വിദേശനാണയ വിനിമയ നിയന്ത്രണ ചട്ടം ലംഘിച്ചു; ബിബിസിക്കെതിരെ കേസെടുത്ത് ഇഡി
മുംബൈ: അന്താരാഷ്ട്ര മാധ്യമമായ ബി ബി സിക്കെതിരെ കേസെടുത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. നികുതി വെട്ടിപ്പിനും വിദേശനാണയ വിനിമയ നിയന്ത്രണ ചട്ടം ലംഘിച്ചതിനും ഫെമ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി പുറത്തുവന്നതിന് പിന്നാലെ ബി ബി സിയുടെ ദില്ലി, മുംബൈ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഇ ഡി കേസെടുത്തിരിക്കുന്നത്.

2002ലെ ഗുജറാത്ത് കലാവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്ന ബി ബി സി ഡോക്യുമെന്ററി ഇന്ത്യ: ദ് മോദി ക്വസ്റ്റിയന്‍ പുറത്തുവന്ന് മാസങ്ങള്‍ക്ക് ശേഷമാണ് ബി ബി സിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഈ ഡോക്യുമെന്ററിക്ക് സോഷ്യല്‍ മീഡിയയില്‍ കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. നേരത്തെ ദില്ലി, മുംബൈ എന്നിവിടങ്ങളിലെ ബി ബി സി ഓഫീസില്‍ 58 മണിക്കൂറാണ് പരിശോധന നടത്തിയത്.
സ്ഥാപനത്തിന്റെ ധനവിനിമയത്തില്‍ ക്രമക്കേട് കണ്ടെത്തിയതായി ആദായനികുതി വകുപ്പ് വ്യക്തമാക്കിയിരുന്നു. വരുമാനലാഭ കണക്കുകള്‍ അവരുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളും തമ്മില്‍ യോജിക്കില്ലെന്ന് ആദായനികുതി വകുപ്പ് അറിയിച്ചിരുന്നു.കൂടാതെ ബി ബി സിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നിരവധി തെളിവുകള്‍ ശേഖരിച്ചെന്ന് വകുപ്പ് അറിയിച്ചിരുന്നു.
വിദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ചില പണമിടപാടുകള്‍ക്ക് നികുതി കൃത്യമായി അടച്ചിട്ടില്ലെന്നും ആദായ നികുതി വകുപ്പ് ആരോപിച്ചിരുന്നു. ഇന്ത്യയിലെ ലഭിച്ച വരുമാനം വിദേശത്തേക്ക് വകമാറ്റിയെന്നും അറിയിച്ചിരുന്നു.
ബി ബി സിയുടെ ട്രാന്‍സ്ഫര്‍ പ്രൈസുകളുടെ കാര്യത്തില്‍ തെറ്റായ നടപടിക്രമങ്ങള്‍ നടന്നുവെന്നാണ് ആദായനികുതി വകുപ്പ് ആരോപിച്ചത്. ലാഭത്തെ മറ്റ് മേഖലകളിലേക്ക് വകയിരുത്തിയെന്നാണ് അധികൃതര്‍ ആരോപിച്ചിരുന്നത്. നേരത്തെ ബി ബി സിക്ക് നോട്ടീസ് നല്‍കിയിരുന്നുവെന്നും, എന്നാല്‍ കൃത്യമായ മറുപടി അവര്‍ നല്‍കിയിരുന്നില്ലെന്നാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്.
എന്നാല്‍ ബി ബി സി ഓഫീസുകളില്‍ നടന്ന റെയ്ഡില്‍ പ്രതിപക്ഷം വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിക്കെതിരെയുള്ള ഡോക്യുമെന്ററിയുടെ പേരില്‍ അവര്‍ പക പോക്കുകയാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചത്. വിഷയത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു.
ബി ബി സി ഡോക്യുമെന്ററിയുടെ പശ്ചാത്തലത്തില്‍ നടന്ന നടപടികള്‍ സൂചിപ്പിച്ച് കൊണ്ട് ലണ്ടനില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചോ അദ്ദേഹത്തിന്റെ സര്‍ക്കാരിനെ കുറിച്ചോ ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍ ആക്രമിക്കപ്പെടുകയാണെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications