റാഫേൽ അഴിമതി; മോദിക്കെതിരെ തെളിവുണ്ടെന്ന് രാഹുൽ, അഴിമതിയുടെ തുടക്കവും ഒടുക്കവും മോദി!
Recommended Video
ദില്ലി: റഫാൽ കേസിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. റഫാൽ ഇടപാടിൽ രേഖകൽ മോഷണം പോയെന്ന സുപ്രീംകോടതിയിലെ സർക്കാർ വാദവുമായി ബന്ധപ്പെട്ടാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. മോദിയെ പ്രോസിക്യൂട്ട് ചെയ്യാൻ തെളിവുണ്ടെന്നും, റാഫേലിന്റെ തുടക്കവും ഒടുക്കവും മോദിയാണെന്നും അദ്ദേഹം പ്രതികരിച്ചു.
അദ്വാനിയും മുരളീമനോഹര്‍ ജോഷിയും മത്സരിക്കുമോ? ബിജെപിയില്‍ ചര്‍ച്ച!!
തന്റഎ ട്വിറ്റർ പേജിലൂടെയായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. രേഖകൾ കളവ് പോയെന്ന വാദ് അഴിമതി മറക്കാനാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യസുരക്ഷയല്ല വിഷയം, അഴിമതിയുണ്ടായെങ്കിൽ രാജ്യസുരക്ഷയുടെ പേര് പറഞ്ഞ് സര്‍ക്കാരിന് ഒളിച്ചിരിക്കാനാവില്ലെ. രേഖകള്‍ മോഷ്ടിച്ചതെന്ന വാദത്തിൽ സത്യവാങ് മൂലം നല്‍കാൻ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ഹര്‍ജിക്കാരിലൊരാളായ പ്രശാന്ത് ഭൂഷണ്‍ രേഖകളും മാധ്യമ റിപ്പോര്‍ട്ടുകളും ഹാജരാക്കിയപ്പോഴാണ് രേഖകള്‍ മോഷ്ടിച്ചതെന്ന് വാദം എ ജി ഉയര്‍ത്തിയത്. പുറത്തുവരാൻ പാടില്ലാത്ത രേഖകളാണ് പുറത്ത് പോയത്. ഇതേകുറിച്ച് അന്വേഷിച്ച് വരികയാണെന്നും പ്രതിരോധമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് രേഖകൾ മോഷണം പോയതെന്നുമാണ് എജി കോടതിയിൽ പറഞ്ഞത്.
There is now enough evidence to prosecute the PM in the #RafaleScam.
— Rahul Gandhi (@RahulGandhi) March 6, 2019
The trail of corruption begins & ends with him.
That crucial Rafale files incriminating him are now reported “stolen” by the Govt, is destruction of evidence & an obvious coverup. #FIRagainstCorruptModi