Get Updates
Get notified of breaking news, exclusive insights, and must-see stories!

നിങ്ങളുടെ മക്കള്‍ക്ക് സീറ്റില്ല, കാരണം ഞാനാണ്; കുടുംബാധിപത്യം ബിജെപിയില്‍ അനുവദിക്കില്ലെന്ന് മോദി

ന്യൂദല്‍ഹി: ബി ജെ പി രാജവംശ / കുടുംബ രാഷ്ട്രീയത്തിന് എതിരാണെന്ന് അടിവരയിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി ജെ പി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നിരവധി എം പിമാരുടെ മക്കള്‍ക്ക് ടിക്കറ്റ് ലഭിക്കാത്തത് താന്‍ കാരണമാണെന്ന് വൃത്തങ്ങള്‍ അറിയിച്ചു. നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജയത്തിന് ബി ജെ പി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മോദിയെയും ബി ജെ പി അധ്യക്ഷന്‍ ജെ പി നദ്ദയെയും അനുമോദിച്ചു.

അഞ്ച് സംസ്ഥാനങ്ങളില്‍ അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയമായി നിര്‍ണായകമായ ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ നാലിടത്തും ബി ജെ പി അധികാരം നിലനിര്‍ത്തിയിരുന്നു. രാജവംശ രാഷ്ട്രീയം ജനാധിപത്യത്തിന് അപകടകരമാണെന്നും അതിനെതിരെ പോരാടണമെന്നും യോഗത്തെ അഭിസംബോധന ചെയ്യവെ നരേന്ദ്ര മോദി പാര്‍ട്ടി എം പിമാരോട് ആവശ്യപ്പെട്ടതായി വൃത്തങ്ങള്‍ അറിയിച്ചു.

1

രാജവംശ രാഷ്ട്രീയത്തിനെതിരെ പോരാടാന്‍, ബി ജെ പിക്ക് സംഘടനയ്ക്കുള്ളിലെ ഇത്തരം കീഴ് വഴക്കങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്, ചില പാര്‍ട്ടി എം പിമാരുടെ മക്കള്‍ക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് ലഭിച്ചില്ലെങ്കില്‍ അത് താന്‍ കാരണമാണെന്ന് വൃത്തങ്ങള്‍ പറഞ്ഞു. അടുത്തിടെ പുറത്തിറങ്ങിയ 'ദി കശ്മീര്‍ ഫയല്‍സ്' എന്ന ചിത്രത്തെയും മോദി അഭിനന്ദിക്കുകയും അത്തരം സിനിമകള്‍ കൂടുതല്‍ തവണ നിര്‍മ്മിക്കണമെന്ന് നിര്‍ദ്ദേശിച്ചതായും വൃത്തങ്ങള്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് തുടങ്ങിയവര്‍ ദേശീയ തലസ്ഥാനത്തെ അംബേദ്കര്‍ ഭവനില്‍ നടന്ന ഭാരതീയ ജനതാ പാര്‍ട്ടിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്തു.

2

ബി ജെ പിയുടെ എല്ലാ രാജ്യസഭാ, ലോക്സഭാ എം പിമാരോടും യോഗത്തില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അടുത്തിടെ സമാപിച്ച നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രകടനവും പാര്‍ട്ടി അവലോകനം ചെയ്തു. യുക്രയ്നിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തെക്കുറിച്ചും കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി മോദി ബി ജെ പി എം പിമാരോട് വിശദീകരിച്ചു. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലുടനീളം പ്രധാനമന്ത്രി കുടുംബാധിപത്യ രാഷ്ട്രീയം അനുവദിക്കില്ലെന്നായിരുന്നു പ്രചരണത്തിനിടെ പറഞ്ഞത്.

3

യു പി തെരഞ്ഞെടുപ്പില്‍ കുടുംബാധിപത്യ രാഷ്ട്രീയം സജീവമാക്കി നിര്‍ത്തിയ നരേന്ദ്ര മോദി കോണ്‍ഗ്രസിനും സമാജ് വാജി പാര്‍ട്ടിയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയിരുന്നത്. ഇതിനിടെ മകന് യു പി തെരഞ്ഞെടുപ്പില്‍ സീറ്റ് അനുവദിക്കണമെന്ന റീത്ത ബഹുഗുണ ജോഷിയുടെ അപേക്ഷ ബി ജെ പി തള്ളിയിരുന്നു. ഇതിന് പിന്നാലെ റീത്ത ബഹുഗുണ ജോഷിയുടെ മകന്‍ മായങ്ക് ജോഷി എസ് പിയുമായി സഹകരിക്കുകയായിരുന്നു. രാജവംശ രാഷ്ട്രീയത്തെ എതിര്‍ക്കുന്ന ബി ജെ പിയുടെ നിലപാട് മിഥ്യയാണെന്നാണ് മായങ്ക് ബഹുഗുണ പറഞ്ഞത്.

4

പാര്‍ട്ടി തനിക്ക് ടിക്കറ്റ് നല്‍കിയില്ലെന്നും എന്നാല്‍ രാജ്‌നാഥ് സിംഗിന്റെ മകന് പാര്‍ട്ടി ടിക്കറ്റ് ലഭിച്ചെന്നും അദ്ദേഹം പറഞ്ഞിരുന്നു. മകന് ബി ജെ പി സീറ്റ് നല്‍കാനായി റീത്ത ബഹുഗുണ ജോഷി അവസാന നിമിഷം വരെ നിരന്തരം ശ്രമിച്ചിരുന്നു. ഒരു കുടുംബത്തില്‍ നിന്ന് ഒരാള്‍ക്ക് അവസരം എന്ന നിബന്ധന വെക്കുകയാണെങ്കില്‍ മകന് വേണ്ടി തന്റെ ലോക്സഭാ അംഗത്വം രാജിവെക്കാന്‍ തയാറാണെന്ന് വരെ റീത്ത ബഹുഗുണ ജോഷി പറഞ്ഞിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+