ഡികെ ശിവകുമാര്‍ വീണ്ടും മല്‍സരിക്കും; എംഎല്‍എ ആയിരിക്കെ രണ്ടാം പോരാട്ടം, 2 ലക്ഷ്യങ്ങള്‍
ബെംഗളൂരു: കര്‍ണാടക ഉപ മുഖ്യമന്ത്രി ഡികെ ശിവകുമാര്‍ വീണ്ടും തിരഞ്ഞെടുപ്പ് അങ്കത്തിന് ഒരുങ്ങുന്നു. നിലവില്‍ കനകപുര മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ആയ അദ്ദേഹം ചന്നപട്ന മണ്ഡലത്തില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്നാണ് വിവരം. ഇത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം നല്കിയ മറുപടിയാണ് പ്രധാന ചര്‍ച്ച.
വൊക്കലിഗ സമുദായത്തിന് വലിയ സ്വാധീനമുള്ള ജില്ലയാണ് രാമനഗര. ഇവിടെയാണ് ചന്നപട്ന നിയമസഭാ മണ്ഡലം. ഈ ജില്ലയിലെ രാഷ്ട്രീയത്തില്‍ സ്വാധീനമുള്ളത് എച്ച്ഡി കുമാരസ്വാമിക്കും കുടുംബത്തിനുമാണ്. വൊക്കലിഗ വിഭാഗത്തില്‍ നിന്നുള്ള പ്രധാന നേതാവാണ് കുമാരസ്വാമി. അതേ സമുദായ അംഗമാണ് ഡികെ ശിവകുമാറും. ചന്നപട്ന മണ്ഡലത്തിലെ ക്ഷേത്രങ്ങളില്‍ ദര്‍ശനം തുടങ്ങിയിരിക്കുകയാണ് അദ്ദേഹം.

ചന്നപട്ന നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ആയിരുന്നു എച്ച്ഡി കുമാരസ്വാമി. ഇദ്ദേഹം മാണ്ഡ്യ ലോക്സഭാ മണ്ഡലത്തില്‍ നിന്ന് മല്‍സരിച്ച് ജയിക്കുകയും കേന്ദ്രമന്ത്രിയാകുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് ചന്നപട്ന നിയമസഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വരുന്നത്. കോണ്‍ഗ്രസ് ഈ മണ്ഡലം പിടിക്കാനുള്ള പദ്ധതിയിടുന്നതിന്റെ ഭാഗം കൂടിയാണ് ഡികെയുടെ വരവ്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബാംഗ്ലൂര്‍ റൂറല്‍ മണ്ഡലത്തില്‍ ഡികെ ശിവകുമാറിന്റെ സഹോദരന് ഡികെ സുരേഷ് മല്‍സരിച്ചിരുന്നു. ബിജെപിയുടെ സിഎന്‍ മഞ്ജുനാഥിനോട് അദ്ദേഹം തോറ്റു. ചന്നപട്നയിലെ ഉപതിരഞ്ഞെടുപ്പില്‍ ഡികെ സുരേഷ് മല്‍സരിക്കുമെന്നായിരുന്നു നേരത്തെയുള്ള വാര്‍ത്തകള്‍. ഇതിനിടെയാണ് ഡികെ ശിവകുമാറിന്റെ വരവ്.
ഡികെ സുരേഷിനെ പരാജയപ്പെടുത്തിയത് കുമാരസ്വാമിയുടെ തന്ത്രങ്ങളാണ് എന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ മണ്ഡലം എന്തുവില കൊടുത്തും പിടിക്കണമെന്ന് ഡികെ ശിവകുമാര്‍ തീരുമാനിച്ചിട്ടുണ്ടത്രെ. ഇതാണ് പ്രതിനിധികളെ നിശ്ചയിക്കുന്നതിന് പകരം നേരിട്ട് ഡികെ ശിവകുമാര്‍ കളത്തിലിറങ്ങാന്‍ കാരണമെന്ന് കന്നഡ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബിജെപിയും ജെഡിഎസും നിലവില്‍ സഖ്യകക്ഷികളാണ്. ലോക്സഭാ തിരഞ്ഞെടുപ്പിലും ഈ സഖ്യമാണ് ജനവിധി തേടിയത്. വരും തിരഞ്ഞെടുപ്പുകളിലും സഖ്യം തുടരുമെന്ന് നേതൃത്വം അറിയിച്ചിട്ടുണ്ട്. ചന്നപട്നയില്‍ ഇവരുടെ സ്ഥാനാര്‍ഥിയായി കുമാരസ്വാമിയുടെ മകന് നിഖില്‍ കുമാരസ്വാമി, എംഎല്‍സി സിപി യോഗേശ്വര എന്നിവരുടെ പേരാണ് ചര്‍ച്ചയിലുള്ളത്.
കുമാരസ്വാമിയുടെ പ്രതിനിധിയെ പരാജയപ്പെടുത്തി രാമനഗര ജില്ലയിലെ സ്വാധീനം ശക്തിപ്പെടുത്തണമെന്നാണ് ഡികെ സഹോദരന്മാരുടെ തീരുമാനം. 2018ലും 2023ലും ചന്നപട്നയില്‍ നിന്ന് ജയിച്ചത് കുമാരസ്വാമിയാണ്. അതിന് മുമ്പ് യോഗേശ്വരയും. ചന്നപട്ന മണ്ഡലത്തിലെ ക്ഷേത്രങ്ങളില്‍ ദര്‍ശനം തുടരുകയാണ് ഡികെ ശിവകുമാര്‍. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ഉദ്ദേശമുണ്ടോ എന്ന ചോദ്യത്തിന്, വോട്ടര്‍മാരുടെ പ്രതികരണം മനസിലാക്കിയ ശേഷം അടുത്ത ചുവട് വയ്ക്കുമെന്നാണ് ഡികെ പ്രതികരിച്ചത്. ചന്നപട്നയില്‍ ഡികെ ശിവകുമാര്‍ ജയിച്ചാല്‍ കനകപുരയില്‍ ഡികെ സുരേഷിനെ മല്‍സരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications