നരേന്ദ്ര മോദിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷന്: വിദ്വേഷ പരാമർശത്തില്‍ നടപടി
ഡല്‍ഹി: വിദ്വേഷ പരാമർശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വിശദീകരണം തേടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്. ലോക്സഭ തിരഞ്ഞെടുപ്പ് പ്രചരണത്തിനെ രാജസ്ഥാനില്‍ വെച്ച് നടത്തിയ പരാമർശത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പ്രധാനമന്ത്രിയോട് വിശദീകരണം തേടിയിരിക്കുന്നത്. പ്രധാനമന്ത്രിക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും ഇടതുപക്ഷവും ഉള്‍പ്പെടേയുള്ള കക്ഷികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.
തിങ്കാളാഴ്ച രാവിലെ 11 മണിക്ക് മുമ്പായി പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം ചോദിക്കല്‍ നരേന്ദ്ര മോദിക്കും ബി ജെ പിക്കും കനത്ത തിരിച്ചടിയായിട്ടാണ് വിലയിരുത്തുന്നത്. പരാമർശം വിവാദമായിട്ടും ഇന്ന് ഉള്‍പ്പെടെ നടത്തിയ പ്രചരണ റാലികളില്‍ സമാനമായ പ്രചരണം നടത്തിയിരുന്നു.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ സമ്പദ് വലിയ തോതില്‍ മുസ്ലിങ്ങള്‍ക്ക് നല്‍കും എന്നതായിരുന്നു പ്രധാനമന്ത്രി ഉയർത്തിയ ആരോപണം. കൂടുതല്‍ കുട്ടികള്‍ ഉണ്ടാകുന്ന വിഭാഗം, നുഴഞ്ഞുകയറ്റക്കാർ തുടങ്ങിയ അധിക്ഷേ പ്രയോഗങ്ങളും പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായി.
പരാതിയുടെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ വീഡിയോ ഉള്‍പ്പെടെ തിരഞ്ഞെടുപ്പ് കമ്മീഷന് പരിശോധിച്ചു. ഇതിന് ശേഷമാണ് ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പുകള്‍ ഉപയോഗിച്ചുകൊണ്ട് പ്രധാനമന്ത്രിയില്‍ നിന്നും വിശദീകരണം തേടിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന് പക്ഷപാതപരമായ നടപടി സ്വീകരിക്കുന്നുവെന്ന ആരോപണം ശക്തമാകുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.
പ്രധാനമന്ത്രിക്ക് പുറമെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കും തിരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം ചോദിച്ചുകൊണ്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. പ്രചാരണ റാലികള്‍ രാഹുല്‍ ഗാന്ധി വർഗ്ഗീയ പരാമർശങ്ങള്‍ നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രാഹുല്‍ ഗാന്ധിക്ക് വിശദീകരണം തേടിയുള്ള നോട്ടീസ് അയച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധിയും 29 ന് 11 മണിക്ക് മുമ്പായി വിശദീകരണം നല്‍കണം.
അതേസമയം, പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ സിപിഎം നേതാവ് ബൃന്ദ കാരാട്ട് ദല്‍ഹി മന്ദിര്‍ മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നെങ്കിലും പരാതി സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെ ദല്‍ഹി പൊലീസ് കമ്മീഷണര്‍ക്ക് പരാതി കൈമാറി. ജനങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്ന പ്രസംഗമാണ് പ്രധാനമന്ത്രി നടത്തിയതെന്ന് സിപിഎം പരാതിയില്‍ ആരോപിച്ചു.
-
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം












Click it and Unblock the Notifications