Get Updates
Get notified of breaking news, exclusive insights, and must-see stories!

കാണാതായ ഇന്ത്യക്കാര്‍ ജീവിച്ചിരിക്കുന്നുവെന്ന് സ്ഥിരീകരണമില്ല!! ഇറാഖി അംബാസഡറുടെ വെളിപ്പെടുത്തല്‍

കാണാതായ ഇന്ത്യക്കാര്‍ ബാദുഷ് ജയിലില്‍ ഉണ്ടെന്ന് സുഷമാ സ്വരാജ് അറിയച്ചതിന് പിന്നാലെയാണ് വെളിപ്പെടുത്തല്‍

ദില്ലി: ഇറാഖില്‍ നിന്ന് 2014 ല്‍ കാണാതായ 39 ഇന്ത്യക്കാര്‍ ജീവിച്ചിരിക്കുന്നുണ്ടെന്ന് സ്ഥിരീകരണമില്ലെന്ന് ഇന്ത്യയിലെ ഇറാഖ് അംബാസഡര്‍. ഇറാഖ് അംബാസഡര്‍ ഫക്രി അല്‍ ഇസ്സ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാഖില്‍ നിന്ന് കാണാതായ 39 ഇന്ത്യക്കാര്‍ ജീവിച്ചിരിക്കുന്നുവെന്നോ മരിച്ചുവെന്നോ സ്ഥിരീകരണമില്ലെന്നാണ് അംബാസഡര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇറാഖില്‍ നിന്ന് കാണാതായ ഇന്ത്യക്കാര്‍ ബാദുഷ് ജയിലില്‍ ഉണ്ടെന്ന് ഇറാഖില്‍ നിന്ന് മടങ്ങിയെത്തിയ ജനറല്‍ വികെ സിംഗിന് ലഭിച്ച വിവരങ്ങളെ അടിസ്ഥാനമാക്കി സുഷമാ സ്വരാജ് അറിയിച്ചതിന് പിന്നാലെയാണ് ഇറാഖി അംബാസഡറുടെ പ്രതികരണം.

മൊസ്യൂള്‍ ഐസിസില്‍ നിന്ന് പൂര്‍ണ്ണമായി മോചിപ്പിച്ചുവെന്ന് ഇറാഖ് സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്‍റെ നിര്‍ദേശപ്രകാരം വിജെ സിംഗ് ഇറാഖിലെ എര്‍ബില്‍ സന്ദര്‍ശിച്ച് ചില വൃത്തങ്ങളില്‍ നിന്ന് വിവരം ശേഖരിച്ചിട്ടുള്ളത്. ഐസിസുമായി പോരാട്ടം നടന്നുകൊണ്ടിരിക്കുന്ന ബാദുഷ് പ്രദേശത്തെ ജയിലില്‍ 39 ഇന്ത്യക്കാര്‍ ഉണ്ടെന്നാണ് വികെ സിംഗിന് ലഭിച്ച വിവരം.

 ഒന്നും ശുഭ വാര്‍ത്തയായിരിക്കില്ല

ഒന്നും ശുഭ വാര്‍ത്തയായിരിക്കില്ല

ഇറാഖില്‍ നിന്ന് 2014ല്‍ കാണാതായ ഇന്ത്യക്കാര്‍ക്ക് ​എന്തുസംഭവിച്ചുവെന്ന കാര്യത്തില്‍ ഒരു സ്ഥിരീകരണവും പുറത്തുവന്നിട്ടില്ല. വിധി എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല, ആയിരക്കണക്കിന് ഇറാഖി പൗരന്മാരെയും രാജ്യത്ത് നിന്നുകാണാതായെന്നും ഇറാഖി അംബാസഡര്‍ പറയുന്നു. എന്നാല്‍ കാണാതായവരെ ഐസിസ് മനുഷ്യകവചമായും അടിമകളായും ഉപയോഗിക്കാനുള്ള സാധ്യതകളും ​അംബാസഡര്‍ ചൂണ്ടിക്കാണിക്കുന്നു. കാണാതായവര്‍ റഖയിലുണ്ടായിരിക്കാനുള്ള സാധ്യതയും അദ്ദേഹം മുന്നോട്ടുവയ്ക്കുന്നു.

വികെ സിംഗിന്‍റെ സന്ദര്‍ശനം

വികെ സിംഗിന്‍റെ സന്ദര്‍ശനം

ഇറാഖില്‍ നിന്ന് കാണാതായ ഇന്ത്യക്കാര്‍ ബാദുഷ് ജയിലില്‍ ഉണ്ടെന്ന് ജൂലൈ 16നാണ് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അറിയിച്ചത്. ഇറാഖില്‍ നിന്ന് കാണാതായ 39 ഇന്ത്യക്കാരുടെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് സുഷമാ സ്വരാജ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാഖിലെ മൊസൂള്‍ നരഗം ഐസിസില്‍ നിന്ന് മോചിപ്പിച്ചുവെന്ന് ഇറാഖ് പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെ വികെ സിംഗ് എര്‍ബിലിലേയ്ക്ക് പോയിരുന്നുവെന്നും സുഷമാ സ്വരാജ് വ്യക്തമാക്കി. ഇറാഖിലെ ചില വൃ‍ത്തങ്ങളില്‍ നിന്നാണ് കാണാതായ ഇന്ത്യക്കാര്‍ ബാദുഷ് ജയിലില്‍ ഉണ്ടെന്ന വിവരം വികെ സിംഗിന് ലഭിക്കുന്നത്. നിലവില്‍ ഐസിസ് നിയന്ത്രണത്തിലിരിക്കുന്ന ഉത്തരഇറാഖിലെ ഗ്രാമാണ് ബാദുഷ്.

 ബാദുഷ് നഗരം ഐസിസ് നിയന്ത്രണത്തില്‍

ബാദുഷ് നഗരം ഐസിസ് നിയന്ത്രണത്തില്‍

തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരെ ആശുപത്രിയിയുടെ നിര്‍മ്മാണത്തിന് ആദ്യം ഉപയോഗിച്ചുവെങ്കിലും പിന്നീട് ഫാം ഹൗസിലേയ്ക്കും ഒടുവില്‍ ബാദുഷ് ജയിലിലേയ്ക്കും മാറ്റുകയായിരുന്നുവെന്നാണ് ഇറാഖില്‍ നിന്ന് വികെ സിംഗിന് ലഭിച്ച വിവരം. സുഷമാ സ്വരാജിന്‍റെ നിര്‍ദേശ പ്രകാരം ഇറാഖിലെ എര്‍ബില്‍ സന്ദര്‍ശിച്ച് വികെ സിംഗ് മടങ്ങിവന്നതിന് പിന്നാലെയാണ് കാണാതായവരുടെ കുടുംബങ്ങളുമായി ദില്ലിയില്‍ കൂടിക്കാഴ്ച നടത്തുന്നത്. കേന്ദ്രമന്ത്രിമാരായ എംജെ അക്ബര്‍, ജനറല്‍ വികെ സിംഗ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം

ബന്ധുക്കളുമായി ബന്ധം പുലര്‍ത്തി

ബന്ധുക്കളുമായി ബന്ധം പുലര്‍ത്തി

ഇന്ത്യക്കാരെ ഇറാഖില്‍ വച്ച് കാണാതായ സംഭവത്തില്‍ 12ാമത്തെ കൂടിക്കാഴ്ചയാണ് സുഷമാ സ്വരാജുമായി നടക്കുന്നതെന്ന് കാണാതായ ഗോബീന്ദര്‍ സിംഗിന്‍റെ സഹോദരന്‍ ദേവേന്ദര്‍ സിംഗിനെ ഉദ്ധരിച്ച് ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബാദുഷിലെ ഐസിസ് പോരാട്ടങ്ങള്‍ അവസാനിച്ച ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂവെന്നാണ് വിദേശകാര്യമന്ത്രാലയം നല്‍കുന്ന വിവരം.

 ബന്ധുക്കളെ വിവരമറിയിക്കാന്‍

ബന്ധുക്കളെ വിവരമറിയിക്കാന്‍

2014 ജൂണ്‍ 11 ന് കാണാതായ ഗോബീന്ദര്‍ സിംഗിനെ ഐസിസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയെന്നാണ് കരുതുന്നത്. കാണാതായ സിംഗിനെ കണ്ടെത്തുന്നതിനും വിവരം ലഭിക്കുന്നതിനുമായി ഇദ്ദേഹത്തിന്‍റെ ബന്ധുക്കള്‍ നിരന്തരം വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെടുന്നുണ്ടെങ്കിലും ഇതുവരെയും വിവരം ലഭിച്ചിട്ടില്ല. ഇറാഖ് സന്ദര്‍ശനത്തിന് ശേഷം വികെ സിംഗിന് ലഭിച്ച വിവരങ്ങള്‍ പങ്കുവെയ്ക്കുന്നതിന് വേണ്ടിയാണ് ബന്ധുക്കളുടെ യോഗം ദില്ലിയില്‍ വിളിച്ചുചേര്‍ത്തത്.

ഫ​ണ്ടുകള്‍ ഇല്ലാതാക്കണം

ഫ​ണ്ടുകള്‍ ഇല്ലാതാക്കണം

ഐസിസ് പോലുള്ള ഭീകരസംഘടനകള്‍ക്ക് ഫണ്ട് ലഭിക്കുന്നതിലൂടെയാണ് ഇവ ലോകത്തിന് ഭീഷണിയായി മാറുന്നതെന്നും ഭീകരര്‍ക്ക് തങ്ങാനും സഞ്ചരിക്കാനും സുരക്ഷിത മാര്‍ഗ്ഗങ്ങള്‍ ലഭിക്കുന്നത് അവസാനിപ്പിക്കേണ്ടത് അനിവാര്യമാണെന്നും പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ ഭീകരസംഘടനകള്‍ക്കുള്ള സഹായവും പിന്തുണയും ചൂണ്ടിക്കാണിച്ച് ഇറാഖി അംബാസഡര്‍ വ്യക്തമാക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+