കോണ്‍ഗ്രസ് പ്രവേശത്തിന് ഒരുങ്ങുന്നോ?; പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി ഡോ: കഫീല്‍ ഖാന്
ലഖ്നൗ: ജയില്‍ മോചിതനായതിന് പിന്നാലെ ഡോ: കഫീല്ഖാന് കോണ്‍ഗ്രസില്‍ ചേരുകയാണെന്നും തെരഞ്ഞെുപ്പ് രാഷ്ട്രീയത്തിലേക്കിറങ്ങുകയാണെന്നുമുള്ള ശക്തമായ പ്രചരണം നടക്കുകയാണ്. കഫീല്ഖാന് നീതി ലഭിക്കുന്നതിനായി കോണ്‍ഗ്രസും പ്രിയങ്കയും രംഗത്തിറങ്ങുകയും ജയില്‍ മോചിതനായ കഫീല്‍ ഖാന് കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലേക്ക് കുടുംബത്തോടെ താമസം മാറുകയും ചെയ്തതോടെയാണ് അഭ്യൂഹം ശക്തിപ്പെട്ടത്. വിഷയത്തില്‍ പ്രതികരിച്ച് കഫില്ഖാന് തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

പ്രിയങ്കാഗാന്ധി
പൗരത്വ ഭേദഗതി നിയമത്തില്‍ പങ്കെടുത്തിന് പിന്നാലെ ജയില്‍ അടക്കപ്പെട്ട കഫില് ഖാന്റെ മോചനത്തിനായി കോണ്‍ഗ്രസ് ആറ് മാസത്തോളം ശക്തമായി പരിശ്രമിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസിന്റെ ചുമതലയുള്ള പ്രിയങ്കാഗാന്ധി ഖാന്റെ കുടുംബവുമായും നിരന്തരം ബന്ധപ്പെടുകയും അദ്ദേഹത്തിനെ ജയില്മോചിതനാക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയുമായിരുന്നു.

രാഷ്ട്രീയ പ്രവേശനം
ഒടുവില്‍ ജയില്‍മോചിതനായ കഫീല്ഖാന് കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലേക്ക് താമസം മാറുകയും ചെയ്തു. കോണ്‍ഗ്രസിന്റെ കീഴില്‍ താന്‍ സുരക്ഷിതനായിരിക്കുമെന്നായിരുന്നു കഫീല്‍ ഖാന് പറഞ്ഞത്. കഫില് ഖാന്റെ താമസവുമായി ബന്ധപ്പെട്ട ചിലവുകള്‍ വഹിക്കാമെന്നും കോണ്‍ഗ്രസ് അറിയിച്ചു. പിന്നാലെയായിരുന്നു കഫീല്‍ഖാന്റെ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ച് പ്രചരണം നടക്കുന്നത്.

ഡോക്ടറായി തുടരും
ഇത്തരം പ്രചരണങ്ങളില്‍ വ്യക്തത വരുത്തികൊണ്ട് താന്‍ ഒരു ഡോക്ടറാണെന്നും അങ്ങനെ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നതെന്നുമായിരുന്നു കഫില്ഖാന്റെ പ്രതികരണം. താന്‍ ഒരു പാര്‍ട്ടിയിലും ചേരാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ നടപടി
ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളെജില്‍ ഓക്സിജന്‍ കിട്ടാതെ 70 ഓളം കുട്ടികള്‍ മരണപ്പെട്ട സംഭവത്തില്‍ യുപി സര്‍ക്കാരിനെതിരെ രംഗത്തെത്തിയതോടെയാണ് കഫീല്‍ യോഗിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ ശത്രുവായി മാറുന്നത്. പിന്നാലെ കഫില്ഖാനെ സര്‍ക്കാര്‍ വേട്ടയാടുകയായിരുന്നു. കുട്ടികള്‍ മരണപ്പെട്ട സംഭവം മെഡിക്കല്‍ വീഴ്ച്ചയാണെന്ന് കാട്ടി കഫില് ഖാനെ ജയിലില്‍ അടച്ചു.

കുറ്റവിമുക്തന്‍
സംഭവത്തില്‍ 9 മാസത്തെ കഫില്ഖാന്റെ ജയില്‍വാസത്തിന് ശേഷം അദ്ദേഹം കുറ്റക്കാരനാണെന്ന് തെളിയുകയും കുറ്റവിമുക്തനാക്കുകയുമായിരുന്നു. എന്നാല്‍ പ്രശ്നം അവിടം കൊണ്ട് അവസാനിക്കുന്നതായിരുന്നില്ല. പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യത്തെമ്പാടും പ്രതിഷേധം കത്തിനില്‍ക്കുന്ന സമയത്ത് പ്രതിഷേധ പരിപാടിയുടെ ഭാഗമായതില്‍ അദ്ദേഹത്തേയും അറസ്റ്റ് ചെയ്യുകയായിരുന്നു.
Recommended Video

രണ്ടാമതും ജയിലില്‍
ഡിസംബറില്‍ 10 ന് അലിഗഡ് സര്‍വ്വകലാശാലയില്‍ നടന്ന പൗരത്വ പ്രതിഷേധത്തില്‍ പ്രസംഗിച്ചുവെന്നതിന്റെ പേരില്‍ ജനുവരി 29 ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തില്‍ കഫില് ഖാന് ജാമ്യം ലഭിച്ചിരുന്നുവെങ്കിലും സര്‍ക്കാര്‍ എന്‍എസ്എ ചുമത്തി കുരുക്ക് മുറുക്കി. എന്നാല്‍ യാതൊരു തെളിവുമില്ലാതെയാണ് കഫീല്‍ഖാനെതിരെ എന്‍എസ്എ ചുമത്തിയതെന്ന് കണ്ടെത്തിയ കോടതി അദ്ദേഹത്തെ വെറുതെ വിടുകയായിരുന്നു.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications