Get Updates
Get notified of breaking news, exclusive insights, and must-see stories!

അവകാശികളില്ലാതെ ഇപിഎഫ് അക്കൗണ്ടില്‍ കെട്ടിക്കിടക്കുന്നത് 9330 കോടി രൂപ! വിവരാവകാശരേഖ പുറത്ത്

ഇപിഎഫ് അക്കൗണ്ടില്‍ കോടിക്കണക്കിന് രൂപ അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ 30.91 ലക്ഷത്തിലധികം നിഷ്‌ക്രിയ ഇപിഎഫ് അക്കൗണ്ടുകളിലായി 9,330 കോടിയിലധികം രൂപ ക്ലെയിം ചെയ്യപ്പെടാതെ മാറ്റിവെച്ചിരിക്കുന്നുവെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ പുതിയ പ്രൊവിഡന്റ് ഫണ്ട് പദ്ധതിയായ 'ഇപിഎഫ് സ്‌കീം 2026' പുറത്തിറക്കിയ പശ്ചാത്തലത്തിലാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവരുന്നത്.

സ്വര്‍ണവില സര്‍വകാല റെക്കോഡിലെത്തില്ല; പവന്‍നിരക്ക് 1.30 ലക്ഷമാകില്ലെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍
സ്വര്‍ണവില സര്‍വകാല റെക്കോഡിലെത്തില്ല; പവന്‍നിരക്ക് 1.30 ലക്ഷമാകില്ലെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) നല്‍കിയ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, 2026 മാര്‍ച്ച് 31 വരെയുള്ള വിവരങ്ങളാണിത്. വിമാന സര്‍വീസുകള്‍ വ്യാപിപ്പിക്കുന്നതിനായുള്ള കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയായ 'ഉഡാന്‍' ആരംഭിച്ചതു മുതല്‍ ഇതുവരെ ഈ പദ്ധതിക്കായി ചെലവഴിച്ച 10,169 കോടി രൂപയ്ക്ക് ഏതാണ്ട് തുല്യമാണ് പ്രൊവിഡന്റ് ഫണ്ടില്‍ ഉപയോഗിക്കപ്പെടാതെ കിടക്കുന്ന ഈ തുക.

EPFO

രാജ്യത്തെ ദരിദ്ര കുടുംബങ്ങള്‍ക്ക് മികച്ച ചികില്‍സ നല്‍കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന ആയുഷ്മാന്‍ ഭാരത് - പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജനയ്ക്കായി 2026-27 വര്‍ഷത്തെ കേന്ദ്ര ബജറ്റില്‍ വകയിരുത്തിയ തുകയ്ക്ക് സമാനമാണിത്. മാത്രമല്ല, ഇന്നത്തെ പണപ്പെരുപ്പ നിരക്കുകള്‍ അനുസരിച്ച് കണക്കാക്കിയാല്‍, അത്യാധുനിക സൗകര്യങ്ങളുള്ള മൂന്ന് പുതിയ ഐഐടി സ്ഥാപനങ്ങള്‍ നിര്‍മ്മിക്കാന്‍ ഈ 9,330 കോടി രൂപ കൊണ്ട് സാധിക്കും.

എട്ടാം ശമ്പള കമ്മീഷന്‍: ഏറ്റവും കുറഞ്ഞത് ശമ്പളം 14000 രൂപ വരെ കൂടും! കൂടിയത് 2 ലക്ഷം വരെ വര്‍ധനവ്!
എട്ടാം ശമ്പള കമ്മീഷന്‍: ഏറ്റവും കുറഞ്ഞത് ശമ്പളം 14000 രൂപ വരെ കൂടും! കൂടിയത് 2 ലക്ഷം വരെ വര്‍ധനവ്!

സാധാരണക്കാരായ തൊഴിലാളികളുടെ അധ്വാനത്തില്‍ നിന്ന് സമാഹരിച്ച തുക, കൃത്യമായ അറിവില്ലായ്മ കൊണ്ടും മറ്റും അക്കൗണ്ടുകളില്‍ വെറുതെ കിടക്കുന്നത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ സംബന്ധിച്ചും വലിയൊരു നഷ്ടമാണ്. വിരമിക്കല്‍ സമ്പാദ്യം സുരക്ഷിതമായി സൂക്ഷിക്കുക എന്ന തൊഴിലാളികളുടെ ലക്ഷ്യം പൂര്‍ണമായി നിറവേറ്റാന്‍ കൂടുതല്‍ ബോധവല്‍ക്കരണം അത്യന്താപേക്ഷിതമാണെന്നും ഇത് അടിവരയിടുന്നു.

വിവരാവകാശ അപേക്ഷയ്ക്ക് ഇപിഎഫ്ഒ നല്‍കിയ മറുപടി പ്രകാരം, മുന്‍വര്‍ഷങ്ങളേക്കാള്‍ നിഷ്‌ക്രിയ ഇപിഎഫ് അക്കൗണ്ടുകളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്. 2025 മാര്‍ച്ച് 31-ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ സജീവമല്ലാത്ത അക്കൗണ്ടുകളുടെ എണ്ണത്തിലും തുകയിലും വ്യത്യാസമുണ്ട്. 2025 മാര്‍ച്ച് മാസത്തില്‍ 31.83 ലക്ഷം നിഷ്‌ക്രിയ അക്കൗണ്ടുകളിലായി 10,181 കോടി രൂപയാണ് അവകാശികളില്ലാതെ കെട്ടിക്കിടന്നിരുന്നത്.

ദിഗ്‌വിജയ് സിംഗ് ബിജെപിയിലേക്കോ? പരസ്യമായി പാര്‍ട്ടിയെ തള്ളിപ്പറഞ്ഞു, സ്വാഗതം ചെയ്ത് ബിജെപി
ദിഗ്‌വിജയ് സിംഗ് ബിജെപിയിലേക്കോ? പരസ്യമായി പാര്‍ട്ടിയെ തള്ളിപ്പറഞ്ഞു, സ്വാഗതം ചെയ്ത് ബിജെപി

ഒരു വര്‍ഷത്തിനുള്ളില്‍ ഈ സംഖ്യയില്‍ നേരിയ കുറവുണ്ടായി. അക്കൗണ്ടുകളുടെ എണ്ണം 31.83 ലക്ഷത്തില്‍ നിന്ന് 30.91 ലക്ഷമായി കുറഞ്ഞപ്പോള്‍ അതിലുണ്ടായിരുന്ന തുകയില്‍ 851 കോടി രൂപയുടെ കുറവും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കാലയളവില്‍ തൊഴിലാളികള്‍ക്ക് അവരുടെ ക്ലെയിമുകള്‍ ഒരു പരിധി വരെ തിരിച്ചുകിട്ടിയിട്ടുണ്ട് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാല്‍ സജീവമല്ലാത്ത അക്കൗണ്ടുകളുടെ വലിപ്പം ഇപ്പോഴും ഭീമമായി തന്നെ നിലനില്‍ക്കുകയാണ്.

പലപ്പോഴും ജീവനക്കാര്‍ ഒരു ജോലിയില്‍ നിന്നും മറ്റൊരു ജോലിയിലേക്ക് മാറുമ്പോള്‍ മുന്‍ സ്ഥാപനത്തിലെ പിഎഫ് അക്കൗണ്ട് പുതിയതിലേക്ക് മാറ്റാന്‍ മറന്നുപോകുന്നതാണ് നിഷ്‌ക്രിയ അക്കൗണ്ടുകളുടെ എണ്ണം വര്‍ധിക്കാന്‍ ഇടയാക്കുന്നത്. വ്യക്തികളുടെ ഫോണ്‍ നമ്പറുകള്‍ മാറുകയോ, വിലാസം തെറ്റായി നല്‍കുകയോ ചെയ്യുന്നതും ഇത്തരം സാമ്പത്തിക ആനുകൂല്യങ്ങള്‍ ഉടമകള്‍ക്ക് അന്യമാകുന്നതിന് സങ്കീര്‍ണ്ണതകള്‍ സൃഷ്ടിക്കുന്നു.

അതേസമയം കഴിഞ്ഞ ആറ് വര്‍ഷക്കാലത്തെ നിഷ്‌ക്രിയ അക്കൗണ്ടുകളുടെ വിശദാംശങ്ങളും അവയിലെ തുകയുടെ വിവരങ്ങളും ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ഇപിഎഫ്ഒ പറയുന്നത്. രാജ്യത്തെ നിഷ്‌ക്രിയ അക്കൗണ്ടുകളെക്കുറിച്ച് പഠിക്കാനും അവ സുതാര്യമാക്കാനും മാത്രമായി 'ഇന്‍ഓപ്പറേറ്റീവ് അക്കൗണ്ട്‌സ് സെല്‍' രൂപീകരിച്ചത് 2025-26 സാമ്പത്തിക വര്‍ഷത്തിലാണ്.

അതുകൊണ്ട് തന്നെ ഇതിന് മുന്‍പുള്ള സാമ്പത്തിക വര്‍ഷങ്ങളിലെ കൃത്യമായ വിവരങ്ങള്‍ ഈ സെല്ലിന് കീഴില്‍ നിലവില്‍ ലഭ്യമല്ലെന്നാണ് സംഘടന അറിയിച്ചത്. ഇതിനു പുറമെ, 5 ലക്ഷം രൂപയില്‍ കൂടുതല്‍ ബാലന്‍സുള്ള എത്ര നിഷ്‌ക്രിയ അക്കൗണ്ടുകളുണ്ടെന്ന ചോദ്യത്തിനും വ്യക്തമായ മറുപടി ഇപിഎഫ്ഒ നല്‍കിയിട്ടില്ല. നിലവില്‍ അത്തരമൊരു വേര്‍തിരിച്ചുള്ള വിവരശേഖരണം ഇപിഎഫ്ഒ നടത്തുന്നില്ല.

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വിരമിക്കല്‍ കാലത്തെ പ്രധാന സമ്പാദ്യമായ ഇപിഎഫ് തുക അവകാശികളില്ലാതെ പ്രയോജനപ്പെടാതെ കിടക്കുമ്പോഴാണ് ലക്ഷക്കണക്കിന് സജീവ വരിക്കാര്‍ക്ക് വേണ്ടി കൂടുതല്‍ ലളിതമായ ഡിജിറ്റല്‍ നിയമങ്ങളോടെ പുതിയ ഇപിഎഫ് സ്‌കീം കേന്ദ്രം നടപ്പിലാക്കുന്നത്. ജൂണ്‍ 29 മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ സ്‌കീം, എട്ട് കോടിയോളം വരുന്ന ഇപിഎഫ്ഒ വരിക്കാരുടെ സാമ്പത്തിക പ്രക്രിയകള്‍ സുഗമമാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+