Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരുവിൽ എബോള ഭീതി; ഉഗാണ്ടയിൽ നിന്നെത്തിയ യുവതി നിരീക്ഷണത്തിൽ, അതീവ ജാഗ്രത

കർണാടക തലസ്ഥാനമായ ബെംഗളൂരുവിൽ എബോള രോഗബാധയെന്ന സംശയത്തെ തുടർന്ന് ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഉഗാണ്ടയിൽ നിന്നും ബെംഗളൂരുവിൽ എത്തിയ 28 വയസ്സുള്ള യുവതിയിലാണ് എബോളയ്ക്ക് സമാനമായ പ്രാരംഭ ലക്ഷണങ്ങൾ കണ്ടെത്തിയത്. ഇതേതുടർന്ന് ഇവരെ ബെംഗളൂരുവിലെ ഇന്ദിരാനഗറിലുള്ള സർക്കാർ എപ്പിഡെമിക് ഡിസീസസ് ആശുപത്രിയിലെ പ്രത്യേക ക്വാറന്റൈൻ വാർഡിലേക്ക് മാറ്റിയിരിക്കുകയാണ്. ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന (WHO) ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇന്ത്യയിലും ഈ ആദ്യത്തെ എബോള ഭീതി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ലക്ഷണങ്ങൾ കണ്ടത് ഹോട്ടലിൽ വെച്ച്; സാംപിളുകൾ പുണെയിലേക്ക്

മെയ് 23-നാണ് യുവതി ഉഗാണ്ടയിലെ കാംപാലയിൽ നിന്നും അഹമ്മദാബാദ് വഴി ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. എയർപോർട്ടിലെ പ്രാഥമിക സ്ക്രീനിങ്ങിൽ ഇവർക്ക് പനിയോ മറ്റ് ഗുരുതര ലക്ഷണങ്ങളോ ഉണ്ടായിരുന്നില്ല. തുടർന്ന് നഗരത്തിലെ 'റോയൽ എയ്‌സ് ബോട്ടിക് ഹോട്ടലിൽ' താമസിച്ച് വരികയായിരുന്നു. എന്നാൽ വിമാനത്താവള അധികൃതരുടെ കൃത്യമായ നിരീക്ഷണത്തിലായിരുന്ന ഇവരിൽ, 24 മണിക്കൂറിന് ശേഷം കടുത്ത ശരീരവേദനയും അമിതമായ ക്ഷീണവും പ്രകടമായി. തുടർന്ന് എയർപോർട്ട് ഹെൽത്ത് ഓർഗനൈസേഷനും ജില്ലാ സർവൈലൻസ് ടീമും ചേർന്ന് ഇവരെ അടിയന്തിരമായി പ്രത്യേക സുരക്ഷിത വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ebola-1779858210 jpg

യുവതിയുടെ നില നിലവിൽ തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റിത്വിക് രഞ്ജനം പാണ്ഡെ അറിയിച്ചു. എബോള ബാധയുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിനായി യുവതിയുടെ രക്തസാംപിളുകൾ ശേഖരിച്ച് പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് (NIV) അയച്ചിട്ടുണ്ട്. ഇതിന്റെ പരിശോധനാ ഫലം രണ്ട് ദിവസത്തിനകം പുറത്തുവരും. എബോള പ്രോട്ടോക്കോൾ അനുസരിച്ച്, ആദ്യ ഫലം നെഗറ്റീവ് ആയാലും 48 മണിക്കൂറിന് ശേഷം വീണ്ടും സാംപിൾ പരിശോധിച്ച് രണ്ട് തവണയും നെഗറ്റീവ് ആണെന്ന് ഉറപ്പാക്കിയ ശേഷമേ ഇവരെ ഡിസ്ചാർജ് ചെയ്യുകയുള്ളൂ.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അതീവ ജാഗ്രതയിൽ

നിലവിൽ ഇന്ത്യയിൽ ഒരിടത്തും എബോള സ്ഥിരീകരിച്ചിട്ടില്ലെന്നും മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഐസൊലേഷൻ ഏർപ്പെടുത്തിയതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഉഗാണ്ട, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ തുടങ്ങിയ രാജ്യങ്ങളിൽ 'ബുണ്ടിബുഗ്യോ' എന്ന മാരകമായ എബോള വകഭേദം അതിവേഗം പടരുന്ന സാഹചര്യത്തിലാണ് ഇന്ത്യ വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കിയത്.

പ്രാരംഭ ലക്ഷണങ്ങൾ (രോഗബാധയുടെ ആദ്യ ഘട്ടം

*കടുത്ത പനി: പെട്ടെന്നുണ്ടാകുന്ന ശക്തമായ പനി.

*അമിതമായ ക്ഷീണവും തളർച്ചയും: ശരീരത്തിന് ആകെ അനുഭവപ്പെടുന്ന കഠിനമായ ബലഹീനത.

*ശരീരവേദന: പേശികളിലും സന്ധികളിലും ഉണ്ടാകുന്ന കഠിനമായ വേദന.

*കടുത്ത തലവേദന: വിട്ടുമാറാത്ത രീതിയിലുള്ള തലവേദന.

*തൊണ്ടവേദന: വിഴുങ്ങാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന തരത്തിലുള്ള തൊണ്ടവേദന.

എബോള ബാധിത രാജ്യങ്ങളിൽ നിന്ന് മടങ്ങിവരുന്നവർ 21 ദിവസം സ്വയം നിരീക്ഷണത്തിൽ കഴിയണമെന്ന് കർണാടക ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്. ബെംഗളൂരുവിൽ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് പ്രത്യേക ഐസൊലേഷൻ കേന്ദ്രമായും, മംഗളൂരു വെൻലോക്ക് ആശുപത്രിയെ മറ്റൊരു ചികിത്സാ കേന്ദ്രമായും സജ്ജീകരിച്ചിട്ടുണ്ട്. രോഗബാധിത രാജ്യങ്ങളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+