കര്‍ണാടക തിരഞ്ഞെടുപ്പ്; അവശേഷിക്കുന്ന സീറ്റിനായുള്ള മല്‍സരം കനക്കുന്നു
കര്‍ണാടകയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മണ്ഡലങ്ങളില്‍ പടയൊരുക്കം തുടങ്ങി.ജയനഗറിലും രാജരാജേശ്വരി നഗറിലും പ്രചരണം ശക്തമാക്കാന്‍ ബിജെപി തീരുമാനം.കേന്ദ്ര മന്ത്രി സദാനന്ദഗൗഡ രാജരാജേശ്വരി നറിലെയും കേന്ദ്ര മന്ത്രി എച്ച്.എന്‍ അനന്ത് കുമാര്‍ ജയനഗറിലെയും പചാരണങ്ങള്‍ ഏകോപിപ്പിക്കും.നിലവിലുള്ള സാഹചര്യത്തില്‍ ഈ രണ്ടു സീറ്റുകളും ബിജെപിയ്ക്ക് നിര്‍ണായകമാണ്.അതേസമയം രണ്ടു സീറ്റിലും ധാരണയുണ്ടാക്കി അനായാസജയം ഉറപ്പിക്കാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസും ജെഡിഎസും.
ബിജെപി സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംഎല്‍എയുമായിരുന്ന ബി.എൻ. വിജയകുമാറിെൻറ നിര്യാണത്തെത്തുടർന്ന് മാറ്റിവെച്ച ജയനഗർ മണ്ഡലത്തിൽ ജൂണ്‍ 11നാണ് തിരഞ്ഞെടുപ്പ്. ഈ മണ്ഡലം പത്ത് വര്‍ഷമായി ബിജെപിയെയാണ് പിന്തുണച്ചിരുന്നത്.വിജയകുമാറിന്റെ ഇളയസഹോദരന് പ്രഹ്ലാദ് ബാബു ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥിയായേക്കും.മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ രാമലിംഗ റെഡ്ഡിയുടെ മകള്‍ സൗമ്യ റെഡ്ഡിയാണ് കോണ്‍ഗ്രസിനായി ഇവിടെ ജനവിധി തേടുന്നത്. കാലെ ഗൗഡയാണ് ജെഡിഎസ് സ്ഥാനാര്‍ത്ഥി. പതിനായിരത്തോളം തിരച്ചറിയല്‍ കാര്‍ഡ് പിടിച്ചെടുത്ത സംഭവത്തെ തുടര്‍ന്നാണ് രാജരാജേശ്വരി നഗറില്‍ തിരഞ്ഞെടുപ്പ് നീട്ടി വച്ചത്.മെയ് 28 ആണ് പുതിയ തീയതി.ഇവിടെ കോൺഗ്രസിനുവേണ്ടി സിറ്റിങ് എം.എൽ.എ മുനിരത്ന മത്സരിക്കും.ബി.ജെ.പിക്ക് പി.എം. മുനിരാജു ഗൗഡയും ജെ.ഡി.എസിലെ ജി.എച്ച്. രാമചന്ദ്രയും മല്‍സരിക്കുന്നു.എന്നാല്‍ ഈ രണ്ട് മണ്ഡലങ്ങളിലും ജെഡിഎസും കോണ്‍ഗ്രസും ധാരണയുണ്ടാക്കിയുട്ടുണ്ടെന്നാണ് വിവരം.
Recommended Video
ബിജെപി തട്ടകമായ ജയനഗറില്കോൺഗ്രസ് സ്ഥാനാർഥി സൗമ്യ റെഡ്ഡിയെയും രാജരാജേശ്വരി നഗറിൽ ജി.എച്ച്. രാമചന്ദ്രയെയും വിജയിപ്പിച്ച് രണ്ട് സീറ്റുകള്‍ കൂടി ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ജെഡിഎസ് കോണ്‍ഗ്രസ് സഖ്യം. അങ്ങനെയെങ്കില്‍ ഇത് ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കിയേക്കും.എന്നാൽ, ഇക്കാര്യം ഹൈകമാൻഡ് തീരുമാനിക്കുമെന്നാണ് കർണാടക പി.സി.സി പ്രസിഡൻറ് ജി പരമേശ്വരയുടെ പ്രതികരണം.എന്നാല്‍ ഈ രണ്ട് മണ്ഡലങ്ങളില്‍ മാത്രമല്ല തെരഞ്ഞെടുപ്പ് നടക്കുന്നത്.ചന്നപട്ടണയിലും രാമനഗരയിലും വിജയിച്ച എച്ച്.ഡി. കുമാരസ്വാമി ഒന്ന് രാജിവെക്കുമ്പോൾ വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടിവരും. രാമനഗരയിലെ സീറ്റ് രാജിവെക്കാനാണ് കുമാരസ്വാമിയുടെ തീരുമാനമെന്ന് സൂചനയുണ്ട്.