മാസ് എന്‍ട്രിക്കിടെ കല്ലുകടി; ഇന്ത്യയിലേക്കുള്ള വരവിനിടെ ടെസ്ലയുടെ ഇന്ത്യന്മേധാവി പ്രശാന്ത് മേനോന് രാജിവച്ചു
മുംബൈ: ലോകത്തെ മുന്‍നിര ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ടെസ്ലയുടെ ഇന്ത്യന്‍ വിപണിയിലേക്കുള്ള വരവിനെ ഏറെ ആകാംക്ഷയോടെയാണ് വാഹന പ്രേമികള്‍ കാത്തിരിക്കുന്നത്. ഇന്ത്യയില്‍ ടെസ്ല ഷോറൂമുകള്‍ ആരംഭിക്കാനുള്ള നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ കേന്ദ്രങ്ങളിലാണ് ഷോറൂമുകള്‍ ആരംഭിക്കുന്നത്. അതിലൊന്ന് മുംബൈയാണ്. പ്രശസ്തമായ ബാന്ദ്ര കുര്‍ള കോംപ്ലക്സിലാണ് 35 ലക്ഷം പ്രതിമാസ വാടകയുള്ള ഷോറൂം എടുത്തിരിക്കുന്നത്.
ഡല്‍ഹിയില്‍ ഒരു ഷോറൂം കൂടി ആരംഭിക്കാനും പദ്ധതിയുള്ളതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അമേരിക്കന്‍ ശതകോടീശ്വരന്‍ ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ടെസ്ല. ആഗോള തലത്തില്‍ വൈദ്യുതി വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ മുന്‍നിരയിലുള്ള കമ്പനിയാണിത്. ടെസ്ലയുടെ ഇന്ത്യയിലേക്കുള്ള വരവിന് വലിയ വാര്‍ത്ത പ്രാധാന്യം ലഭിച്ചിരുന്നു.

അടുത്തിടെ, ടെസ്ലയുടെ ഇന്ത്യയിലെ ജോലി ഒഴിവുകള്‍ സംബന്ധിച്ച് ലിങ്ക്ഡ് ഇന്നില്‍ പരസ്യവും നല്‍കിയിരുന്നു. ഇങ്ങനെ എല്ലാ രീതിയിലും മാസ് എന്‍ട്രിക്ക് കമ്പനി തയാറെടുക്കുമ്പോഴാണ് പദ്ധതികള്‍ക്ക് തിരിച്ചടിയായി പുതിയ വാര്‍ത്ത വരുന്നത്.
ടെസ്ലയുടെ ഇന്ത്യന്‍ മേധാവി പ്രശാന്ത് മേനോന് രാജിവെച്ചതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ടെസ്ലയുടെ ഇന്ത്യയിലേക്കുള്ള വരവിന് ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുമ്പോഴാണ് ഈ വാര്‍ത്ത വരുന്നത്. ഇന്ത്യയിലെ ഷോറൂമുകള്‍ ആരംഭിക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന സുപ്രധാന പദവിയിലായിരുന്നു പ്രശാന്ത് മേനോന്.
വ്യക്തിപരമായ കാരണങ്ങളാലാണ് പ്രശാന്ത് മേനോന് സ്ഥാനമൊഴിയുന്നത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ടെസ്ലയുടെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.
ഒന്‍പത് വര്‍ഷത്തെ സുദീര്‍ഘമായ ടെസ്ലയിലെ കരിയറാണ് പ്രശാന്ത് മേനോന് അവസാനിപ്പിച്ചത്. നാല് വര്‍ഷമായി ടെസ്ല ഇന്ത്യയുടെ ബോര്‍ഡ് ചെയര്‍മാനായും സേവനമനുഷ്ഠിച്ചിരുന്നു. 2021-ല്‍ പൂനെയിലെ ടെസ്ല ഇന്ത്യയുടെ ഓഫീസ് സ്ഥാപിച്ചതിന് നേതൃത്വം നല്കിയതും പ്രശാന്ത് മേനോനായിരുന്നു.
ടെസ്ലയുടെ ഇന്ത്യന്‍ മേധാവി സ്ഥാനത്തേക്ക് വരുന്നതിന് മുമ്പ് യുഎസിലെ ടെസ്ലയിലും അദ്ദേഹം ജോലി ചെയ്തിരുന്നു. അതേസമയം പ്രശാന്ത് മേനോന് പകരം ആര് വരും എന്നതും അനിശ്ചിതമായി തുടരുകയാണ്. കമ്പനി ഇപ്പോഴും പകരക്കാരനെ നിശ്ചയിച്ചിട്ടില്ല. ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ടെസ്ലയുടെ ചൈനീസ് നേതൃത്വം മേല്‍നോട്ടം വഹിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇന്ത്യന്‍ വരവിന് തൊട്ടുമുന്‍പാണ് ഈ രാജി എന്നതാണ് ശ്രദ്ധേയം. സ്റ്റോര്‍, സര്‍വീസ്, കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജര്‍ എന്നിവ ഉള്‍പ്പെടെ ഇന്ത്യയില്‍ രണ്ട് ഡസനോളം ജോലി ഒഴിവുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇത്തരത്തില്‍ അതിവേഗത്തിലാണ് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.
അടുത്തിടെ, പ്രധാനമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇലോണ്‍ മസ്ക് നടത്തിയ കൂടിക്കാഴ്ചയില്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ തനിക്ക് ആഗ്രഹം ഉണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു തന്റെ ബിസിനസ് സാമ്രാജ്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് മസ്ക് ഇന്ത്യ സന്ദര്‍ശിക്കുന്നത്.
ഉപഗ്രഹങ്ങള്‍ വഴി അതിവേഗ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്കുന്ന സ്റ്റാര്‍ലിങ്ക് എന്ന, ഇലോണ്‍ മസ്കിന്റെ കമ്പനിക്ക് ഇന്ത്യയില്‍ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ആരംഭിക്കാനും പദ്ധതികളുണ്ട്. ഇതിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.
-
നാളെ സ്കൂൾ അവധി..ഈ 28 സ്കൂളുകൾക്ക് മാത്രം..ചൊവ്വാഴ്ച ഈ ജില്ലയിലെ എല്ലാ സ്കൂളുകൾക്കും അവധി -
സ്വർണം വിൽക്കാനുണ്ടോ? 1 പവനായാലും 10 പവനായാലും ലക്ഷങ്ങൾ കൈയ്യിൽ കിട്ടും..ഇതാണ് ആ സമയം -
വിജയി മടങ്ങി വരുമെന്ന് പ്രതീക്ഷിച്ചു, പക്ഷെ.., സംഗീതയ്ക്ക് പണം ചെലവാക്കാനും പുറത്ത് പോകാനും വിലക്ക്' -
ഖത്തറിനെയും യുഎഇയെയും വെറുതെ വിടാതെ ഇറാന്; എന്തുകൊണ്ട് ഒമാനെ തൊടുന്നില്ല, ഇതാണ് കാരണം -
ട്രംപിനും ഇസ്രയേലിനും നന്ദി പറഞ്ഞ് റെസ പഹ്ലവി; ജനങ്ങളോട് അധികാരം പിടിക്കാനും ആഹ്വാനം -
ഖാംനഇ ചുമതലയേറ്റത് 20 മണിക്കൂറില്‍; ഇനിയുള്ള പട്ടികയില്‍ 5 പേര്, ഇറാന് ഭരണം മൂന്നംഗ സമിതിക്ക് -
ആയത്തുള്ള അലി ഖാംനഇ കൊല്ലപ്പെട്ടു! സ്ഥിരീകരിച്ച് ഇറാൻ -
"ലോകം ഇതുവരെ കാണാത്ത ശക്തി ഉപയോഗിക്കും"; ഇറാനെതിരെ ട്രംപിന്റെ അന്ത്യശാസനം! -
തന്റെ കല്യാണത്തെക്കുറിച്ച് തൃഷ ഒരിക്കല്‍ പറഞ്ഞത്; അന്ന് പരിഹാസം: ഇന്ന് ട്രോളി സോഷ്യല്‍ മീഡിയ -
'യുഎഇയും ഖത്തറും ബഹറൈനും കുവൈത്തും ഒമാനും സൗദിയും ഇറാൻ്റെ ശത്രുക്കളല്ല,ഓർമ്മ വേണം' -
ഖാംനഇ എവിടെ? കൊല്ലപ്പെട്ടിരിക്കാമെന്ന് നെതന്യാഹു: ബഹ്റൈനില്‍ ഫ്ളാറ്റില്‍ മിസൈല്‍ പതിച്ചു -
ബെംഗളൂരു മെട്രോ ഓറഞ്ച് ലൈനിന് പുതിയ വെല്ലുവിളി; പാത പുനഃക്രമീകരിക്കണമെന്ന് ആവശ്യം: കാരണം ഇതാണ്












Click it and Unblock the Notifications