ഡികെ രവിയുടെ മരണം: പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി സിബിഐ കേസ് പൂട്ടി
ഇവര്‍ക്ക് രവി പല തവണ പണം കൈമാറിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തേ സി ഐ ഡി അന്വേഷണത്തില്‍ തെളിയാതിരുന്ന കാര്യം ഇതുമാത്രമാണ്.
ബെംഗളൂരു: കര്‍ണ്ണാടകത്തില്‍ കോളിളക്കം സൃഷ്ടിച്ച വാണിജ്യ നികുതി അഡീഷണല്‍ കമ്മീഷണര്‍ ഡി കെ രവിയുടെ മരണത്തില്‍ സിബി ഐ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വ്യക്തിജീവിതത്തിലുണ്ടായ താളപ്പിഴകളാണ് ഇദ്ദേഹത്തെ ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 16 നാണ് രവിയെ തന്റെ അപ്പാര്‍ട്ടുമെന്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
രവിയുടെ മരണം കൊലപാതകമാണെന്നും അതിനുത്തരവാദികളായവരെ നിയമത്തിനു കീഴില്‍ കൊണ്ടു വരണമെന്നുമാവശ്യപ്പെട്ടുളള ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് കേസ് സിബിഐ ഏറ്റെടുക്കുകയായിരുന്നു. കേസിനോട് ബന്ധപ്പെട്ട് കര്‍ണ്ണാടത്തിലെ മലയാളി മന്ത്രി കെ.ജെ ജോര്‍ജ്ജ് ഉള്‍പ്പെടെയുളളവര്‍ സംശയത്തിന്റെ നിഴലിലായതും സംശയം ജനിപ്പിച്ചു. സിബിഐ റിപ്പോര്‍ട്ടു പ്രകാരം രവിയുടെ ആത്മഹത്യയിലേക്കു നയിച്ച കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നതെല്ലാം മുന്‍പ് അന്വേഷണത്തില്‍ തെളിഞ്ഞതുമാണ്..

സഹബാച്ചുകാരി രോഹിണി സിന്ദൂരിയുമായുള്ള ബന്ധം
കര്‍ണ്ണാടക കേഡറിലെ ഐഎ എസ് സഹബാച്ചുകാരിയായിരുന്ന രോഹിണി സിന്ദൂരിയുമായി രവിയ്ക്ക് ബന്ധമുണ്ടായിരുന്നതായി സിബി ഐ റിപ്പോര്‍ട്ടില്‍ പറയുന്നു. രവിയുടെ പെരുമാറ്റം അതിരു കടക്കുന്നു എന്നു മനസ്സിലായ സിന്ദൂരി പിന്മാറിയതാണ് രവിയെ ആത്മഹത്യയിലേക്കു നയിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ഇതു തന്നെയാണ് മുന്‍പ് സി ഐഡി റിപ്പോര്‍ട്ടിലും പറഞ്ഞിരുന്നത്.

രോഹിണിയില്‍ നിന്ന് പണം വാങ്ങിയിരുന്നു
റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേിക്കുന്നതിനായി സിന്ദൂരിയില്‍ നിന്ന് രവി 10 ലക്ഷം രൂപ വാങ്ങിയിരുന്നതായി റിപ്പോര്‍ട്ടിലുണ്ട്. ഇതും മുന്‍പ് വാര്‍ത്തയായതാണ് .

രോഹിണിയ്ക്ക് അയച്ച മേസേജ്
അടുത്ത ജന്മമുണ്ടെങ്കില് നമുക്ക് ഒന്നിച്ചു ജീവിക്കാം എന്നും താന്‍ ഒരു തീരുമാനമെടുക്കുകയാണെന്നുമായിരുന്നു രവി ഒടുവില്‍ സിന്ദൂരിയ്ക്ക് അയച്ച മെസേജില്‍ പറയുന്നത്. ഇത് അന്നേ വാര്‍ത്തയായിരുന്നു.

മസാജ് പാര്‍ലര്‍ ജീവനക്കാരിയായ യുവതി
നഗരത്തിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ മസാജ് പാര്‍ലര്‍ ജീവനക്കാരിയുമായി രവിക്കു ബന്ധമുണ്ടായിരുന്നെന്നു സിബി ഐ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവര്‍ക്ക് രവി പല തവണ പണം കൈമാറിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. നേരത്തേ സി ഐ ഡി അന്വേഷണ റിപ്പോര്‍ട്ടില്‍ ഇല്ലാതിരുന്ന കാര്യം ഇതുമാത്രമാണ്.

രാഷ്ട്രീയ നേതാക്കളുടെ സമ്മര്‍ദ്ദം
ഭൂമി ,മണല്‍ ,ഖനന മാഫിയകളുടെ നോട്ടപ്പുള്ളിയായിരുന്ന രവി ആത്മഹത്യ ചെയ്യില്ലെന്ന് ഉറച്ച് വിശ്വസിക്കുന്നവരാണ് രവിയുടെ ബന്ധുക്കളും ഭൂരിഭാഗം ജനങ്ങളും. ചില രാഷ്ട്രീയ നേതാക്കളുടെ സമ്മര്‍ദ്ദം കൊണ്ടാണ് രവി ആത്മഹത്യ ചെയ്തതെന്ന വാദവും ശക്തമായിരുന്നു.ആ വഴിയ്ക്കു യഥാര്‍ത്ഥ അന്വേഷണം നടന്നില്ലെന്ന ആരോപണവും ജനങ്ങള്‍ക്കിടയിലുണ്ട്. എന്തായാലും സിബി ഐ കേസ് പൂട്ടിയതോടെ ആരോപണ വിധേയരായിരുന്ന കോണ്‍ഗ്രസ്സ് മന്ത്രിമാര്‍ക്കും മുഖ്യ മന്ത്രി സിദ്ധരാമയ്യക്കും ഇനി തലയുയര്‍ത്തി നടക്കാം..
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications