കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കാന്‍ ഡിഎംകെ: സിപിഎം ഉള്‍പ്പെടേയുള്ള പാർട്ടികളുടെ സീറ്റ് കുറയുമോ? ആശങ്ക
2019 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നിരയ്ക്ക് ഏറ്റവും കൂടുതല്‍ സീറ്റ് നേടാന്‍ സാധിച്ച സംസ്ഥാനമാണ് തമിഴ്നാട്. സംസ്ഥാനത്ത് ആകേയുള്ള 39 സീറ്റുകളില്‍ 38 സീറ്റുകളായിരുന്നു ഡി എം കെ നയിക്കുന്ന സഖ്യം നേടിയത്. ഡി എം കെ 20, കോണ്‍ഗ്രസ് 8, സി പി എം 2, സി പി ഐ 2, വി സി കെ 2, മുസ്ലീം ലീഗ് 1, ഐ ജെ കെ 1, കെ എം ഡി കെ, എം ഡി എം കെ 1 എന്നിങ്ങനെയായിരുന്നു വിജയിച്ച പാർട്ടികളുടെ കക്ഷി നില.
കോണ്‍ഗ്രസ് മത്സരിച്ച തേനിയില്‍ മാത്രമായിരുന്നു എന്‍ ഡി എ സഖ്യത്തില്‍ മത്സരിച്ച എ ഐ എ ഡി എം കെ വിജയിച്ചത്. തേനിയില്‍ പരാജയപ്പെട്ടെങ്കിലും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയില്‍ വിജയിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചു. കഴിഞ്ഞ തവണ ഒരു സീറ്റ് മാത്രമായിരുന്നു നഷ്ടപ്പെട്ടതെങ്കില്‍ 2024 ല്‍ മുഴുവന്‍ സീറ്റിലും വിജയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഡിഎംകെ പ്രവർത്തനം.

'പാർട്ടിയുടെ അഭിമാനം നിലനിറുത്തണമെങ്കിൽ 40ൽ 40 സീറ്റും നേടണം. നമുക്ക് മുഴുവൻ രാജ്യത്തോടും കടമയുണ്ട്. ഫെഡറലിസം, സംസ്ഥാന സ്വയംഭരണം, മതേതരത്വം, സാമൂഹിക നീതി, സമത്വം തുടങ്ങിയ നമ്മുടെ ആശയങ്ങൾ പ്രചരിപ്പിക്കേണ്ടതുണ്ട്. സംസ്ഥാനവും കേന്ദ്രസർക്കാരും തമ്മിലാണ് തിരഞ്ഞെടുപ്പ് പോരാട്ടം, അതായത് ഡി എം കെയുടെ നേതൃത്വത്തിലുള്ള മതേതര പുരോഗമന സഖ്യവും ബി ജെ പിയും തമ്മില്‍' എന്നാണ് മുഖ്യമന്ത്രി സ്റ്റാലിന്‍ അടുത്തിടെ പറഞ്ഞത്.
അതേസമയം തന്നെ മത്സരിക്കുന്ന സീറ്റുകളെ എണ്ണത്തില്‍ ഇത്തവണ ചില വിട്ടുവീഴ്ചകള്‍ക്ക് സഖ്യകക്ഷികള്‍ തയ്യാറാകണമെന്ന നിർദേശം ഡി എം കെ കേന്ദ്രങ്ങളില്‍ നിന്നും ഉയർന്ന് വരുന്നുണ്ട്. പുതുച്ചേരിയടക്കം 40 സീറ്റുകളുണ്ടെങ്കിലും ഇതില്‍ പകുതി സീറ്റുകളില്‍ മാത്രമാണ് ഡി എം കെ മത്സരിക്കുന്നത്. ഇത് 25 വരെയായെങ്കിലും ഉയർത്തണമെന്നാണ് ഡി എം കെയില്‍ നിന്നും ഉയർന്ന് വരുന്ന ആവശ്യം.
കോണ്‍ഗ്രസും ഇടത് പാർട്ടികളും ഉള്‍പ്പെടേയുള്ള സീറ്റുകളുടെ എണ്ണത്തില്‍ കുറവ് വരുത്തിയാല്‍ മാത്രമേ ഡി എം കെയ്ക്ക് മത്സരിക്കുന്ന സീറ്റുകളുടെ എണ്ണത്തില്‍ വർധനവ് വരുത്താന്‍ സാധിക്കുകയുള്ളു. രണ്ട് ഇടത് പാർട്ടികള്‍ക്കായി 4 സീറ്റുകളാണ് നല്‍കുന്നത്. ഇത് പരമാവധി രണ്ട്, അല്ലെങ്കില്‍ മൂന്ന് ആയി പരിമിതപ്പെടുത്തണമെന്നാണ് നിർദേശം. അങ്ങനെയെങ്കില്‍ നഷ്ടപ്പെടുന്ന ഒരു സീറ്റ് സി പി ഐയുടെ സീറ്റായിരിക്കും. രണ്ട് സീറ്റുകള്‍ കുറയ്ക്കുകയാണെങ്കില്‍ സി പി എമ്മിന്റേയും സീറ്റില്‍ കുറവുണ്ടായേക്കും.
കോണ്‍ഗ്രസിന്റേയും സീറ്റുകളില്‍ എണ്ണം കുറയ്ക്കണമെന്ന ആവസ്യം ശക്തമാണ്. കഴിഞ്ഞ തവണ മത്സരിച്ച ചില ചെറു കക്ഷികളുടെ സീറ്റ് എടുത്ത് കളഞ്ഞ് അവർക്ക് രാജ്യസഭയിലേക്ക് അവസരം നല്‍കാം എന്ന രീതിയിലും ചർച്ചകളുണ്ട്. എന്നാല്‍ പ്രതിപക്ഷ മഹാ സഖ്യം ഉള്‍പ്പെടെ രൂപീകരിച്ച് ദേശീയ തലത്തില്‍ തന്നെ പുതിയ പ്രതീക്ഷകളുമായി മുന്നോട്ട് പോവുന്നതിനാല്‍ മുന്നണിക്കുള്ളില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാവരുതെന്ന നിർദേശം മുന്നോട്ട് വെക്കുന്നവരുമുണ്ട്.
2004 മുതൽ ഡിഎംകെയും കോൺഗ്രസും സഖ്യകക്ഷികളായി തുടരുകയാണ്. ഇത് തമിഴ്‌നാടിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പങ്കാളിത്തമാണ്. ഇടക്കാലത്ത് 2014-ൽ ഇരുപാർട്ടികളും വേർപിരിഞ്ഞിരുന്നെങ്കിലും പിന്നീട് വീണ്ടും ഒന്നിക്കുകയായിരുന്നു. തമിഴ്‌നാട്ടിൽ ഒറ്റയ്ക്ക് ഒരു തിരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള ശക്തി കോണ്‍ഗ്രസിനില്ലെങ്കിലും തെക്ക്, പടിഞ്ഞാറൻ തമിഴ്‌നാട്ടിൽ ചില പോക്കറ്റുകളിൽ അവർക്ക് ശക്തമായ വോട്ട് ബാങ്കുണ്ട്.
-
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം












Click it and Unblock the Notifications