കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

170 എംഎല്‍എയോ? ശിവസേനയെ തള്ളി ശരദ് പവാര്‍, ഒന്നും അറിയില്ല, കണക്ക് പറഞ്ഞവരോട് ചോദിക്കൂ

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയെ തള്ളി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. തങ്ങള്‍ക്ക് 170 എംഎല്‍എമാരുടെ പിന്തുണ ഉണ്ടെന്നും ഉടന്‍ തന്നെ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ശിവസേന അവകാശപ്പെട്ടിരുന്നു. എന്നാല്‍ തനിക്ക് അത്തരത്തിലൊരു കണക്കും അറിയില്ലെന്നായിരുന്നു പവാറിന്‍റെ പ്രതികരണം. സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പവാര്‍.

maharashtrasoniapawar-

288 അംഗ നിയമസഭയില്‍ 170 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നായിരുന്നു ശിവസേന എംപി സഞ്ജയ് റൗത്ത് കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍ അവകാശവാദം ഉന്നയിച്ചവരോട് തന്നെ ഇത്തരം കാര്യങ്ങള്‍ ചോദിക്കുന്നതാകും നല്ലതെന്ന് പവാര്‍ പറഞ്ഞു. തിങ്കളാഴ്ച വൈകീട്ടാണ് സോണിയാ ഗാന്ധിയുമായി പവാര്‍ കൂടിക്കാഴ്ച നടത്തിയത്. സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് കൂടിക്കാഴ്ചയ്ക്ക് ശേഷം അന്തിമ തിരുമാനം കൈക്കൊള്ളുമെന്നായിരുന്നു ഇരു നേതൃത്വങ്ങളും അറിയിച്ചിരുന്നത്. എന്നാല്‍ കൂടിക്കാഴ്ചയില്‍ സര്‍ക്കാര്‍ രൂപീകരണം ചര്‍ച്ചയായില്ലെന്ന് പവാര്‍ പറഞ്ഞു.

മഹാരാഷ്ട്രയിലെ രാഷ്ട്രീയ സാഹചര്യമാണ് ഞങ്ങള്‍ ചര്‍ച്ച ചെയ്തത്. കൂടിക്കാഴ്ചയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്‍റണിയും ഉണ്ടായിരുന്നു. നിലവിലെ രാഷ്ട്രീയ പ്രതിസന്ധി താന്‍ സോണിയയുമായി പങ്കുവെച്ചു. മറ്റ് പല വിഷയങ്ങളാണ് തങ്ങള്‍ സംസാരിച്ചതെന്നും പവാര്‍ പറഞ്ഞു. ഇപ്പോള്‍ ഒരു നിലപാട് എടുക്കാന്‍ സാധിക്കില്ല. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുമായി ശിവസേന സഖ്യം സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ട്. അതിന് ശേഷം മാത്രമേ ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യൂവെന്നും പവാര്‍ പറഞ്ഞു.

കൂടിക്കാഴ്ചയ്ക്ക് മുന്‍പ് തന്നെ ശിവസേന സഖ്യം സംബന്ധിച്ച് ശരദ് പവാര്‍ 'യു ടേണ്‍' എടുത്തിരുന്നു. ശിവസേനയും ബിജെപിയുമായി സഖ്യത്തില്‍ മരിച്ചത്. സര്‍ക്കാര്‍ രൂപീകരണം അവരുടെ ഉത്തരവാദിത്തമാണെന്നും കോണ്‍ഗ്രസും എന്‍സിപിയുമാണ് സഖ്യത്തില്‍ മത്സരിച്ചതെന്നുമായിരുന്നു പവാര്‍ പറഞ്ഞത്.

English summary
Don't know about 170 MLA's says Sharad pawar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X