ബിജെപിയില്‍ ചേര്‍ന്ന നടിമാര്‍ 'ഐറ്റംസ്' എന്ന് ഡിഎംകെ നേതാവ്, കനിമൊഴിയെ ടാഗ് ചെയ്ത് ഖുശ്ബു, ഒടുവില്‍ മാപ്പ്
ചെന്നൈ: ബി ജെ പി നേതാക്കളായി മാറിയ അഭിനേതാക്കളെ 'ഐറ്റംസ്' എന്ന് വിളിച്ച ഡി എം കെ നേതാവ് സെയ്ദായി സാദിഖ് മാപ്പ് പറഞ്ഞു. ബി ജെ പി നേതാവും നടിയുമായ ഖുശ്ബു ഡി എം കെ എം പി കനിമൊഴിയെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തതോടെ ആണ് സെയ്ദായി സാദിഖ് തന്റെ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് രംഗത്തെത്തിയത്.
ഒരു നേതാവിനെയും വേദനിപ്പിക്കാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ല എന്നും തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടതില്‍ ക്ഷമ ചോദിക്കുന്നു എന്നുമാണ് സെയ്ദായി സാദിഖി പറഞ്ഞത്. ഖുശ്ബു ഉള്‍പ്പെടെയുള്ള ഒരു നേതാവിനെയും വേദനിപ്പിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. പരാമര്‍ശത്തില്‍ മാപ്പ് ചോദിക്കുന്നു. എന്നാല്‍, ബി ജെ പി നേതൃത്വത്തിന്റെ ഇത്തരം പരാമര്‍ശത്തോട് ആരും പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

തമിഴ്നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈ ഡി എം കെ മന്ത്രിമാരെ പന്നികളെന്നും മൃഗങ്ങളെന്നും വിളിച്ചു. മാധ്യമപ്രവര്‍ത്തകരെ കുരങ്ങന്മാരോട് ഉപമിച്ചു. എന്തുകൊണ്ടാണ് ഈ ബി ജെ പി നേതാക്കള്‍ ഇതിനെക്കുറിച്ച് സംസാരിക്കാത്തത്, സെയ്ദായ് സാദിഖ് ചോദിച്ചു. നമിത, ഖുശ്ബു സുന്ദര്‍, ഗൗതമി, ഗായത്രി രഘുറാം എന്നിവരെ ലക്ഷ്യമിട്ടാണ് സെയ്ദായി സാദിഖ് തമിഴ്നാട്ടിലെ നടിമാരായ മാറിയ ബിജെപി നേതാക്കളെ കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയത്.

നാലു നേതാക്കളും ഐറ്റങ്ങളാണ്. തമിഴ്നാട്ടില്‍ താമര വിരിയുമെന്ന് ഖുശ്ബു പറയുന്നു. അമിത് ഷായുടെ തലയില്‍ മുടി വളര്‍ന്നാലും തമിഴ്നാട്ടില്‍ താമര വിരിയാന്‍ സാധ്യതയില്ല. അവര്‍ ഡി എം കെയില്‍ ആയിരുന്നപ്പോള്‍ എന്റെ സഹോദരന് ഇലായ അരുണ എത്ര തവണ അവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു എന്നറിയാമോ. ഏകദേശം ആറ് തവണ അദ്ദേഹം ഖുശ്ബുവിനെ കൂട്ടി ആര് എ പുരത്ത് യോഗങ്ങള്‍ നടത്തി. ഇതിനെ എതിര്‍ത്ത് ഖുശ്ബു ട്വീറ്റ് ചെയ്തു.

സ്ത്രീകളെ ഇത്തരത്തില്‍ അപമാനിക്കുന്നതാണ് സ്റ്റാലിന് സര്‍ക്കാരിന് കീഴിലെ പുതിയ ദ്രാവിഡ മോഡല്‍ എന്നായിരുന്നു കനിമൊഴിയെ ടാഗ് ചെയ്ത് ഖുശ്ബു ചോദിച്ചത്. ഖുശ്ബു, ഡി എം കെ നേതാവിന്റെ അപകീര്‍ത്തികരമായ പ്രസ്താവനകളെക്കുറിച്ച് ശ്രദ്ധയില്‍പ്പെടുത്തിയതിന് പിന്നാലെ കനിമൊഴിയും ട്വിറ്ററില്‍ ക്ഷമാപണം നടത്തിയിരുന്നു.

ഒരു സ്ത്രീയെന്ന നിലയിലും മനുഷ്യനെന്ന നിലയിലും ഞാന്‍ മാപ്പ് ചോദിക്കുന്നു. ആരായാലും ഏത് പാര്‍ട്ടിയായാലും ഇത് ഒരിക്കലും സഹിക്കാനാവില്ല എന്നായിരുന്നു കനിമൊഴി പറഞ്ഞത്. എന്റെ നേതാവ് സ്റ്റാലിനും എന്റെ പാര്‍ട്ടി ഡി എം കെയും ഇത് അംഗീകരിക്കുന്നില്ല. അതിനാല്‍ പരസ്യമായി മാപ്പ് പറയുന്നു എന്നായിരുന്നു കനിമൊഴി പറഞ്ഞത്.
-
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
ഗ്യാസ് ക്ഷാമത്തെ തോല്പിക്കാന് ബെംഗളൂരുവിന്റെ കിടിലന്‍ ഐഡിയ; ഗ്യാസ് സ്വന്തം നിലയില്‍ ഉല്പാദിപ്പിക്കും -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'മീനാക്ഷിയെ കളഞ്ഞില്ലേ, ആർക്ക് വേണ്ടിയാണ് ഈ സമ്പാദിച്ച് കൂട്ടുന്നത്; മഞ്ജു വാര്യർക്ക് അധിക്ഷേപം..മറുപടി -
വജ്രായുധവുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാം..പക്ഷെ ഒരേയൊരു ഡിമാൻ്റ്..യുഎസ് പെടും?;കുറിപ്പ്












Click it and Unblock the Notifications