ബംഗ്ലാദേശിലും രക്ഷയില്ല, റോഹിങ്ക്യൻ അഭയാർഥി ക്യാമ്പിൽ ആക്രമണം, നാലു പേർ മരിച്ചു, കാരണം..
മൂന്ന് കുട്ടികളും ഒരു സ്ത്രീയുമാണ് കട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. നാലു പേർക്ക് പരിക്കേറ്റിണ്ടുണ്ട്
ധാക്ക: ബംഗ്ലാദേശിലെ റോഹിങ്ക്യൻ അഭയാർഥി ക്യാമ്പിൽ കാട്ടാനയുടെ ആക്രമണത്തിൽ നാലു പേർ മരിച്ചു. മൂന്ന് കുട്ടികളും ഒരു സ്ത്രീയുമാണ് കട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. നാലു പേർക്ക് പരിക്കേറ്റിണ്ടുണ്ട്.

ബംഗ്ലാദേശ്- മ്യാൻമാർ അതിർത്തിയോട് ചേർന്ന വന മേഖലയിലാണ് റോഹിങ്ക്യൻ അഭയാർഥികൾ ടെന്റുകൾ നിർമ്മിച്ച് താമസിക്കുന്നത്. ഈ മേഖലയിലാണ് കട്ടാനയുടെ ആക്രമണം ഉണ്ടായിരിക്കുന്നത്. ഇതിനു മുൻപും ആനയുടെ ആക്രമത്തിൽ ഏഴ് റോഹിങ്ക്യൻ അഭയാർഥികൾ കൊല്ലപ്പെട്ടിരുന്നു.

റോഹിങ്ക്യൻ ക്യാമ്പുകളിൽ ആന ശല്യം
മ്യാൻമാർ- ബംഗ്ലാദേശ് അതിർത്തിയോട് ചേർന്ന വന പ്രദേശത്താണ് റോഹിങ്ക്യൻ അഭയാർഥികൾ തമ്പടിച്ചിരിക്കുന്നത്. ആനകളുടെ സഞ്ചാര മേഖലയിലാണ് ഇവർ ടെന്റുകൾ നിർമ്മിച്ചിരിക്കുന്നത്.

വനങ്ങൾ നശിപ്പിക്കുന്നു
പ്രധാനമായും വന മേഖലയാണ് അഭയാർഥികൾ തമാസത്തിനായി തിരഞ്ഞെടുക്കുന്നത്. ടെന്റുകൾ നിർമ്മിക്കാനായി വനപ്രദേശം അനധികൃതമായി കൈയേറുകയും നശിപ്പിക്കുകയും ചെയ്യുന്നുണ്ട്. വന നശീകരണം മേഖലയിൽ വ്യാപകമാകുന്നുണ്ടെന്നും ഫോറസ്റ്റ് അധികൃതർ വ്യക്തമാക്കി.

ഇതിനോടകം മരിച്ചത് നിരവധി പേർ
ആനയുടെ ആക്രമണത്താൽ ഇതിനോടകം തന്നെ 10 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസമുണ്ടായ കാട്ടാനകളുടെ ആക്രമണത്തിൽ 3 കുട്ടികളും ഒരു സ്ത്രീയും ഉൾപ്പെടെ 4 പേർ മരിച്ചിരുന്നു. നാലു പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. എന്നാൽ ഇതിനു മുൻപ് ആനയുടെ ആക്രമണത്തിൽ 7 പേർ മരിച്ചിരുന്നു.

മ്യാൻമാറിൽ നിന്നുള്ള പലായനം
അഭ്യന്തര കലാപത്തെ തുടർന്ന് റോഹിങ്ക്യൻ ജനങ്ങൾ മ്യാൻമാറിൽ നിന്ന് ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്തത്. ബംഗ്ലാദേശിനെ കൂടാതെ ലോകത്തിലെ മറ്റു രാജ്യങ്ങളിലേയ്ക്കും ഇവർ കൂടിയേറിയിരുന്നു. എന്നാൽ ബംഗ്ലാദേശ് അഭയാർഥികളെ സ്വീകരിക്കുകയും അഭയം നൽകുകയും ചെയ്തിരുന്നു.

ക്യാമ്പുകൾ നിറഞ്ഞു
അഭയാർഥികളുടെ കുത്തൊഴുക്കു മൂലം ബംഗ്ലാദേശിലെ അഭയാർഥി ക്യാമ്പുകൾ നിറഞ്ഞിരുന്നു. ജനങ്ങളെ ഉൾക്കൊള്ളാൻ പറ്റാത്ത വിധം ആളുകൾ ക്യാമ്പിലുണ്ട്. എന്നാൽ ഇതിനു പരിഹാരമായി സർക്കാർ പുതിയ ക്യാമ്പുകൾ നിർമ്മിക്കാനുളള തയ്യാറെടുപ്പിലാണ്.

അഭയാർഥികളെ തിരിച്ചു വിളിക്കണം
മ്യാൻമാറിൽ നിന്ന് ബംഗ്ലാദേശിലേയ്ക്ക് കുടിയേറിയ അഭയാർഥികളെ തിരിച്ച് മാതൃരാജ്യത്തേയ്ക്ക് തിരിച്ചു വിളിക്കണമെന്നുളള ആവശ്യം ലോകരാജ്യങ്ങൾക്കിടയിൽ ശക്തമാകുന്നുണ്ട്. എന്നാൽ ഇത് അംഗീകരിക്കാൻ ഇതുവരെ മ്യാൻമാർ തയ്യാറായിട്ടില്ല.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില് നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications