ഏറ്റുമുട്ടല്‍ കൊലപാതകം; 43 യുപി പൊലീസുകാര്‍ക്ക് ഏഴ് വര്‍ഷം കഠിനതടവ്, ജീവപര്യന്തം ഒഴിവാക്കി
ലഖ്നൗ: പിലിബിത്തില്‍ 10 പേരെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ 43 യു പി പൊലീസുകാര്‍ കുറ്റക്കാര്‍ തന്നെ എന്ന് അലഹാബാദ് ഹൈക്കോടതി. അതേസമയം നേരത്തെ ഇവര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച ലഖ്നൗ സി ബി ഐ കോടതിയുടെ 2016 ലെ ഉത്തരവ് റദ്ദാക്കി അലഹാബാദ് ഹൈക്കോടതി ശിക്ഷ ഏഴ് വര്‍ഷത്തെ കഠിന തടവാക്കി ഇളവ് ചെയ്തു. 1991 ല്‍ ആണ് 10 സിഖുകാരെ പിലിഭിത്തില്‍ യു പി പൊലീസ് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത്.
പ്രതികള്‍ വലിയ കുറ്റവാളി ആണ് എന്നത് കൊണ്ട് മാത്രം അവരെ കൊല്ലുക എന്നത് പൊലീസ് ഉദ്യോഗസ്ഥരുടെ കടമയല്ല എന്നും പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്ത് വിചാരണയ്ക്ക് വിടണം എന്നും ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസ് രമേഷ് സിന്‍ഹ, ജസ്റ്റിസ് സരോജ് യാദവ് എന്നിവരടങ്ങിയ ബെഞ്ച് ആണ് കേസ് പരിഗണിച്ചത്. അതേസമയം ഇവരുടേത് കൊലപാതകത്തിന് തുല്യമല്ലാത്ത നരഹത്യയാണ് എന്നും കോടതി നിരീക്ഷിച്ചു.

നിയമാനുസൃതവും കര്‍ത്തവ്യ നിര്‍വഹണത്തിന് ആവശ്യവുമാണെന്ന് വിശ്വസിച്ച് ചെയ്ത പ്രവൃത്തിയാണ് മരണത്തിന് കാരണമായത്. അത്തരം സാഹചര്യങ്ങളില്‍, പരാതിക്കാര്‍ ചെയ്ത കുറ്റം കൊലപാതകത്തിന് തുല്യമല്ലാത്ത മനഃപൂര്‍വമായ നരഹത്യയാണ് എന്നാണ് ഹൈക്കോടതി പറഞ്ഞത്. സിബിഐ കോടതി 47 പൊലീസുകാരെ ആണ് കുറ്റക്കാരായി കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇതിനെതിരെ പൊലീസുകാര്‍ അപ്പീല്‍ നല്‍കുകയായിരുന്നു. ഇതിനിടെ നാല് പൊലീസുകാര്‍ മരിച്ചു.
സുപ്രീംകോടതിയുടെ ഉത്തരവ് അനുസരിച്ച് ആണ് സിബിഐ കേസ് അന്വേഷിച്ചത്. 'തീവ്രവാദികളെ' കൊന്നതിന് അവാര്‍ഡും അംഗീകാരവും നേടാനായിരുന്നു കൊലപാതകം എന്നായിരുന്നു സി ബി ഐ കണ്ടെത്തല്‍. സംസ്ഥാനത്തെ തെരായ് മേഖലയില്‍ തീവ്രവാദവുമായി ബന്ധപ്പെട്ട കേസുകളുടെ വര്‍ധനവിന് സാക്ഷ്യം വഹിച്ച കാലത്തായിരുന്നു ഈ കേസ് ആരംഭിക്കുന്നത്.
1991 ജൂലായ് 12നായിരുന്നു കേസിനാസ്പദമായ സംഭവം. ബസില്‍ യാത്ര ചെയ്യുകയായിരുന്ന സിഖ് തീര്‍ഥാടകരെ ഖലിസ്ഥാനി ഭീകരരെന്ന് ആരോപിച്ച് യു പി പൊലീസ് കൊലപ്പെടുത്തി എന്നായിരുന്നു കേസ്. സിഖ് തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് തടഞ്ഞ് നിര്‍ത്തിയ പൊലീസ് സംഘം 10 പേരെ ബലം പ്രയോഗിച്ച് പുറത്തേക്കിറക്കുകയായിരുന്നു. ബസിലുണ്ടായിരുന്ന സ്ത്രീകളെയും കുട്ടികളെയും പിലിഭിത്തിലെ ഗുരുദ്വാരയിലേക്ക് കൊണ്ടുപോയി.
പുരുഷന്മാരെ മറ്റൊരു വാഹനത്തിലാക്കുകയും ചെയ്തു. പിന്നീട് കൂടുതല്‍ പൊലീസ് എത്തിയശേഷം ഇവരെ വനത്തിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് ജൂലായ് 12, 13 ദിവസങ്ങളില്‍ ഇവരെ വെടിവെച്ചുകൊല്ലുകയായിരുന്നു എന്നാണ് സി ബി ഐ കണ്ടെത്തിയിരുന്നത്. 10 പേരില്‍ നിന്ും ഇവരുടെ പക്കല്‍ നിന്ന് ആയുധങ്ങളും മറ്റും കണ്ടെടുത്തതായി പൊലീസ് അവകാശപ്പെട്ടിരുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications