ബിജെപിയില്‍ ചേര്‍ന്ന നടിമാര്‍ 'ഐറ്റംസ്' എന്ന് ഡിഎംകെ നേതാവ്, കനിമൊഴിയെ ടാഗ് ചെയ്ത് ഖുശ്ബു, ഒടുവില്‍ മാപ്പ്

ചെന്നൈ: ബി ജെ പി നേതാക്കളായി മാറിയ അഭിനേതാക്കളെ 'ഐറ്റംസ്' എന്ന് വിളിച്ച ഡി എം കെ നേതാവ് സെയ്ദായി സാദിഖ് മാപ്പ് പറഞ്ഞു. ബി ജെ പി നേതാവും നടിയുമായ ഖുശ്ബു ഡി എം കെ എം പി കനിമൊഴിയെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തതോടെ ആണ് സെയ്ദായി സാദിഖ് തന്റെ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് രംഗത്തെത്തിയത്.

ഒരു നേതാവിനെയും വേദനിപ്പിക്കാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ല എന്നും തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടതില്‍ ക്ഷമ ചോദിക്കുന്നു എന്നുമാണ് സെയ്ദായി സാദിഖി പറഞ്ഞത്. ഖുശ്ബു ഉള്‍പ്പെടെയുള്ള ഒരു നേതാവിനെയും വേദനിപ്പിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. പരാമര്‍ശത്തില്‍ മാപ്പ് ചോദിക്കുന്നു. എന്നാല്‍, ബി ജെ പി നേതൃത്വത്തിന്റെ ഇത്തരം പരാമര്‍ശത്തോട് ആരും പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

1

തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈ ഡി എം കെ മന്ത്രിമാരെ പന്നികളെന്നും മൃഗങ്ങളെന്നും വിളിച്ചു. മാധ്യമപ്രവര്‍ത്തകരെ കുരങ്ങന്മാരോട് ഉപമിച്ചു. എന്തുകൊണ്ടാണ് ഈ ബി ജെ പി നേതാക്കള്‍ ഇതിനെക്കുറിച്ച് സംസാരിക്കാത്തത്, സെയ്ദായ് സാദിഖ് ചോദിച്ചു. നമിത, ഖുശ്ബു സുന്ദര്‍, ഗൗതമി, ഗായത്രി രഘുറാം എന്നിവരെ ലക്ഷ്യമിട്ടാണ് സെയ്ദായി സാദിഖ് തമിഴ്നാട്ടിലെ നടിമാരായ മാറിയ ബിജെപി നേതാക്കളെ കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയത്.

2

നാലു നേതാക്കളും ഐറ്റങ്ങളാണ്. തമിഴ്‌നാട്ടില്‍ താമര വിരിയുമെന്ന് ഖുശ്ബു പറയുന്നു. അമിത് ഷായുടെ തലയില്‍ മുടി വളര്‍ന്നാലും തമിഴ്‌നാട്ടില്‍ താമര വിരിയാന്‍ സാധ്യതയില്ല. അവര്‍ ഡി എം കെയില്‍ ആയിരുന്നപ്പോള്‍ എന്റെ സഹോദരന്‍ ഇലായ അരുണ എത്ര തവണ അവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു എന്നറിയാമോ. ഏകദേശം ആറ് തവണ അദ്ദേഹം ഖുശ്ബുവിനെ കൂട്ടി ആര്‍ എ പുരത്ത് യോഗങ്ങള്‍ നടത്തി. ഇതിനെ എതിര്‍ത്ത് ഖുശ്ബു ട്വീറ്റ് ചെയ്തു.

3

സ്ത്രീകളെ ഇത്തരത്തില്‍ അപമാനിക്കുന്നതാണ് സ്റ്റാലിന്‍ സര്‍ക്കാരിന് കീഴിലെ പുതിയ ദ്രാവിഡ മോഡല്‍ എന്നായിരുന്നു കനിമൊഴിയെ ടാഗ് ചെയ്ത് ഖുശ്ബു ചോദിച്ചത്. ഖുശ്ബു, ഡി എം കെ നേതാവിന്റെ അപകീര്‍ത്തികരമായ പ്രസ്താവനകളെക്കുറിച്ച് ശ്രദ്ധയില്‍പ്പെടുത്തിയതിന് പിന്നാലെ കനിമൊഴിയും ട്വിറ്ററില്‍ ക്ഷമാപണം നടത്തിയിരുന്നു.

4

ഒരു സ്ത്രീയെന്ന നിലയിലും മനുഷ്യനെന്ന നിലയിലും ഞാന്‍ മാപ്പ് ചോദിക്കുന്നു. ആരായാലും ഏത് പാര്‍ട്ടിയായാലും ഇത് ഒരിക്കലും സഹിക്കാനാവില്ല എന്നായിരുന്നു കനിമൊഴി പറഞ്ഞത്. എന്റെ നേതാവ് സ്റ്റാലിനും എന്റെ പാര്‍ട്ടി ഡി എം കെയും ഇത് അംഗീകരിക്കുന്നില്ല. അതിനാല്‍ പരസ്യമായി മാപ്പ് പറയുന്നു എന്നായിരുന്നു കനിമൊഴി പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+