ഇന്ത്യയില്‍ മാധ്യമപ്രര്‍ത്തകര്‍ക്ക് ഭയരഹിതമായ പ്രവര്‍ത്തന സാഹചര്യം ഉറപ്പാക്കണം; മോദിക്ക് കത്ത്
ദില്ലി: ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് അക്രമരഹിതവും പ്രതികാരഭയവുമില്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന ഉറപ്പാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് അന്താരാഷ്ട്ര പ്രസ് അസോസിയേഷനുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഓസ്ട്രിയ ആസ്ഥാനമായ ഇന്റർനാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ടും (ഐപിഐ) ബെൽജിയം ആസ്ഥാനമായുള്ള ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ജേണലിസ്റ്റ്സും (ഐഎഫ്ജെ) മാണ് പ്രധാനമന്ത്രിക്ക് സംയുക്തമായി കത്തയച്ചത്.
'മാധ്യമപ്രവർത്തകർക്കെതിരായി സ്വീകരിച്ച എല്ലാ കേസുകളും ഒഴിവാക്കാൻ സംസ്ഥാന സർക്കാരുകളോട് നിർദ്ദേശിക്കണം. അവരുടെ ജോലികളുടെ ഭാഗമായി പ്രവര്‍ത്തിക്കന്നുന്നതിനിടെ രാജ്യദ്രോഹ നിയമങ്ങൾ വരെ മാധ്യമപ്രവര്‍ത്തകരുടെ മേല്‍ ചുമത്തിയിട്ടുണ്ട്'-കത്തില്‍ പറയുന്നു. കൊവിഡ് വ്യാപനത്തിന് ശേഷം മാധ്യമപ്രവർത്തകർക്കെതിരായ കേസുകളുടെ എണ്ണം വളരെയധികം വർദ്ധിച്ചു. ആരോഗ്യ പ്രതിസന്ധി പരിഹരിക്കുന്നതില്‍ സര്‍ക്കാറിനെതിരായ പോരായ്മ തുറന്നുകാട്ടുന്നവരെ നിശബ്ദരാക്കാനുള്ള ഒരു മാര്‍ഗ്ഗമായി കേസുകളെ ഉപയോഗിക്കുന്നു. വിജയകരമായ പൊതുജനാരോഗ്യ പ്രതികരണത്തിന് സ്വതന്ത്ര മാധ്യമം പ്രവര്‍ത്തനം അത്യാവശ്യമാണെന്നും കത്തില്‍ പറയുന്നു.

"സ്വതന്ത്രവും വിമർശനാത്മകവുമായ മാധ്യമപ്രവർത്തകരെ ഉപദ്രവിക്കാൻ രാജ്യദ്രോഹ നിയമങ്ങൾ ഉപയോഗിക്കുന്നത് രാജ്യത്തിന്റെ അന്താരാഷ്ട്ര പ്രതിബദ്ധതകളുടെ കടുത്ത ലംഘനം മാത്രമല്ല, ഏത് വിമർശനത്തെയും നിശബ്ദമാക്കാനുള്ള സർക്കാരിന്റെ ശ്രമം കൂടിയാണ്. പത്രപ്രവർത്തനത്തെ രാജ്യദ്രോഹത്തിനോ സുരക്ഷയെ ദുർബലപ്പെടുത്തുന്നതിനോ തുല്യമാക്കാനാവില്ല. "- കത്തില്‍ പറയുന്നു
ലോക്ക്ഡൗൺ ആദ്യമായി നടപ്പാക്കിയ മാർച്ച് 25 നും മാർച്ച് 31 നും ഇടയിൽ രോഗവ്യാപനം മൂടിവെക്കാന്‍ 55 മാധ്യമപ്രവർത്തകരെ ലക്ഷ്യമിട്ടിരുന്നുവെന്ന് മെയ് 31 ന് പുറത്തു വന്ന റൈറ്റ്സ് ആൻഡ് റിസ്ക് അനാലിസിസ് ഗ്രൂപ്പിന്റെ (ആർആർജി) റിപ്പോർട്ട് വ്യക്തമാക്കുന്നു. അതിനിടെ, ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ എഡിറ്റർസ് ഗിൽഡ് ഓഫ് ഇന്ത്യ ദില്ലി പോലീസിനെതിരേയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചു. കാരവൻ മാസികയിലെ പത്രപ്രവർത്തകനായ അഹാൻ പെങ്കർ റിനെ ആക്രമിച്ചതിന്‍റെ പശ്ചാത്തലത്തിലായിരുന്നു വിമര്‍ശനം.
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications