മോദിക്കെതിരേ ശബ്ദമുയര്‍ത്തി, അറബ് ലോകത്ത് ഇന്ത്യന്‍ ശബ്ദമായി..
നിരവധി വിഷയങ്ങളില്‍ ഇടപെടാനും പ്രശ്നപരിഹാരം നടത്താനും സാധിച്ച നേതാവാണ് അദ്ദേഹം
അറബ് രാജ്യങ്ങളുമായി ഇന്ത്യക്കു മികച്ച സൗഹൃദമുണ്ടാക്കി കൊടുക്കുന്നതില്‍ ഇ അഹമ്മദിനോളം പങ്കുവഹിച്ച മറ്റൊരു നേതാവില്ല. മുസ്ലീം ഭൂരിപക്ഷ രാജ്യമല്ലാതിരുന്നിട്ടു കൂടി അറബ് ഉച്ചകോടികളില്പ്പോലും ഇന്ത്യക്കു പ്രാതിനിധ്യം ലഭിക്കാന്‍ കാരണം അദ്ദേഹത്തിന് അവര്‍ക്കിടയില്‍ ഉണ്ടായിരുന്ന സ്വാധീനമാണ്.
രാജ്യത്തിനായി നിരവധി കാര്യങ്ങള്‍ നേടിയെടുക്കാന്‍ അഹമ്മദിനായിട്ടുണ്ട്. അഹമ്മദ് വിദേശകാര്യ മന്ത്രിയായിരുന്നപ്പോഴാണ് അറബ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതല്‍ ദൃഡമായത്.

ഹജ്ജ് ക്വോട്ട വര്‍ധിപ്പിക്കുന്നതിന് ചുക്കാന്‍ പിടിച്ച നേതാവാണ് അഹമ്മദ്. 2004ല്‍ അദ്ദേഹത്തിന്റെ നിരന്തരസമ്മര്‍ദ്ദം മൂലമാണ് ഹജ്ജ് ക്വോട്ട 1,70,000 ആക്കി ഉയര്‍ത്തിയത്. ഇതിനു മുമ്പ് 70000 മാത്രമായിരുന്നു ഇത്.

ലോക രാഷ്ട്ര ഉച്ചകോടികളില്‍ ഏറ്റവുമധികം തവണ ഇന്ത്യയെ പ്രതിനിധീകരിച്ച മന്ത്രിയെന്ന റെക്കോഡ് ഇപ്പോഴും അഹമ്മദിന്റെ പേരില്‍ ഭദ്രമാണ്. ഐക്യരാഷ്ട്ര സഭയില്‍ ആറു തവണ അദ്ദേഹം രാജ്യത്തെ പ്രതിനിധീകരിച്ചു.

ബന്ദികളുടെ മോചനത്തില്‍ ഇടപെട്ട് അന്നത്തെ പ്രധാനമന്ത്രി മന്മോഹന് സിങിന്റെ വരെ പ്രശംസയ്ക്ക് അഹമ്മദ് പാത്രമായിട്ടുണ്ട്. ആദ്യ യുപിഎ സര്‍ക്കാരിന്റെ കാലത്തായിരുന്നു ഇത്. ഇന്ത്യന്‍ ഡ്രൈവര്‍മാര്‍ ഇറാഖില്‍ അല്‍ഖ്വെയ്ദയുടെ തടവിലായപ്പോള്‍ അവരെ സുരക്ഷിതമായി തിരിച്ചെത്തിച്ചത് അഹമ്മദിന്റെ നീക്കങ്ങളായിരുന്നു. കൂടാതെ ലിബിയന്‍ പ്രക്ഷോഭത്തില്‍ പൗരന്മാരെ തട്ടിക്കൊണ്ടു പോയപ്പോഴും അഹമ്മദിന്റെ ഇടപെടല്‍ നിര്‍ണായകമായി.

സൗദി അറേബ്യ നിതാഖാത്ത് കൊണ്ടുവന്നപ്പോള്‍ അവിടെയുള്ള ഇന്ത്യക്കാര്‍ക്കായി ഇടപെടുന്നതില്‍ അഹമ്മദാണ് മുന്നിട്ടിറങ്ങിയത്. വിസാ നിയമത്തില്‍ ഇളവ് വരുത്തുന്നതിലും അവധി നീട്ടി വാങ്ങുന്നതിനുമെല്ലാം അദ്ദേഹം പരിശ്രമിച്ചു.

പറക്കുംതളികയെന്നാണ് മുസ്ലീം ലീഗിന്റെ പ്രിയങ്കരനായ സിഎച്ച് മുഹമ്മദ് കോയ അഹമ്മദിനെ വിശേഷിപ്പിച്ചിരുന്നത്. ഇതിനൊരു കാരണം കൂടി ഉണ്ടായിരുന്നു. ഭൂമിയില്‍ ഉള്ളതില്‍ അധികം അദ്ദേഹം ആകാശത്തായിരുന്നു. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ടു ഇന്ത്യയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കും മറ്റും അദ്ദേഹം നിരന്തരം വിമാനയാത്രകള്‍ നടത്തിയിരുന്നു

നാല് അറബ് ലീഗിലും ഇന്ത്യയെ പ്രതിനിധീകരിച്ച വ്യക്തിയാണ് അഹമ്മദ്. കൂടാതെ ജി77 സമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തു.

സൗമ്യമായ പെരുമാറ്റത്തെ തുടര്‍ന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിമാരുമായി മികച്ച സൗഹൃദം അഹമ്മദ് പുലര്‍ത്തിയിരുന്നു. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായതു മുതല്‍ തുടരുന്ന ബന്ധമാണിത്. 1984ല്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ ഉന്നത തല സംഘത്തെ നയിച്ചത് അഹമ്മദായിരുന്നു. ഇന്ദിരാ ഗാന്ധിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഇത്.

ഗുജറാത്ത് കലാപകാലത്ത് അവിടേക്കു പോവാന്‍ ചങ്കൂറ്റം കാണിച്ചതിന്റെ പേരില്‍ അഹമ്മദ് പുകഴ്ത്തപ്പെട്ടു. എതിര്‍പ്പുകള്‍ മറികടന്നു ദില്ലിയില്‍ നിന്നു വിമാനത്തില്‍ ഗുജറാത്തിലെത്തിയ അദ്ദേഹം മുഖ്യമന്ത്രി നരേന്ദ്ര മോദിയെ നേരില്‍ക്കണ്ടാണ് പ്രതിഷേധം അറിയിച്ചത്. കൂടാതെ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോഴും കലാപം നടന്ന സ്ഥലങ്ങളിലും കോയമ്പത്തൂര്‍ കലാപമുണ്ടായപ്പോഴും അഹമ്മദ് സന്ദര്‍ശനം നടത്തി ഇരകള്‍ക്ക് ആശ്വാസം പകരുകയും ചെയ്തു.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല'












Click it and Unblock the Notifications