കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കപട വേഷം ഇനി വേണ്ട രജനികാന്ത്... ബിജെപിയില്‍ ചേര്‍ന്നോളൂ; രൂക്ഷ വിമര്‍ശനവുമായി കാര്‍ത്തി

Google Oneindia Malayalam News

ചെന്നൈ: പൗരത്വ ഭേദഗതി നിമയത്തെ പിന്തുണച്ച നടന്‍ രജനികാന്തിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം. ഇനി കപട വേഷം ഒഴിവാക്കി, ബിജെപിയില്‍ ചേര്‍ന്നോളൂ എന്ന് കാര്‍ത്തി പറഞ്ഞു. ആരൊക്കെയോ എഴുതി നല്‍കിയ തിരക്കഥ അനുസരിച്ചാണ് രജനികാന്ത് പ്രവര്‍ത്തിക്കുന്നത്. സ്വന്തം പാര്‍ട്ടി പ്രഖ്യാപിക്കാനുള്ള ഒരുക്കങ്ങള്‍ അവസാനിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് രജനികാന്ത് രംഗത്തുവന്നതാണ് കാര്‍ത്തി ചിദംബരത്തിന്റെ വിമര്‍ശനത്തിന് കാരണം. ആദ്യമായിട്ടാണ് കാര്‍ത്തി പരസ്യമായി രജനികാന്തിനെ വിമര്‍ശിക്കുന്നത്...

മോദിയെ പുകഴ്ത്തി രജനി

മോദിയെ പുകഴ്ത്തി രജനി

നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി രജനികാന്ത് രംഗത്തുവന്നിരുന്നു. ഇതിനെ രൂക്ഷമായ ഭാഷയിലാണ് തമിഴ്‌നാട് കോണ്‍ഗ്രസ് ഘടകം വിമര്‍ശിച്ചത്. തൊട്ടുപിന്നാലെയാണ് രജനി സിഎഎയെ അനുകൂലിച്ച് രംഗത്തുവന്നത്.

മുസ്ലിങ്ങളെ ബാധിക്കില്ല

മുസ്ലിങ്ങളെ ബാധിക്കില്ല

സിഎഎ ഇന്ത്യയിലെ മുസ്ലിങ്ങളെ ബാധിക്കില്ലെന്നും പ്രതിഷേധങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് രജനികാന്ത് പറഞ്ഞത്. എന്‍പിആര്‍ അത്യന്താപേക്ഷിതമാണെന്നും കോണ്‍ഗ്രസ് ഭരണകാലത്തും ഇത് ചെയ്തിട്ടുണ്ടെന്നും രജനികാന്ത് പ്രതികരിച്ചു.

എന്‍പിആര്‍ നിര്‍ബന്ധം

എന്‍പിആര്‍ നിര്‍ബന്ധം

എന്‍പിആര്‍ നിര്‍ബന്ധമാണ്. ജനസംഖ്യാ കണക്ക് എടുക്കണം. 2010ല്‍ കോണ്‍ഗ്രസ് എടുത്തിട്ടുണ്ട്. ഇപ്പോള്‍ വീണ്ടും എടുക്കേണ്ടതുണ്ട്. ആരാണ് പൗരന്‍മാര്‍, അല്ലാത്തവര്‍ എന്ന് വ്യക്തമാകേണ്ടതില്ലേ. അതുകൊണ്ട് എന്‍പിആര്‍ നിര്‍ബന്ധമാണെ്ന്നും രജനി പറഞ്ഞു.

എന്‍ആര്‍സിയിലെ പ്രതികരണം ഇങ്ങനെ

എന്‍ആര്‍സിയിലെ പ്രതികരണം ഇങ്ങനെ

എന്‍ആര്‍സി നടപ്പാക്കിയിട്ടില്ല. ഇക്കാര്യത്തില്‍ ചര്‍ച്ച നടക്കുന്നേയുള്ളൂ. നടപ്പാക്കുന്ന വേളയില്‍ കരട് രൂപം പരിശോധിച്ചാല്‍ മാത്രമേ എന്‍ആര്‍സി എങ്ങനെയാണ് വരിക എന്ന് വ്യക്തമാകൂ. സിഎഎ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയതാണ്. ഇന്ത്യയിലെ പൗരന്‍മാര്‍ക്ക് യാതൊരു പ്രശ്‌നങ്ങളുമുണ്ടാകില്ല. വിദേശത്ത് നിന്ന് അഭയം ചോദിച്ചെത്തിയവരുമായി ബന്ധപ്പെട്ടതാണ് സിഎഎ.

ഞാന്‍ രംഗത്തുണ്ടാകും

ഞാന്‍ രംഗത്തുണ്ടാകും

ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്ക് സിഎഎ പ്രശ്‌നമാകില്ല. ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഇന്ത്യയാണ് ഞങ്ങളുടെ നാട് എന്ന് പറഞ്ഞവരാണ്. അവരെ എങ്ങനെ ഇവിടെ നിന്ന് പുറത്താക്കും. അങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ ഞാന്‍ മുസ്ലിങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കും. ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ കക്ഷികളാണ്. രാഷ്ട്രീയ കക്ഷികളുടെ നീക്കത്തില്‍ വിദ്യാര്‍ഥികള്‍ വീഴരുതെന്നും രജനികാന്ത് പറഞ്ഞു.

ശ്രീലങ്കന്‍ തമിഴരുടെ കാര്യത്തില്‍

ശ്രീലങ്കന്‍ തമിഴരുടെ കാര്യത്തില്‍

ശ്രീലങ്കന്‍ തമിഴരെ സിഎഎയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്ന കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, 30 വര്‍ഷമായി ഇന്ത്യയില്‍ താമസിക്കുന്നവരാണ് ശ്രീലങ്കന്‍ തമിഴര്‍ എന്നും അവര്‍ക്കും പൗരത്വം കൊടുക്കണമെന്നാണ് തന്റെ നിലപാട് എന്നും രജനി പ്രതികരിച്ചു. ഇവിടെ വന്ന ശ്രീലങ്കന്‍ തമിഴര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കണം. ശ്രീലങ്കയിലെ തമിഴരുടെ കാര്യമല്ല പറയുന്നതെന്നും രജനി വിശദീകരിച്ചു.

English summary
Don't Pretend Anymore, Join BJP: Karti Chidambaram's Rare Attack on Rajinikanth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X