Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇങ്ങനെയുള്ള പ്രധാനമന്ത്രി നിങ്ങള്‍ക്ക് വേണമോയെന്ന് പ്രിയങ്ക: ജാതി സെന്‍സസ് വ്യാപിപ്പിക്കാന്‍ കോണ്‍ഗ്രസ്

ജയ്പൂർ: ബിഹാറിനെ പിന്നാലെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും ജാതി സെന്‍സസ് നടപ്പിലാക്കുന്നു. രാജസ്ഥാന്‍, ഛത്തീസ്ഗഡ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ജാതി സെന്‍സസ് നടപ്പിലാക്കാന്‍ പോകുന്നതെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്. രാജസ്ഥാനിൽ ജാതി സെന്‍സസ് നടത്തുമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

വെള്ളിയാഴ്ച ജയ്പൂരിലെ പാർട്ടിയുടെ വാർ റൂമിൽ നടന്ന രാജസ്ഥാൻ പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ആർപിസിസി) കോർ കമ്മിറ്റി യോഗത്തിലാണ് ജാതി സർവ്വേ സംബന്ധിച്ച അന്തിമ തീരുമാനമുണ്ടായത്. ഗെഹ്ലോട്ടിന് പുറമെ സംസ്ഥാന കോൺഗ്രസിന്റെ ചുമതലയുള്ള സുഖ്ജീന്ദർ രൺധാവ, ആർ പി സി സി പ്രസിഡന്റ് ഗോവിന്ദ് സിംഗ് ദോതസ്ര, തുടങ്ങിയ മറ്റ് പ്രമുഖ നേതാക്കളും യോഗത്തിൽ പങ്കെടുത്തിരുന്നു. 'ബിഹാറിൽ നടന്നത് പോലെ രാജസ്ഥാൻ സർക്കാരും ജാതി സർവേ നടത്തും', യോഗത്തിന് ശേഷം ഗെലോട്ട് വെള്ളിയാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ജാതി സർവേയും ജനസംഖ്യാനുപാതികമായ പങ്കാളിത്തവും എന്ന ആശയം സംസ്ഥാനത്ത് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ndiacon-

'രാജ്യത്തിനകത്ത് പല ജാതികളുണ്ട്. പല മതക്കാരും ഇവിടെ താമസിക്കുന്നു. പല ജാതിക്കാർ പലതരം ജോലികൾ ചെയ്യുന്നു. ഏത് ജാതിയിൽ എത്ര ജനസംഖ്യയുണ്ട് എന്നറിഞ്ഞാൽ അവർക്കായി എന്തൊക്കെ പദ്ധതികളാണ് തയ്യാറാക്കേണ്ടതെന്ന് അറിയാൻ കഴിയും. ജാതി തിരിച്ചുള്ള സ്കീമുകൾ തയ്യാറാക്കാൻ ഇത് സഹായിക്കും', അദ്ദേഹം പറഞ്ഞു.

അതേസമയം, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഛത്തീസ്ഗഡിൽ കോൺഗ്രസ് അധികാരം നിലനിർത്തുകയാണെങ്കിൽ, ബിഹാറിൽ നടത്തിയതിന് സമാനമായി സംസ്ഥാനത്തും ജാതി സെൻസസ് നടത്തുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പറഞ്ഞു. വെള്ളിയാഴ്ച ബസ്തർ മേഖലയിലെ കാങ്കർ ജില്ലയിൽ ഒരു പൊതു റാലിയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു

'എന്തുകൊണ്ട് ജാതി സെൻസസ് നടത്തിക്കൂടാ. അത് സംഭവിക്കണം. ഛത്തീസ്ഗഡിൽ വീണ്ടും അധികാരത്തിൽ വന്നാൽ ബീഹാറിലെ പോലെ ജാതി സെൻസസ് നടത്തും', പ്രിയങ്ക ഗാന്ധി പറഞ്ഞു. 'നിങ്ങൾ ബീഹാറിലെ കണക്കുകൾ (ജാതി സർവേ) കണ്ടോ? 84 ശതമാനം ഒബിസി, എസ്‌സി, എസ്ടി വിഭാഗക്കാരാണ്. പക്ഷേ, അവരെ സർക്കാരിലെ വലിയ പദവികളിൽ കാണുന്നില്ല... അത് അവരുടെ അവകാശമല്ലേ?... ഞങ്ങൾ നിങ്ങളുടെ അവകാശങ്ങളെ കുറിച്ച് സംസാരിക്കുമ്പോഴെല്ലാം ബിജെപി നിശബ്ദരാകുന്നു', പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു.

ഛത്തീസ്ഗഢിലെ പാവപ്പെട്ടവർക്കും കർഷകർക്കും വേണ്ടി കോൺഗ്രസ് പ്രവർത്തിക്കുമ്പോൾ, സമ്പന്നർക്കും വ്യവസായി സുഹൃത്തുക്കൾക്കും വേണ്ടിയാണ് താൻ പ്രവർത്തിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് പ്രിയങ്ക പറഞ്ഞു. കർഷകരെ ശക്തിപ്പെടുത്തുന്നതിന് പകരം ബി ജെ പി അവരെ ദുർബലപ്പെടുത്തുകയാണ്. ഒരു കർഷകൻ പ്രതിദിനം 27 രൂപ സമ്പാദിക്കുമ്പോൾ അദാനി ജിയും വ്യവസായികളും ഒരു ദിവസം സമ്പാദിക്കുന്നത് 1,600 കോടി രൂപയാണ്. നിങ്ങളുടെ സമ്പത്ത് അയാൾക്ക് നൽകി. പക്ഷെ നിങ്ങളുടെ അവസരം വരുമ്പോൾ, ഞങ്ങളുടെ പക്കൽ പണമില്ലെന്ന് അവർ പറയുന്നു," പ്രിയങ്ക പറഞ്ഞു.

ഇങ്ങനെയൊരു പ്രധാനമന്ത്രിയെ നിങ്ങൾക്ക് വേണോ? ഇന്ത്യയിലോ നിങ്ങളുടെ സംസ്ഥാനത്തിലോ ഇത്തരമൊരു സർക്കാർ വേണോ?... ബിജെപി സർക്കാർ സമ്പന്നർക്ക് വേണ്ടിയുള്ളതാണ്, അവർക്ക് ദരിദ്രരെയും ഇടത്തരക്കാരെയും കുറിച്ച് ഒരു കാഴ്ചപ്പാടും ഇല്ല. പെൻഷനോ ജാതി സെൻസസോ ആകട്ടെ, മതത്തെക്കുറിച്ചോ നിങ്ങൾ വൈകാരികമായി ബന്ധപ്പെട്ടിരിക്കുന്ന മറ്റ് ചില കാര്യങ്ങളെക്കുറിച്ചോ സംസാരിച്ചുകൊണ്ട് നിങ്ങളെ വ്യതിചലിപ്പിക്കാൻ അവർ ശ്രമിക്കുന്നു. എന്തുകൊണ്ടാണ് നിങ്ങൾ ജാതി സെൻസസ് നടത്താത്തതെന്ന് അവരോട് ചോദിക്കണമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+