'കോവിഡ് മറയാക്കി തിരഞ്ഞെടുപ്പ് നേരത്തെ നടത്താന്‍ ബിജെപി'; ഡികെയ്ക്ക് മറുപടിയുമായി ബൊമ്മൈ
ബെംഗളൂരു: കൊവിഡ്-19 കേസുകൾ വർധിക്കാൻ സാധ്യതയുണ്ടെന്ന കാരണം പറഞ്ഞ് സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ ബി ജെ പി സർക്കാർ നീക്കം നടത്തുന്നുവെന്ന ആരോപണവുമായി കെ പി സി സി പ്രസിഡന്റ് ഡി കെ ശിവകുമാർ. "അനൗദ്യോഗിക വിവരം അനുസരിച്ച്, പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് (നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള) ഫോൺ കോളിനെ തുടർന്നാണ് മന്ത്രിസഭാ യോഗത്തിൽ വിഷയം ചർച്ച ചെയ്യുന്നത്. തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ നടത്താൻ ഉന്നത ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്," ഡികെ ശിവകുമാർ പറഞ്ഞു.

സർക്കാർ എടുപിടിയെന്ന തരത്തില്‍ ചില കാര്യങ്ങള്‍ നീക്കിക്കൊണ്ടിരിക്കുകയാണ്. സംവരണം നൽകുന്നതുൾപ്പെടെയുള്ള നടപടികളാണ് അവർ സ്വീകരിക്കുന്നതെന്നും ഈ നീക്കങ്ങൾ കടലാസിൽ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് എപ്പോൾ വന്നാലും നേരിടാൻ കോൺഗ്രസ് തയ്യാറാണെന്നും ഡികെ ശിവകുമാർ കൂട്ടിച്ചേർത്തു.

കോവിഡ് -19 പ്രോട്ടോക്കോളുകൾ പാലിക്കാൻ കഴിയുന്നില്ലെങ്കിൽ ഭാരത് ജോഡോ യാത്ര താൽക്കാലികമായി നിർത്തിവയ്ക്കുന്നത് പരിഗണിക്കണമെന്ന് എ ഐ സി സി മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയോട് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആളുകൾ യാത്രയിൽ പങ്കെടുക്കുന്നത് തടയാനുള്ള ബിജെപിയുടെ തന്ത്രമാണിതെന്നാണ് ശിവകുമാർ ആരോപിക്കുന്നത്.

യാത്രയിൽ ധാരാളം ആളുകൾ പങ്കെടുക്കുന്നതിനാൽ, ആളുകൾ യാത്രയിൽ ചേരുന്നത് തടയാൻ കോവിഡ് -19 വരുന്നുവെന്ന് ബി ജെ പി പറയുകയാണ്. കോവിഡ് -19 വലിയ രീതിയില്‍ തിരിച്ച് വരുന്നു എന്നതിന്റെ സാധ്യതയെക്കുറിച്ച് നമുക്ക് ഇപ്പോഴും ശാസ്ത്രീയ വിവരങ്ങൾ ഇല്ല. മേക്കേദാട്ടു യാത്ര നടത്തരുതെന്ന് എന്നോട് ആവശ്യപ്പെടുകയും എനിക്കും സിദ്ധരാമയ്യയ്ക്കും മറ്റ് എംഎൽഎമാർക്കും എതിരെ കേസുകൾ എടുക്കുകയും ചെയ്തവരാണ് ബി ജെ പി സർക്കാറെന്നും കെ പി സി സി അധ്യക്ഷന്‍ പറഞ്ഞു.
Hair lose: മുടി കൊഴിയുന്നോ? എങ്കില്‍ ഉറപ്പായും ഡോക്ടറെ കാണണം, പക്ഷെ എപ്പോള്‍ മുതല്‍

സഹകരണ മന്ത്രി എസ് ടി സോമശേഖറിനെ ഡമ്മി മന്ത്രിയായി വിശേഷിപ്പിച്ച ശിവകുമാർ സഹകരണ സംഘങ്ങൾക്കും എപിഎംസികൾക്കും കർഷകർക്കും പാൽ ഉൽപാദകർക്കും സർക്കാർ ഫണ്ട് നൽകുന്നില്ലെന്നും ആരോപിച്ചു. പഞ്ചസാര ഫാക്ടറികൾക്ക് 600 കോടിയിലധികം രൂപ വായ്പയായി നൽകിയെന്നും താനും ചില എംഎൽഎമാരും കാരണം പണം തിരികെ വരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

ബി ജെ പി നേതാക്കൾക്ക് സ്വത്ത് വാങ്ങാൻ വേണ്ടി മാത്രം സൗഹാർദ ബാങ്കുകളിൽ കോടിക്കണക്കിന് രൂപയുടെ നിക്ഷേപമുണ്ട്. സോമശേഖറും ബി.എസ്. യെദ്യൂരപ്പയും ബസവരാജ് ബൊമ്മൈയുമാണ് ഇത്തരം ബാങ്കുകളെ സംരക്ഷിക്കുന്നത്. അപെക്‌സ് ബാങ്കിന്റെ ഇടപാടുകളിലും ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും ശിവകുമാർ ആരോപിച്ചു. അഴിമതിയുടെ ഗംഗോത്രിയുടെ ഭാഗമാണ് ബിജെപിയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഡികെ ശിവകുമാറിന്റെ ആരോപണം നിഷേധിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ രംഗത്തെത്തി. "കോവിഡ്-19 കാരണം നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തെ സാധ്യമാകുമെന്ന് ഡി കെ ശിവകുമാർ പറഞ്ഞു. ഡൽഹിയിലെ നേതാക്കളും എന്നോട് സംസാരിച്ചിട്ടുണ്ട്. കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് തന്നെ തിരഞ്ഞെടുപ്പ് നേരത്തെ നടത്താനുള്ള ഒരു നിർദ്ദേശവും ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല," മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications