കെസിആറിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടി നല്കി തിരഞ്ഞെടുപ്പ് കമ്മീഷന്; ആഹ്ലാദത്തോടെ കോണ്‍ഗ്രസ്
Recommended Video

ദില്ലി: കാലാവധി പൂര്‍ത്തിയാക്കാന്‍ എട്ടുമാസങ്ങള്‍ ശേഷിക്കേ തെലുങ്കാന നിയമസഭ പിരിച്ചു വിടുമ്പോള്‍ മുഖ്യമന്ത്രിയായ കെ ചന്ദ്രശേഖര്‍ റാവുവിന് വലിയ പ്രതീക്ഷളാണ് ഉണ്ടായിരുന്നത്. വലിയ ഭരണവിരുദ്ധ വികാരം ഇല്ലാത്ത സംസ്ഥാനത്ത് ഭരണത്തുടര്ച്ചായിരുന്നു ചന്ദ്രശേഖര്‍ റാവു സ്വപ്നം കണ്ടത്.
നിയമസഭ പിരിച്ചുവിട്ടതിന് ശേഷം സംസ്ഥാനത്തെ കാവല്‍ മുഖ്യമന്ത്രിയായി തുടരുകയാണ് ചന്ദ്രശേഖര്‍ റാവു. ഈ കാലയളവില്‍ ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങളില്‍ സ്വാധീനം സൃഷ്ടിക്കാമെന്ന കണക്ക്കൂട്ടലും അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഏന്നാല്‍ കെസിആറിന്റെ ഈ നീക്കത്തിന് ശക്തമായ തിരിച്ചടി നല്‍കിയിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷനിപ്പോള്‍.

ആദ്യമായി നടന്ന തെരഞ്ഞെടുപ്പില്‍
2014 ല്‍ സംസ്ഥാനം രൂപീകൃതമായതിന് ശേഷം ആദ്യമായി നടന്ന തെരഞ്ഞെടുപ്പിലൂടെയാണ് തെലുങ്കാന രാഷ്ട്ര സമിതി സംസ്ഥാനത്ത് അധികാരത്തില്‍ എത്തുന്നത്. 119 സീറ്റില്‍ 63 ഉം കരസ്ഥമാക്കിയായിട്ടായിരുന്നു ടിആര്‍എസ് അധികാരത്തില്‍ എത്തിയത്.

എട്ട് മാസത്തോളം ശേഷിക്കെ
ഭരണം കാലാവധി തികയ്ക്കാന്‍ എട്ട് മാസത്തോളം ശേഷിക്കേയാണ് കെ ചന്ദ്രശേഖര്‍ റാവു തെലുങ്കാന നിയമസഭ പിരിച്ചു വിട്ടത്. തിരഞ്ഞെടുപ്പ് നേരത്തെയാക്കുന്നതിലൂടെ നിരവധി ലക്ഷ്യങ്ങളാണ് ടിആര്‍എസിനുള്ളത്. പ്രത്യേകിച്ച് അവരുടെ നേതാവ് ചന്ദ്രശേഖര്‍ റാവുവിന്.

വീണ്ടും ഭരണത്തില്‍
സംസ്ഥാനത്ത് ഇപ്പോള്‍ കാര്യമായ ഭരണവിരുദ്ധ വികാരമൊന്നും നിലനില്ക്കുന്നില്ല. അതിനാല്‍ തന്നെ മികച്ച ഭൂരിപക്ഷത്തില്‍ സംസ്ഥാനത്ത് വീണ്ടും ഭരണത്തില്‍ എത്താന്‍ കഴിയുമെന്ന പ്രതീക്ഷയാണ് അദ്ദേഹത്തിനുള്ളത്.

സംസ്ഥാന തിരഞ്ഞെടുപ്പ് നേരത്തെ
സംസ്ഥാന തിരഞ്ഞെടുപ്പ് നേരത്തെ നടത്തി വിജയിച്ചതിന് ശേഷം പതിയേ ലോക്സഭ തിരഞ്ഞെടുപ്പിലേക്ക് കടക്കാം. തിരഞ്ഞെടുപ്പ് ഇപ്പോള്‍ നടത്തിയില്ലെങ്കില്‍ പിന്നെ ലോക്സഭ തിരഞ്ഞെടുപ്പിനൊപ്പം നടത്തേണ്ടി വരും. ഇത് പ്രചരണ വിഷയങ്ങള്‍ മാറ്റി മറിക്കുന്നതിന് ഇടയാക്കും. കൂടാതെ രണ്ട് തിരഞ്ഞെടുപ്പിലും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ കഴിഞ്ഞെന്ന് വരില്ല.

ജനപ്രിയ പദ്ധതികള്‍
നിയമസഭ പിരിച്ചുവിട്ടാല്‍ കുറച്ചുനാളെങ്കിലും സംസ്ഥാനത്ത് കാവല്‍ മുഖ്യമന്ത്രിയായി താന്‍ തന്നെ തുടരേണ്ടി വരുമെന്ന് ചന്ദ്രശേഖര്‍ റാവു കണക്ക് കൂട്ടിയിരുന്നു. അത് യാതാര്ത്ഥ്യമാവുകയും ചെയ്തു. ഈ സമയത്ത് ജനങ്ങളെ സ്വാധീനിക്കാന്‍ ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിക്കാമെന്നും അദ്ദേഹം പ്രതീക്ഷിച്ചിരുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷന്
നിലവിലെ പെരുമാറ്റച്ചട്ടത്തില്‍ കാവല്‍ സര്‍ക്കാറുകള്‍ക്ക് പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഈ ചട്ടത്തില്‍ തിരുത്തുമായി തിരഞ്ഞെടുപ്പ് കമ്മീഷന് രംഗത്തെത്തിയതോടെ ശരിക്കും വെട്ടിലായത് കെ ചന്ദ്രശേഖര റാവുവാണ്.

തിരഞ്ഞെടുപ്പ് നേരത്തേയാക്കല്‍
തിരഞ്ഞെടുപ്പ് നേരത്തേയാക്കല്‍, കാലാവധി തീരുംമുമ്പ് നിയമസഭ പിരിച്ചു വിടുമ്പോള്‍ മുതല്‍ തന്നെ പെരുമാറ്റച്ചട്ടം പ്രാബല്യത്തിലാക്കാനാണ് കമ്മീഷന് തീരുമാനിച്ചത്. ഇതോടെ, തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന തരത്തില്‍ കാവല്‍ മന്ത്രിസഭയ്ക്കോ കേന്ദ്ര സര്‍ക്കാറിനോ പദ്ധതികള്‍ പ്രഖ്യാപിക്കാനാകില്ല.

ആദ്യം ബാധിക്കുന്നത് തെലുങ്കാനയെ
ഫലത്തില്‍ ഈ തീരുമാനം ആദ്യം ബാധിക്കുന്നത് തെലുങ്കാനയെ ആണ്. പെരുമാറ്റ ചട്ടത്തില്‍ മാറ്റങ്ങല് വരുത്തുമ്പോഴുണ്ടാകുന്ന നിയമപ്രശ്നങ്ങളെ നേരിടാനം കമ്മീഷന് നടപടിയെടുത്തെന്നാണ് വിവരം. പെരുമാറ്റച്ചട്ടം പ്രഖ്യാപിക്കാന്‍ തിരഞ്ഞെടുപ്പ് വിജ്ഞാപനം വരെ കാത്തിരിക്കേണ്ടതിനെല്ലാന്ന് കമ്മീഷന് തീരുമാനം.

ജനങ്ങളെ സ്വാധീനിക്കാവുന്ന തരത്തില്‍
തെലുങ്കാനയില്‍ ഇതുവരെ തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നിട്ടില്ലാത്തതിനാല്‍ പെരുമാറ്റച്ചട്ടത്തിന്റെ അഭാവത്തില്‍ കാവല്‍ മന്ത്രിസഭ ജനങ്ങളെ സ്വാധീനിക്കാവുന്ന തരത്തില്‍ നടപടി സ്വീകരിക്കുന്നതായി ആരോപണം ഉണ്ടായിരുന്നു.

കോണ്‍ഗ്രസ്സിന് അനുഗ്രഹം
തെലുങ്കാനയില്‍ ഭരണം പിടിക്കാമെന്ന പ്രതീക്ഷ വെച്ചുപുലര്‍ത്തുന്ന കോണ്‍ഗ്രസ്സിനാവട്ടെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ തീരുമാനം വലിയ അനുഗ്രഹമാവും. സിപിഐ, ടിഡിപി എന്നീപാര്‍ട്ടികളുമായി സഖ്യം ചേര്‍ന്ന് തിരഞ്ഞെടുപ്പ് സഖ്യം രൂപീകരിച്ച് കോണ്‍ഗ്രസ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഭരണമാറ്റം എന്ന സൂചന ശക്തമാക്കിക്കൊണ്ട് കഴിഞ്ഞ ദിവസങ്ങളില്‍ ടിആര്‍എസ് എംഎല്‍എമാരടക്കമുള്ള നിരവധി നേതാക്കാളാണ് കോണ്‍ഗ്രസ്സില്‍ എത്തിയത്.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications