ഷോപ്പിയാന്‍ മേഖലയില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സുരക്ഷ സൈന്യം വധിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീര്‍ ഭീകരരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റമുട്ടലില്‍ 3 തീവ്രവാദികള്‍ കൊല്ലപ്പെട്ടു. തെക്കൻ കശ്മീരിലെ ഷോപിയൻ ജില്ലയിലെ ബുദ്ഗാം മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. കൊല്ലപ്പെട്ട തീവ്രവാദികള്‍ ലഷ്കർ-ഇ-തോയിബ സംഘത്തിലുള്ളവരാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വ്യാഴാഴ്ച രാത്രി ആരംഭിച്ച വെടിവയ്പിലാണ് മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടതെന്നാണ് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് വിജയ് കുമാർ വാർത്താ ഏജൻസികളോട് പറഞ്ഞത്.
കൊല്ലപ്പെട്ടവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസും സൈന്യവും ചേര്‍ന്ന സംയുക്ത സംഘം മേഖല വളഞ്ഞ് തിരച്ചില്‍ നടത്തുന്നതിനിടയിലാണ് വെടിവെയ്പ്പ് ഉണ്ടായത്. സംയുക് സേനയ്ക്ക് നേരെ ഒളിച്ചിരുന്ന തീവ്രവാദികൾ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഇന്നലെ രാത്രി ഷോപ്പിയാനിലും ഭീകരർ സുരക്ഷാ സൈനികരുമായി ഏറ്റുമുട്ടിയതോടെയാണ് മേഖലയിലേക്ക് കൂടുതൽ സൈനികരെത്തിയത്.
ട്രെയിന്‍ തടയല്‍ സമരവുമായി കര്‍ഷകര്‍, ചിത്രങ്ങള്‍
അതിനിടെ ഭീകരർക്ക് ആയുധങ്ങളും മറ്റ് സഹായങ്ങളും എത്തിക്കുന്നയാളെ പിടികൂടിയതായി സൈന്യം അറിയിച്ചു. ഹിസ്ബുൾ അനുയായി താരിഖ് ഹുസൈൻ ഗിരിയാണ് പിടിയിലായത്. കിഷ്ത്വാറിലെ ജില്ലാ മജിസ്‌ട്രേറ്റിന്റെ അംഗരക്ഷകനിൽ നിന്നും തോക്ക് തട്ടിപ്പറിച്ചെടുത്ത കേസിൽ പ്രതിയാണ് ഇയാള്‍.
ശ്രീരാമകൃഷ്ണനെ നേരിടാന്‍ ഇ ശ്രീധരനെ ഇറക്കാന്‍ ബി ജെ പി, പൊന്നാനി അടക്കം മൂന്നിടത്ത് പരിഗണന ! !
മനം മയക്കും പ്രയാഗ; പുതിയ ചിത്രങ്ങള്‍ കാണാം
Recommended Video