ബംഗ്ലാദേശിലും രക്ഷയില്ല, റോഹിങ്ക്യൻ അഭയാർഥി ക്യാമ്പിൽ ആക്രമണം, നാലു പേർ മരിച്ചു, കാരണം..
മൂന്ന് കുട്ടികളും ഒരു സ്ത്രീയുമാണ് കട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. നാലു പേർക്ക് പരിക്കേറ്റിണ്ടുണ്ട്
ധാക്ക: ബംഗ്ലാദേശിലെ റോഹിങ്ക്യൻ അഭയാർഥി ക്യാമ്പിൽ കാട്ടാനയുടെ ആക്രമണത്തിൽ നാലു പേർ മരിച്ചു. മൂന്ന് കുട്ടികളും ഒരു സ്ത്രീയുമാണ് കട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. നാലു പേർക്ക് പരിക്കേറ്റിണ്ടുണ്ട്.

ബംഗ്ലാദേശ്- മ്യാൻമാർ അതിർത്തിയോട് ചേർന്ന വന മേഖലയിലാണ് റോഹിങ്ക്യൻ അഭയാർഥികൾ ടെന്റുകൾ നിർമ്മിച്ച് താമസിക്കുന്നത്. ഈ മേഖലയിലാണ് കട്ടാനയുടെ ആക്രമണം ഉണ്ടായിരിക്കുന്നത്. ഇതിനു മുൻപും ആനയുടെ ആക്രമത്തിൽ ഏഴ് റോഹിങ്ക്യൻ അഭയാർഥികൾ കൊല്ലപ്പെട്ടിരുന്നു.

റോഹിങ്ക്യൻ ക്യാമ്പുകളിൽ ആന ശല്യം
മ്യാൻമാർ- ബംഗ്ലാദേശ് അതിർത്തിയോട് ചേർന്ന വന പ്രദേശത്താണ് റോഹിങ്ക്യൻ അഭയാർഥികൾ തമ്പടിച്ചിരിക്കുന്നത്. ആനകളുടെ സഞ്ചാര മേഖലയിലാണ് ഇവർ ടെന്റുകൾ നിർമ്മിച്ചിരിക്കുന്നത്.

വനങ്ങൾ നശിപ്പിക്കുന്നു
പ്രധാനമായും വന മേഖലയാണ് അഭയാർഥികൾ തമാസത്തിനായി തിരഞ്ഞെടുക്കുന്നത്. ടെന്റുകൾ നിർമ്മിക്കാനായി വനപ്രദേശം അനധികൃതമായി കൈയേറുകയും നശിപ്പിക്കുകയും ചെയ്യുന്നുണ്ട്. വന നശീകരണം മേഖലയിൽ വ്യാപകമാകുന്നുണ്ടെന്നും ഫോറസ്റ്റ് അധികൃതർ വ്യക്തമാക്കി.

ഇതിനോടകം മരിച്ചത് നിരവധി പേർ
ആനയുടെ ആക്രമണത്താൽ ഇതിനോടകം തന്നെ 10 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസമുണ്ടായ കാട്ടാനകളുടെ ആക്രമണത്തിൽ 3 കുട്ടികളും ഒരു സ്ത്രീയും ഉൾപ്പെടെ 4 പേർ മരിച്ചിരുന്നു. നാലു പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. എന്നാൽ ഇതിനു മുൻപ് ആനയുടെ ആക്രമണത്തിൽ 7 പേർ മരിച്ചിരുന്നു.

മ്യാൻമാറിൽ നിന്നുള്ള പലായനം
അഭ്യന്തര കലാപത്തെ തുടർന്ന് റോഹിങ്ക്യൻ ജനങ്ങൾ മ്യാൻമാറിൽ നിന്ന് ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്തത്. ബംഗ്ലാദേശിനെ കൂടാതെ ലോകത്തിലെ മറ്റു രാജ്യങ്ങളിലേയ്ക്കും ഇവർ കൂടിയേറിയിരുന്നു. എന്നാൽ ബംഗ്ലാദേശ് അഭയാർഥികളെ സ്വീകരിക്കുകയും അഭയം നൽകുകയും ചെയ്തിരുന്നു.

ക്യാമ്പുകൾ നിറഞ്ഞു
അഭയാർഥികളുടെ കുത്തൊഴുക്കു മൂലം ബംഗ്ലാദേശിലെ അഭയാർഥി ക്യാമ്പുകൾ നിറഞ്ഞിരുന്നു. ജനങ്ങളെ ഉൾക്കൊള്ളാൻ പറ്റാത്ത വിധം ആളുകൾ ക്യാമ്പിലുണ്ട്. എന്നാൽ ഇതിനു പരിഹാരമായി സർക്കാർ പുതിയ ക്യാമ്പുകൾ നിർമ്മിക്കാനുളള തയ്യാറെടുപ്പിലാണ്.

അഭയാർഥികളെ തിരിച്ചു വിളിക്കണം
മ്യാൻമാറിൽ നിന്ന് ബംഗ്ലാദേശിലേയ്ക്ക് കുടിയേറിയ അഭയാർഥികളെ തിരിച്ച് മാതൃരാജ്യത്തേയ്ക്ക് തിരിച്ചു വിളിക്കണമെന്നുളള ആവശ്യം ലോകരാജ്യങ്ങൾക്കിടയിൽ ശക്തമാകുന്നുണ്ട്. എന്നാൽ ഇത് അംഗീകരിക്കാൻ ഇതുവരെ മ്യാൻമാർ തയ്യാറായിട്ടില്ല.
-
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
സ്വർണം പവന് 50000 രൂപ വരെ; ലണ്ടൻ തന്ത്രവുമായി കേരളത്തിലെ വ്യാപാരികൾ, പിടിച്ച് നിൽക്കാൻ ഏകപോംവഴിയെന്ന്












Click it and Unblock the Notifications