Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇലക്ടറല്‍ ബോണ്ട്: '26 ദിവസം എന്തായിരുന്നു ജോലി?'; എസ്ബിഐക്ക് തിരിച്ചടി, ഹര്‍ജി തള്ളി സുപ്രീംകോടതി

ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ടുകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ കൂടുതല്‍ സമയം വേണമെന്ന എസ് ബി ഐയുടെ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) അഭ്യര്‍ത്ഥന തള്ളി സുപ്രീം കോടതി. നാളെ തന്നെ വിശദാംശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് എസ് ബി ഐ കൈമാറണം എന്ന് സുപ്രീം കോടതി പറഞ്ഞു. ഇല്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കും എന്നും സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി.

വെള്ളിയാഴ്ച വൈകീട്ട് അഞ്ചിനകം വിശദാംശങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ റദ്ദാക്കിയ ഇലക്ടറല്‍ ബോണ്ട് പദ്ധതിയുടെ വിശദാംശങ്ങള്‍ നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നായിരുന്നു എസ് ബി ഐയുടെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കഴിഞ്ഞ 26 ദിവസമായി നിങ്ങള്‍ എന്താണ് ചെയ്തതെന്ന് കോടതി എസ് ബി ഐയോട് തിരിച്ച് ചോദിച്ചു.

supreme court

വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ജൂണ്‍ 30 വരെ സമയം വേണം എന്നായിരുന്നു എസ് ബി ഐയുടെ ആവശ്യം. ഫെബ്രുവരി 15- നാണ് സുപ്രീം കോടതി സുപ്രധാന വിധിയില്‍ ഇലക്ടറല്‍ ബോണ്ട് പദ്ധതി റദ്ദാക്കുകയും സംഭാവനയുടെ വിശദാംശങ്ങള്‍ നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദ്ദേശിക്കുകയും ചെയ്തത്.

2017 ല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഇലക്ടറല്‍ ബോണ്ട് പദ്ധതിയെ ചോദ്യം ചെയ്ത ഹരജിക്കാരില്‍ ഉള്‍പ്പെട്ട അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ ഡി ആര്‍) കൂടുതല്‍ സമയം വേണമെന്ന എസ്ബിഐയുടെ അപേക്ഷയെ എതിര്‍ത്തിരുന്നു. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് വിശദാംശങ്ങള്‍ പരസ്യമാകുന്നില്ലെന്ന് ഉറപ്പാക്കാന്‍ വേണ്ടിയാണ് എസ് ബി ഐയുടെ അപേക്ഷ സമര്‍പ്പിച്ചത് എന്ന് എഡിആര്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ കോര്‍ ബാങ്കിംഗ് സംവിധാനത്തിന് പുറത്ത് ഇലക്ടറല്‍ ബോണ്ട് പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ സംഭരിക്കാന്‍ ബാങ്ക് ഒരു എസ്ഒപി പിന്തുടര്‍ന്നിട്ടുണ്ടെന്ന് എസ്ബിഐക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ പറഞ്ഞു. 'ഓര്‍ഡര്‍ പാലിക്കാന്‍ ഞങ്ങള്‍ക്ക് കുറച്ച് സമയം കൂടി ആവശ്യമാണ്. ഞങ്ങള്‍ വിവരങ്ങള്‍ ക്രോഡീകരിക്കാന്‍ ശ്രമിക്കുകയാണ്,' അദ്ദേഹം പറഞ്ഞു.

മുഴുവന്‍ പ്രക്രിയയും തങ്ങള്‍ക്ക് മാറ്റേണ്ടതുണ്ട് എന്നും ഒരു ബാങ്ക് എന്ന നിലയില്‍ ഇത് ഒരു രഹസ്യമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ബാങ്കിന്റെ മുംബൈ ശാഖയില്‍ ദാതാക്കളുടെ വിവരങ്ങള്‍ മുദ്രവച്ച കവറില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് അഞ്ചംഗ ഭരണഘടനാ ബെഞ്ചിനെ നയിച്ച ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. സീല്‍ ചെയ്ത കവര്‍ തുറന്ന് വിശദാംശങ്ങള്‍ ക്രോഡീകരിച്ച് വിവരങ്ങള്‍ നല്‍കിയാല്‍ മതിയെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്നയും പറഞ്ഞു.

'ആരാണ് ബോണ്ട് വാങ്ങിയത് എന്നതിനെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും എന്റെ പക്കലുണ്ട്, എവിടെ നിന്നാണ് പണം വന്നത്, ഏത് രാഷ്ട്രീയ പാര്‍ട്ടി എത്ര തുകയ്ക്ക് ടെന്‍ഡര്‍ ചെയ്തു എന്നതിന്റെ മുഴുവന്‍ വിശദാംശങ്ങളും എന്റെ പക്കലുണ്ട്. വാങ്ങുന്നവരുടെ പേരും ഇപ്പോള്‍ നല്‍കണം. പേരുകള്‍ ഉണ്ട്. ബോണ്ട് നമ്പറുകള്‍ ഉപയോഗിച്ച് ക്രോസ് ചെക്ക് ചെയ്യാം,' എന്നായിരുന്നു ഇതിന് സാല്‍വെ മറുപടി പറഞ്ഞത്.

എന്നാല്‍ ഒരു സിലോയില്‍ നിന്ന് മറ്റൊന്നിലേക്ക് വിവരങ്ങള്‍ പൊരുത്തപ്പെടുത്തുന്നതിനെ സംബന്ധിച്ച് കോടതി ആവശ്യപ്പെട്ടിട്ടില്ല എന്നും അതിനാല്‍ അതിന് സമയം തേടുന്നത് അംഗീകരിക്കാന്‍ കഴിയില്ല എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. എസ് ബി ഐയില്‍ നിന്ന് ഒരു പരിധിവരെ ആത്മാര്‍ത്ഥത പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+