ഉത്തര്‍പ്രദേശില്‍ മുസ്ലിംകള് 19 ശതമാനം; എംഎല്‍എമാര്‍ 24 മാത്രം, ജയിച്ചത് ബിജെപിയുടെ മറുതന്ത്രം!!
ബിജെപി വന്‍ മുന്നേറ്റം നടത്തിയ ഇത്തവണത്തെ നിയമസഭാ തിരഞ്ഞൈടുപ്പ് ഫലം വന്നപ്പോള്‍ ജയിച്ച മുസ്ലിംകള് സ്ഥാനാര്‍ഥികള്‍ 24 ആയി ചുരുങ്ങി. ഇക്കഴിഞ്ഞ നിയമസഭയില്‍ 69 മുസ്ലിംകളുണ്ടായിരുന്നു.
ലക്നൗ: രാജ്യത്ത് ഏറ്റവുമധികം ജനങ്ങള്‍ താമസിക്കുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. മുസ്ലിം ജനസംഖ്യ കൂടുതലും ഇവിടെ തന്നെ. 19 ശതമാനം മുസ്ലിംകളാണ് ഉത്തര്‍പ്രദേശിലുള്ളത്. പക്ഷേ ആനുപാതികമായി നിയമസമാജികര്‍ നിയസഭയില്‍ ഇത്തവണയും എത്തിയില്ല.
ബിജെപി വന്‍ മുന്നേറ്റം നടത്തിയ ഇത്തവണത്തെ നിയമസഭാ തിരഞ്ഞൈടുപ്പ് ഫലം വന്നപ്പോള്‍ ജയിച്ച മുസ്ലിംകള് സ്ഥാനാര്‍ഥികള്‍ 24 ആയി ചുരുങ്ങി. ഇക്കഴിഞ്ഞ നിയമസഭയില്‍ 69 മുസ്ലിംകളുണ്ടായിരുന്നു. ബിജെപി പയറ്റിയ തന്ത്രമാണ് മുസ്ലിം പ്രാതിനിധ്യം കുറയാന്‍ ഇടയാക്കിയത്.

ഉത്തര്‍പ്രദേശില്‍ മുസ്ലിംകള് പ്രധാന വോട്ട് ബാങ്കാണ്. പല മണ്ഡലങ്ങളിലും ആര് ജയിക്കണമെന്ന് തീരുമാനിക്കുന്നത് മുസ്ലിം വോട്ടര്‍മാരാണ്. പക്ഷേ ജയിച്ചുകയറിയ മുസ്ലിംകള് വെറും 24 ആയി.

ഏറ്റവും കൂടുതല്‍ സീറ്റ് നേടിയ ബിജെപി പക്ഷേ, ഇത്തവണ ഒരു മുസ്ലിം സ്ഥാനാര്‍ഥിയെയും മല്‍സരിപ്പിച്ചിരുന്നില്ല. 403 സീറ്റിലും ബിജെപി മുസ്ലിം ഇതര സ്ഥാനാര്‍ഥികളെയാണ് മല്‍സരിപ്പിച്ചത്.

പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ്, റോഹില്ഖണ്ഡ്്, തെരായ്, കിഴക്കന്‍ ഉത്തര്‍പ്രദേശ് എന്നീ മേഖലകളിലെല്ലാം മുസ്ലിം വോട്ടര്‍മാരാണ് നിര്‍ണായകം. യാദവര്‍, ദളിതുകള്‍ എന്നിവര്‍ക്കും ഇവിടെ സ്വാധീനമുണ്ട്. സാധാരണ ഈ മേഖലയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മല്‍സരിപ്പിക്കുന്നത് വോട്ട് ബാങ്ക് നോക്കിയായിരിക്കും. ഇത്തവണ ഇവിടെ ജയിച്ചത് ഭൂരിഭാഗവും മുസ്ലിം ഇതര സ്ഥാനാര്‍ഥികളാണ്.

കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, മയാവതിയുടെ ബിഎസ്പി തുടങ്ങിയ പാര്‍ട്ടികളാണ് സാധാരണ മുസ്ലിം ഭൂരിപക്ഷ മേഖലകളില്‍ നിന്ന് ജയിച്ച് കയറാറ്. മുസ്ലിം വോട്ടുകള്‍ ഈ പാര്‍ട്ടികള്‍ക്കിടയില്‍ ഭിന്നിച്ചതാണ് ഇത്തവണ സഭയില്‍ മുസ്ലിം പ്രാതിനിധ്യം കുറയാന്‍ കാരണമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.

ഹൈന്ദവ വോട്ടുകള്‍ ഏകീകരിക്കുന്നതില്‍ ബിജെപി ജയിച്ചു. മുസ്ലിംകള്‍ക്കെതിരേ അവര്‍ നടത്തിയ വര്‍ഗീയ പ്രചാരണം മറികടക്കാന്‍ കോണ്‍ഗ്രസ്, എസ്പി, ബിഎസ്പി എന്നീ കക്ഷികള്‍ക്ക സാധിച്ചില്ല. മുസ്ലിം, യാദവ ഇതര ഒബിസി വിഭാഗക്കാരെയും ദളിതരെയും മുന്നാക്ക ജാതിക്കാരെയുമാണ് ബിജെപി കാര്യമായും കാന്‍വാസ് ചെയ്തത്.

മുസ്ലിം വോട്ടുകള്‍ പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് എസ്പിയും കോണ്‍ഗ്രസും സഖ്യമുണ്ടാക്കി മല്‍സരത്തിന് ഇറങ്ങിയത്. എസ്പിയും ബിഎസ്പിയും മുസ്ലിം വോട്ടുകള്‍ പിടിച്ചാല്‍ ബിജെപിക്ക് ഗുണം ചെയ്യുമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടിയിരുന്നു. കിട്ടാത്ത മുസ്ലിം വോട്ടിന് പിന്നാലെ പോവേണ്ടെന്ന് ബിജെപി നേതാക്കള്‍ നേരത്തെ തീരുമാനിച്ചിരുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications