3000 കോടിയുടെ ലോണ്‍ തട്ടിപ്പ്? അനില്‍ അംബാനിയുടെ കമ്പനികളില്‍ വ്യാപക ഇഡി റെയിഡ്
ന്യൂഡൽഹി: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ ഇഡി റെയിഡ്. ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലേത് ഉള്‍പ്പെടെ വ്യാപക റെയിഡാണ് നടന്നുകൊണ്ടിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് നടപടിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. സി ബി ഐ രജിസ്റ്റർ ചെയ്ത രണ്ട് എഫ് ഐ ആറുകളെ തുടർന്നാണ് ഈ അന്വേഷണം. ബാങ്കുകൾ, ഓഹരി ഉടമകൾ, നിക്ഷേപകർ, മറ്റ് പൊതു സ്ഥാപനങ്ങൾ എന്നിവയെ വഞ്ചിച്ച് പൊതുജനങ്ങളുടെ പണം തട്ടിയെടുക്കാൻ പദ്ധഥി ആസൂത്രണം ചെയ്ത് നടപ്പാക്കിയെന്നാണ് ഇഡിയുടെ പ്രാഥമിക കണ്ടെത്തല്‍. 3000 കോടിയുടെ ലോണ്‍ തട്ടിപ്പ് നടന്നുവെന്നാണ് പ്രധാന ആരോപണം.
35-ലധികം സ്ഥലങ്ങളിൽ ഇഡി ഉദ്യോഗസ്ഥർ പരിശോധന നടത്തുകയും 50-ലധികം കമ്പനികളുടെ രേഖകൾ പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. കമ്പനിയുമായി 25-ലധികം വ്യക്തികളെ ചോദ്യം ചെയ്യുകയും ചെയ്തു. യെസ് ബാങ്കിന്റെ മുൻ പ്രൊമോട്ടർമാർ ഉൾപ്പെടെ മുതിർന്ന ബാങ്ക് ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്നും വലിയ തോതിലുള്ള ഈടുരഹിത് വായ്പകൾ അനുവദിക്കാൻ സഹായിച്ചെന്നും ആരോപണമുണ്ട്.

2017-നും 2019-നും ഇടയിൽ, റിലയൻസ് അനിൽ അംബാനി ഗ്രൂപ്പിന്റെ റാഗ (RAAGA) കമ്പനികൾക്ക് യെസ് ബാങ്ക് ഏകദേശം 3000 കോടി രൂപയുടെ വായ്പകൾ നൽകിയതായി ഇ ഡി കണ്ടെത്തിയിട്ടുണ്ട്. വായ്പ അനുവദിക്കുന്നതിന് തൊട്ടുമുമ്പ് യെസ് ബാങ്ക് പ്രൊമോട്ടർമാരുടെ സ്വകാര്യ കമ്പനികളുമായി ബന്ധപ്പെട്ട് പണമിടപാടുകൾ "നിയമവിരുദ്ധമായ ഒത്തുതീർപ്പ്" നടന്നതായും (quid pro quo) ഇ ഡി കണ്ടെത്തി.
വായ്പകൾ നൽകിയ കമ്പനികളുടെ ദുർബലമായ സാമ്പത്തിക രേഖകൾ, ഒന്നിലധികം കമ്പനികളിൽ ഒരേ ഡയറക്ടർമാരും വിലാസങ്ങള്‍, വായ്പാ ഫയലുകളിൽ അവശ്യ രേഖകളുടെ അഭാവം, ഷെൽ കമ്പനികളിലേക്ക് പണം വഴിതിരിച്ചുവിടൽ, "ലോൺ എവർഗ്രീനിംഗ്" (പഴയ വായ്പ തിരിച്ചടയ്ക്കാൻ പുതിയ വായ്പകൾ നൽകൽ) തുടങ്ങിയ ക്രമക്കേടുകൾ അന്വേഷണത്തിൽ കണ്ടെത്തി. ഇതിലൂടെ യെസ് ബാങ്കിന്റെ മുതിർന്ന ഉദ്യോഗസ്ഥർക്കും പ്രൊമോട്ടർമാർക്കും വ്യക്തിഗത നേട്ടങ്ങൾ ലഭിച്ചതായും സംശയിക്കുന്നു.
നാഷണൽ ഹൗസിംഗ് ബാങ്ക് (എൻ എച്ച് ബി), സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി), നാഷണൽ ഫിനാൻഷ്യൽ റിപ്പോർട്ടിംഗ് അതോറിറ്റി (എൻ എഫ് ആർ എ), ബാങ്ക് ഓഫ് ബറോഡ എന്നിവയും ഇ ഡിയുമായി കണ്ടെത്തലുകൾ പങ്കുവെച്ചിട്ടുണ്ട്. റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡിന്റെ (ആർ എച്ച് എഫ് എൽ) കോർപ്പറേറ്റ് വായ്പാ പോർട്ട്ഫോളിയോ 2017-18ൽ 3742 കോടി രൂപയിൽ നിന്ന് 2018-19ൽ 8,670 കോടി രൂപയായി വർധിച്ചതായി സെബിയുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ) റിലയൻസ് കമ്മ്യൂണിക്കേഷൻസിന്റെയും (ആർകോം) അനിൽ അംബാനിയുടെയും അക്കൗണ്ടുകൾ "തട്ടിപ്പ്" അക്കൗണ്ടുകളായും സ്ഥിരീകരിച്ചിട്ടുണ്ട്. 2020 നവംബറിൽ എസ് ബി ഐ ആർകോമിനെയും അംബാനിയെയും തട്ടിപ്പ് അക്കൗണ്ടുകളായി പ്രഖ്യാപിക്കുകയും 2021 ജനുവരി 5-ന് സി ബി ഐയിൽ പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ, ജനുവരി 6-ന് ഡൽഹി ഹൈക്കോടതി സ്റ്റാറ്റസ് ക്വോ ഉത്തരവിട്ടതിനെ തുടർന്ന് പരാതി പിൻവലിച്ചു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications