വാട്ട്സ്ആപ്പില്‍ സൗജന്യ അഡിഡാസ് ഷൂസ്!! വാട്ടസ്ആപ്പിലേത് ലോകം മുഴുവനുള്ള തട്ടിപ്പ്, വീണുപോകരുത്...
ദില്ലി: വാട്സ്ആപ്പ് കേന്ദ്രീകരിച്ച് ഷൂസിന്റെ പേരില്‍ തട്ടിപ്പ് വ്യാപകം. അഡിഡാസ് ഷൂസ് സൗജന്യമായി ലഭിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് വാട്സ്ആപ്പിൽ മെസേജുകൾ പരക്കുന്നത്. അഡിഡാസിന്റെ 93ാം വാർഷികത്തോടനുബന്ധിച്ച് കമ്പനി സൗജന്യമായി ഷൂസുകൾ നല്‍കുന്നുവന്നതാണ് മെസേജിന്റെ ഉള്ളടക്കം. വാട്സ്ആപ്പിൽ പ്രചരിക്കുന്ന മെസേജിന് പിന്നാലെ പോകുന്നവരുടെ വ്യക്തിഗത വിവരങ്ങൾ സൈബർ ക്രിമിനലുകളുടെ കൈകളിലെത്തുമെന്നാണ് സൈബർ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.
സൈബർ ക്രിമിനലുകളുടെഈ സൈബർ ക്യാമ്പെയിന് 244 ഡൊമെയ്നുകള്‍ വഴി നിരവധി സന്ദർശകരെ ലഭിച്ചുവെന്നാണ് സൈബർ വിദഗ്ധരായ ഡൊമെയ്ൻ ടൂൾസ് പുറത്തുവിട്ട വിവരം. 2018 ജനുവരി 31ന് മാത്രം രജിസ്റ്റർ ചെയ്തിട്ടുള്ള ഡൊമെയ്ന്‍ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നതെന്നും കമ്പനി പറയുന്നു. വെബ്സൈറ്റിലേയ്ക്ക് ലക്ഷക്കണക്കിന് ആളുകളെയെത്തിക്കാനുള്ള ക്രിമിനലുകളുടെ തന്ത്രത്തിന്റെ ഭാഗമാണിതെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

അവകാശ വാദം പൊള്ള!!
അഡിഡാസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നുള്ള മെസേജാണെന്നും ഇതിൽ അവകാശപ്പെടുന്നു. Adidas.com/shoes എന്ന വെബ്സൈറ്റിന്റെ വിലാസവും ഇതിനൊപ്പം നൽകിയിട്ടുണ്ട്. വാട്സ്ആപ്പിന്റെ ജനസമ്മതി വർധിക്കുന്നതിനാൽ ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് കേന്ദ്രീകരിച്ച് വൻതോതിലുള്ള തട്ടിപ്പുകളാണ് ഇത്തരത്തിൽ നടക്കുന്നത്.

സൈബർ തട്ടിപ്പ്
വാട്സ്ആപ്പ് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ കൈവശപ്പെടുത്തുന്നതിനുള്ള തട്ടിപ്പാണ് ഇതെന്ന് സൈബർ വിദഗ്ധരാണ് വ്യക്തമാക്കിയിട്ടുള്ളത്. ഈ തട്ടിപ്പ് ആയിരക്കണക്കിന് പേരെ പറ്റിച്ചതായി എക്സ്പ്രസ് യുകെ എന്ന മാധ്യമവും റിപ്പോർട്ട് ചെയ്യുന്നു. കമ്പനിയുടെ പേരിൽ പ്രചരിക്കുന്നത് തട്ടിപ്പ് സന്ദേശമാണെന്ന് അഡിഡാസും സ്ഥിരീകരിച്ചിട്ടുണ്ട്. ഞായറാഴ്ചയാണ് എക്സ്പ്രസ് യുകെ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

പ്രചരിക്കുന്നത് തട്ടിപ്പ് സന്ദേശം
അഡിഡാസിന്റെ പേരിൽ വാട്സ്ആപ്പിൽ ഒരു സന്ദേശം പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടുവെന്നും അത് തീർത്തും വ്യാജ സന്ദേശമാണെന്നും അഡിഡാസ് വ്യക്തമാക്കി. അഡിഡാസ് ബ്രാൻഡ് കമ്യൂണിക്കേഷന്‍സ് & പിആർ മാനേജരാണ് ഇത് സംബന്ധിച്ച് വിശദീകരണവുമായി രംഗത്തെത്തിയിട്ടുള്ളത്. ലോറൻ ഹാക്ക്മാനെ ഉദ്ധരിച്ച് ദി സണ്‍ ദിനപത്രമാണ് വാർത്ത റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

വാട്സ്ആപ്പിന് ചാർജ്!
വാട്സ്ആപ്പ് സേവനങ്ങള്‍ക്ക് കമ്പനി പണം ഈടാക്കുമെന്ന് കാണിച്ചുകൊണ്ടുള്ളതായിരുന്നു നേരത്തെ വാട്സ്ആപ്പ് വഴി പ്രചരിച്ച ഹോക്സ് മെസേജ്. എന്നാല്‍ ഇത്തരമൊരു നീക്കം നടത്തുന്നില്ലെന്ന് ഫേസ്ബുക്കിന്റെ വാട്സ്ആപ്പ് തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ഇതോടെയാണ് ഈ അഭ്യൂഹങ്ങൾക്ക് അന്ത്യമായത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications