ഞാനും എന്റെ മകനും ഹിന്ദി പഠിച്ചിട്ടില്ല; ഹിന്ദി കൊണ്ട് എന്താണ് നേട്ടം? ഭാഷാ വിവാദത്തില്‍ കനിമൊഴി
ചെന്നൈ: ഹിന്ദി ഭാഷാ പഠനം നിര്‍ബന്ധമാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തിനെതിരേ പ്രതിഷേധം കടുപ്പിച്ച് തമിഴ്നാട്ടിലെ കൂടുതല്‍ നേതാക്കള്‍. തമിഴ്നാട്ടില്‍ ഹിന്ദിയുടെ ആവശ്യകതയെ ചോദ്യം ചെയ്ത് ഡിഎംകെ എംപി കനിമൊഴിയും രംഗത്തുവന്നു. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കിയില്ലെങ്കില്‍ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ 5,000 കോടി രൂപയുടെ ഫണ്ട് അനുവദിക്കില്ലെന്ന കേന്ദ്ര നിലപാടിനെയും കനിമൊഴി ചോദ്യം ചെയ്തു. കേന്ദ്രത്തിനെതിരേ രൂക്ഷമായ വിമര്‍ശനമാണ് കനിമൊഴി നടത്തിയത്.
കനിമൊഴിയുടെ വാക്കുകള്‍: 'ഹിന്ദി പഠിക്കേണ്ടതിന്റെ ആവശ്യകത എന്താണ്? അതില്‍ നിന്ന് എന്താണ് ലഭിക്കുന്നത്? ഹിന്ദി പഠിച്ചതുകൊണ്ട് എന്താണ് നേട്ടം? ഞാന്‍ ഒരിക്കലും ഹിന്ദി പഠിച്ചിട്ടില്ല. തമിഴ്നാട്ടിലെ സ്കൂളില്‍ പഠിച്ച എന്റെ മകനും ഹിന്ദി പഠിച്ചിട്ടില്ല. തമിഴ്നാട്ടിലെ എല്ലാ വിദ്യാര്‍ത്ഥികളും ഹിന്ദി പഠിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ഞാന്‍ കരുതുന്നില്ല. ത്രിഭാഷാ വിവാദം ഡിഎംകെ ആരംഭിച്ചതല്ല, കേന്ദ്ര സര്‍ക്കാരാണ് ആരംഭിച്ചത്. ത്രിഭാഷാ നയം നിര്‍ബന്ധമാക്കുന്ന ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാന്‍ ഞങ്ങള്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് തമിഴ്നാടിന് വേണ്ടിയുള്ള 5,000 കോടി രൂപയുടെ ഫണ്ട് കേന്ദ്രം തടഞ്ഞുവച്ചു' - കനിമൊഴി കൂട്ടിച്ചേര്‍ത്തു.

'തമിഴ്നാടിനെ ഇന്ത്യയുമായും ലോകവുമായും ബന്ധിപ്പിക്കുന്ന ഇംഗ്ലീഷ് ഭാഷ ഇതിനകം തന്നെ സ്കൂളുകളില്‍ പഠിപ്പിക്കുന്നുണ്ട്. അപ്പോള്‍ പിന്നെ മാതൃഭാഷയല്ലാത്ത മറ്റൊരു ഭാഷ പഠിക്കുന്നതിലൂടെ എനിക്ക് എന്ത് നേട്ടമാണുള്ളത്?' - കനിമൊഴി ചോദിച്ചു.
കേന്ദ്ര സര്‍ക്കാര്‍ ത്രിഭാഷാ നയം അടിച്ചേല്‍പ്പിക്കുന്നതിനെതിരേ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും രംഗത്തുവന്നിരുന്നു. ഒരു ഭാഷായുദ്ധത്തിന് തമിഴ്നാട് തയ്യാറാണെന്നാണ് കഴിഞ്ഞ ദിവസം സ്റ്റാലിന് കേന്ദ്രത്തിന് മുന്നറിയിപ്പ് നല്‍കിയത്. ഇതോടെ കേന്ദ്രസര്‍ക്കാരും തമിഴ്നാട് സര്‍ക്കാരും തമ്മിലുള്ള ഭാഷായുദ്ധം രൂക്ഷമായിരിക്കുകയാണ്. തമിഴ്നാട് 1967 മുതല്‍ ദ്വിഭാഷാ നയമാണ് പിന്തുടരുന്നുത്.
സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളില്‍ തെലുഗു നിര്‍ബന്ധമായും പഠിച്ചിരിക്കണമെന്ന് തെലങ്കാന സര്‍ക്കാരും കൂടി നിര്‍ദേശം നല്‍കിയതോടെ ഭാഷായുദ്ധം കൂടുതല്‍ സംസ്ഥാനങ്ങളിലേക്കു വ്യാപിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications