട് പൊതുജനത്തോട് മാപ്പു പറയണമെന്ന് ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാം.150 ഓളം ആളുകളടങ്ങിയ സംഘം ഗർഭാ ചടങ്ങിലേക്ക് കല്ലെറിഞ്ഞതായാണ് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തത്. ഇതിൽ 43 പേരെ പിടികൂടിയതായും പോലീസ് അറിയിച്ചു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications