കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി നിലംപരിശാകുമെന്ന് റിപ്പോര്‍ട്ട്; ആറ് സംസ്ഥാനങ്ങളില്‍ 75 സീറ്റ് നഷ്ടപ്പെടും, കണക്കുകള്‍ ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ആറ് സംസ്ഥാനങ്ങളില്‍ നിന്ന് മാത്രം ബിജെപിക്ക് 75 സീറ്റ് നഷ്ടമാകുമെന്നാണ് വാര്‍ത്ത. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടിങ് നിലവാരവും നിലവിലെ രാഷ്ട്രീയ ട്രെന്‍ഡും കണക്കാക്കി ദി വയര്‍ ആണ് വിശദമായ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ബിജെപിക്ക് 2014ല്‍ ഭരണം പിടിക്കാന്‍ ഏറെ സഹായിച്ച ആറ് സംസ്ഥാനങ്ങളിലെ കണക്കുകളാണ് വെബ്‌സൈറ്റ് വിശദീകരിക്കുന്നത്.

ആറ് സംസ്ഥാനങ്ങളില്‍ നിന്ന് മാത്രം 75 സീറ്റ് നഷ്ടമായാല്‍ മോദിക്ക് വീണ്ടും ഭരിക്കുക എന്ന മോഹം അല്‍പ്പം പ്രസായമേറിയതാകും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് മൊത്തം 283 സീറ്റാണ് ലഭിച്ചിരുന്നത്. ഇതില്‍ 140ലധികം സീറ്റ് ലഭിച്ച ആറ് സംസ്ഥാനങ്ങളിലെ കണക്കുകള്‍ നിലവില്‍ ബിജെപിക്ക് എതിരാണ്. വിശദാംശങ്ങള്‍.....

പ്രവചനത്തിന് ആധാരം

പ്രവചനത്തിന് ആധാരം

ഹിന്ദി ഹൃദയ ഭൂമിയിലാണ് ബിജെപിക്ക് സ്വാധീനം. ഇവിടെയുള്ള പത്ത് സംസ്ഥാനങ്ങളിലെ തിളക്കമാര്‍ന്ന വിജയമാണ് 2014ല്‍ ബിജെപിയെ ഭരിക്കാന്‍ സഹായിച്ചത്. ഇതില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെ വോട്ടിങ് നിലവാരമാണ് വാര്‍ത്തയ്ക്ക് ആധാരമാക്കിയത്.

 ബിജെപിയെ തുണച്ച സംസ്ഥാനങ്ങള്‍

ബിജെപിയെ തുണച്ച സംസ്ഥാനങ്ങള്‍

ബിഹാര്‍, ഛത്തീസ്ഗഡ്, ദില്ലി, ഹിമാചല്‍ പ്രദേശ്, ഹരിയാന, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ഉത്തര്‍ പ്രദേശ് എന്നീ പത്ത് സംസ്ഥാനങ്ങളാണ് 2014ല്‍ ബിജെപിയെ തുണച്ചത്. ഇതില്‍ നാല് സംസ്ഥാനങ്ങളില്‍ 2015ലും 2016ലുമാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. അന്നത്തെ വോട്ടിങ് നിലവാരം റിപ്പോര്‍ട്ടിന് ആധാരമാക്കിയിട്ടില്ല.

ആറിടങ്ങളിലെ കാര്യം

ആറിടങ്ങളിലെ കാര്യം

എന്നാല്‍ ആറ് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നിട്ട് അധികം കാലമായിട്ടില്ല. ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിന്ന് വലിയ തോതില്‍ രാഷ്ട്രീയ ട്രെന്‍ഡ് മാറിയിട്ടുമില്ല. അതുകൊണ്ടുതന്നെ പ്രവചനത്തിന് ഈ തിരഞ്ഞെടുപ്പുകളിലെ വോട്ടിങ് നിലവാരമാണ് അടിസ്ഥാനമാക്കിയത്.

ബിജെപി നേടിയ 142 സീറ്റുകള്‍

ബിജെപി നേടിയ 142 സീറ്റുകള്‍

രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നീ ആറ് സംസ്ഥാനങ്ങളിലാണ് അടുത്തിടെ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. ഈ സംസ്ഥാനങ്ങളില്‍ മൊത്തം 154 ലോക്‌സഭാ മണ്ഡലങ്ങളുണ്ട്. 2014ല്‍ ഇവിടെ നിന്ന് ബിജെപിക്ക് 142 സീറ്റുകള്‍ ലഭിച്ചിരുന്നു.

രണ്ടിടത്ത് ആശ്വാസം

രണ്ടിടത്ത് ആശ്വാസം

ഉത്തര്‍ പ്രദേശില്‍ 80 ലോക്‌സഭാ മണ്ഡലങ്ങളുണ്ട്. മധ്യപ്രദേശില്‍ 29, രാജസ്ഥാനില്‍ 25, ഛത്തീസ്ഗഡില്‍ 11, ഉത്തരാഖണ്ഡില്‍ 5, ഹിമാചല്‍ പ്രദേശില്‍ 4 എന്നിങ്ങനെയാണ് സംസ്ഥാനം തിരിച്ചുള്ള ലോക്‌സഭാ മണ്ഡലങ്ങളുടെ എണ്ണം.ഇതില്‍ ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും ബിജെപിക്ക് വലിയ തിരിച്ചടി ലഭിക്കില്ല.

75 സീറ്റ് നഷ്ടപ്പെടും

75 സീറ്റ് നഷ്ടപ്പെടും

ആറ് സംസ്ഥാനങ്ങളില്‍ നിന്ന് ബിജെപിക്ക് 75 സീറ്റ് നഷ്ടമാകുമെന്നാണ് കണക്കുകളുടെ പരിശോധനയില്‍ തെളിയുന്നത്. ഏറ്റവും കൂടുതല്‍ നഷ്ടം യുപിയിലായിരിക്കും. 44 സീറ്റുകളില്‍ ഇവിടെ ബിജെപി പരാജയപ്പെടുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 71 സീറ്റാണ് യുപിയില്‍ നിന്ന് ലഭിച്ചത്.

 രാജസ്ഥാനില്‍ പകുതി നഷ്ടം

രാജസ്ഥാനില്‍ പകുതി നഷ്ടം

രാജസ്ഥാനില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റും ബിജെപി നേടിയിരുന്നു. എന്നാല്‍ ഇത്തവണ 12 സീറ്റ് നഷ്ടമാകുമെന്നാണ് വിലയിരുത്തല്‍. ഇവിടെ ബിജെപിയും കോണ്‍ഗ്രസും നേരിട്ടാണ് ഏറ്റുമുട്ടുന്നത്.

മധ്യപ്രദേശില്‍ ബിജെപി തകര്‍ന്നടിയില്ല

മധ്യപ്രദേശില്‍ ബിജെപി തകര്‍ന്നടിയില്ല

മധ്യപ്രദേശില്‍ ബിജെപിയുടെ സ്വാധീനത്തില്‍ കാര്യമായ കുറവ് വന്നിട്ടില്ല. എങ്കിലും 10 സീറ്റ് ബിജെപിക്ക് നഷ്ടമാകാനാണ് സാധ്യത. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ബിജെപിക്ക് ശക്തമായ സ്വാധീനമുള്ള സംസ്ഥാനമാണ് മധ്യപ്രദേശ്. എന്നാല്‍ ഇക്കഴിഞ്ഞ ഡിസംബറില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഭരണം നഷ്ടമായിരുന്നു. നിലവില്‍ കോണ്‍ഗ്രസാണ് ഭരിക്കുന്നത്.

ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് ഞെട്ടിച്ചു

ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് ഞെട്ടിച്ചു

മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കഴിഞ്ഞ 15 വര്‍ഷമായി തുടര്‍ച്ചയായി ബിജെപിയാണ് ഭരിച്ചിരുന്നത്. ഡിസംബറില്‍ കോണ്‍ഗ്രസ് അട്ടിമറി വിജയം നേടി. ഛത്തീസ്ഗഡില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് കോണ്‍ഗ്രസ് തിരിച്ചെത്തിയത്. ഇത് ബിജെപിയെ ഞെട്ടിച്ചിരുന്നു.

ഒമ്പതും കോണ്‍ഗ്രസിനൊപ്പം

ഒമ്പതും കോണ്‍ഗ്രസിനൊപ്പം

ഛത്തീസ്ഗഡിലെ 11 ലോക്‌സഭാ മണ്ഡലങ്ങളില്‍ രണ്ടെണ്ണം മാത്രമേ ഇത്തവണ ബിജെപിക്കൊപ്പം നില്‍ക്കുകയുള്ളൂ എന്നാണ് വാര്‍ത്തയിലെ നിരീക്ഷണം. ബാക്കി ഒമ്പതും കോണ്‍ഗ്രസ് പിടിച്ചെടുക്കും. എന്നാല്‍ ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപിക്ക് കാര്യമായ പരിക്കേല്‍ക്കില്ല.

 മൂന്നിടത്ത് കോണ്‍ഗ്രസ് വെല്ലുവിളി

മൂന്നിടത്ത് കോണ്‍ഗ്രസ് വെല്ലുവിളി

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസാണ് ബിജെപിക്ക് തലവേദനയുണ്ടാക്കുക. എന്നാല്‍ ഉത്തര്‍ പ്രദേശില്‍ എസ്പി-ബിഎസ്പി-ആര്‍എല്‍ഡി കക്ഷികള്‍ ഉള്‍പ്പെടുന്ന മഹാഗഡ്ബന്ധന്‍ സഖ്യമാണ് വെല്ലുവിളി.

നിരീക്ഷണം ശരിയാകണം എന്നില്ല

നിരീക്ഷണം ശരിയാകണം എന്നില്ല

എന്നാല്‍ സംസ്ഥാന തിരഞ്ഞെടുപ്പ് പോലെ അല്ല ദേശീയ തിരഞ്ഞെടുപ്പ്. മറ്റു പല ഘടകങ്ങളും ജയപരാജയത്തെ സ്വാധീനിക്കാം. മോദി എന്ന ഫാക്ടര്‍ ഇപ്പോഴും തങ്ങളെ വിജയത്തിലെത്തിക്കുമെന്ന് ബിജെപി കരുതുന്നു. കണക്കുകള്‍ എതിരാണെങ്കിലും ഇത്തവണയും വിജയം നേടുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.

ബാക്കി നാല് സംസ്ഥാനങ്ങളില്‍...

ബാക്കി നാല് സംസ്ഥാനങ്ങളില്‍...

ഹിന്ദി മേഖലയിലെ മറ്റു നാല് സംസ്ഥാനങ്ങളായ ബിഹാറിലും ജാര്‍ഖണ്ഡിലും കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യമാണ് തിരഞ്ഞെടുപ്പ് നേരിടുന്നത്. ദില്ലിയിലും ഹരിയാനയിലും കോണ്‍ഗ്രസിന് സഖ്യമുണ്ടാക്കാന്‍ സാധിച്ചില്ല. ദില്ലിയും ഹരിയാനയും ഇത്തവണയും തൂത്തുവാരാന്‍ സാധിക്കുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിശ്വാസം.

വിഷപ്പാമ്പുകളെ കൈയ്യിലെടുത്ത് പ്രിയങ്ക; വീഡിയോ വൈറല്‍, ഭയത്തോടെ ജനങ്ങള്‍... പ്രചാരണത്തിനിടെവിഷപ്പാമ്പുകളെ കൈയ്യിലെടുത്ത് പ്രിയങ്ക; വീഡിയോ വൈറല്‍, ഭയത്തോടെ ജനങ്ങള്‍... പ്രചാരണത്തിനിടെ

English summary
Elections 2019: BJP Could Lose 75 Seats in Six Hindi Heartland States
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X