തമിഴ്നാട്ടിൽ ബിജെപിക്കൊപ്പം വിജയകാന്തിന്റെ ഡിഎംഡികെയും; നാല് സീറ്റിൽ ജനവിധി തേടും
Recommended Video
ചെന്നൈ: മാരത്തോൺ ചർച്ചകൾക്കും വിലപേശലുകൾക്കുമൊടുവിൽ നടൻ വിജയകാന്തിന്റെ ഡിഎംഡികെയും അണ്ണാ ഡിഎംകെ- ബിജെപി സഖ്യത്തിന്റെ ഭാഗമായി. തമിഴ്നാട്ടിലെ 39 ലോക്സഭാ സീറ്റുകളിൽ 4 സീറ്റുകളിൽ ഡിഎംഡികെ മത്സരിക്കാൻ ധാരണയായി.
തമിഴ്നാട് മുഖ്യമന്ത്രി ഇടപ്പാടി പളനിസാമിയുടെയും ഉപമുഖ്യമന്ത്രി ഒ പനീർസെൽവത്തിന്റെയും നേതൃത്വത്തിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് ഡിഎംഡികെയ്ക്ക് നാല് സീറ്റുകൾ നൽകാൻ ധാരണയായത്.
തമിഴ്നാട്ടിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളിലും അണ്ണാ ഡിഎംകെയ്ക്കൊപ്പം നിൽക്കുമെന്ന് ഡിഎംഡികെ നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. പട്ടാണി മക്കൾ കക്ഷിയുമായി നേരത്തെ തന്നെ അണ്ണാ ഡിഎംകെ- ബിജെപി സഖ്യം ധാരണയിലെത്തിയിരുന്നു. വിജയകാന്തിന്റെ പാർട്ടിയെ ഡിഎംകെ- കോൺഗ്രസ് സഖ്യത്തിന്റെ ഭാഗമാക്കാനുള്ള ശ്രമങ്ങളും നടന്നിരുന്നുവെങ്കിലും ഫലം കണ്ടില്ല.
ഇത് മൂന്നാം തവണയാണ് അണ്ണാ ഡിഎംകെ - ബിജെപി സഖ്യം ലോക്സഭാ തിരഞ്ഞെടുപ്പിൽ ജനവിധി തേടുന്നത്. 1998ൽ മുപ്പത് സീറ്റുകൾ നേടിയ സഖ്യം 2004ൽ എല്ലാ സീറ്റുകളിലും പരാജയപ്പെട്ടിരുന്നു. 2014ൽ ഒറ്റയ്ക്ക് മത്സരിച്ച അണ്ണാ ഡിഎംകെ 37 സീറ്റുകളും സ്വന്തമാക്കിയിരുന്നു. പിഎംകെയ്ക്ക് 7 സീററുകളിലും ബിജെപിക്ക് 5 സീറ്റുകളിലും മത്സരിക്കാൻ നേരത്തെ തന്നെ ധാരണയായിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പ്: പഞ്ചാബിൽ മൻമോഹൻ സിംഗിനെ മത്സരിപ്പിക്കാൻ പാർട്ടി, സിംഗിന് മൌനം!!