സാമ്പത്തിക ക്രമക്കേട്; അനില്‍ അംബാനി ഇന്ത്യ വിട്ടുപോകുന്നത് തടയണമെന്ന് സുപ്രീംകോടതിയില്‍ ഹർജി
ദില്ലി: സാമ്പത്തിക ക്രമക്കേടുകള്‍ നടത്തി വന്‍കിട വ്യവസായികള്‍ രാജ്യം വിടുന്നത് കേന്ദ്രസര്‍ക്കാറിന് വലിയ തലവേദനകളാണ് സൃഷ്ടിക്കുന്നത്. അരുണ്‍ ജയറ്റ്ലിയുമായി കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷമാണ് താന്‍ രാജ്യം വിട്ടതെന്ന വിജയ മല്യയുടെ പ്രസ്താവന ബിജെപിക്ക് വന്‍ തിരിച്ചടിയായിരുന്നു.
ഇതിനിടെയാണ് കേന്ദ്രസര്‍ക്കാറുമായി അടുത്ത ബന്ധം പുലര്‍ത്തുകയും സമീപകാലത്ത് പ്രതിപക്ഷം വന്‍ ആരോപണങ്ങള്‍ ഉന്നയിച്ച റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് നില്ക്കുന്നതുമായ അനില്‍ അംബാനി ഇന്ത്യ വിട്ടു പോകുന്നത് തടയണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജിയെത്തുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

അനില്‍ അംബാനി ഇന്ത്യ വിട്ടുപോകുന്നത്
സ്വീഡിഷ് ടെലികോം കമ്പനിയായ എറിക്സണാണ് അനില്‍ അംബാനി ഇന്ത്യ വിട്ടുപോകുന്നത് തടയണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

500 കോടി രൂപ നല്‍കാനുണ്ട്
അനില്‍ അംബാനിയുടെ കീഴിലുള്ള റിലയന്‍സ് ഗ്രൂപ്പ് തങ്ങള്‍ക്ക് 500 കോടി രൂപ നല്‍കാനുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് എറിക്സണ് സുപ്രീംകോടതിയെ സമീപ്പിച്ചത്. അനില്‍ അംബാനിയും കമ്പനിയുടെ രണ്ട് മുതിര് ഉദ്യോഗസ്ഥരും വിദേശത്തേക്ക് കടക്കുന്നത് തടയണമെന്നാണ് കമ്പനിയുടെ ആവശ്യം.

കോടതിയുടെ മേല്‍ നോട്ടത്തില്‍
അനില്‍ അംബാനിയുടെ കമ്പനിക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കണമെന്നും ഏറിക്സണ് ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിയുടെ മേല്‍ നോട്ടത്തില്‍ ഉണ്ടാക്കിയ ധാരണപ്രകാരം അനില്‍ അംബാനി നല്‍കാനുള്ള 1600 കോടി രൂപ 500 കോടിയാക്കി എറിക്സണ് കുറച്ചിരുന്നു.

കഴിഞ്ഞ മാസം 30 ന്
എന്നാല്‍ നിശ്ചയിച്ച തിയതിയില്‍ പണംകിട്ടാതെ വന്നതോടെയാണ് എറിക്സണ് വീണ്ടും കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ മാസം 30 ന് പണം നല്‍കാമെന്നായിരുന്നു കോടതിയുടെ മേല്‍ നോട്ടത്തില്‍ ഉണ്ടാക്കിയ ധാരണയിലെ വ്യവസ്ഥ.

മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയുമായി
സ്പെക്ട്രം, ടവര്‍, കേമ്പില്‍ എന്നിവയുടെ വില്പനക്കായി അനില്‍ അംബാനി സഹോദരനായ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയുമായി കരാറില്‍ എത്തിയിരുന്നു. എന്നാല്‍ സ്പെക്ട്രം ഉപയോഗിക്കുന്നതിന് മുമ്പ് വലിയൊരു തുക ബാങ്ക് ഗാരന്റി വേണമെന്ന് ടെലികോം മന്ത്രാലയം ആവശ്യപ്പെട്ടതോടെയാണ് കരാര്‍ പ്രതിസന്ധിയിലാവുന്നത്.

ആദ്യമായി കോടതിയെ സമീപിക്കുന്നത്
ഇതേ തുടര്‍ന്നാണ് എറിക്സണ് ആദ്യമായി കോടതിയെ സമീപിക്കുന്നത് അനിലുമായി ധാരണയിലെത്തുന്നതും. എന്നാല്‍ കോടതിയുടെ മേല്‍നേട്ടത്തില്‍ ഉണ്ടാക്കിയ ധാരണ പോലും പാലിക്കാത്ത അനില്‍ അംബാനി രാജ്യത്തെ നീതിന്യായ വ്യവ്സഥയെ ബഹുമാനിക്കുന്നില്ലെന്നും നിയപ്രക്രിയയെ അധിക്ഷേപിക്കുകയാണെന്നും ഏറികസണ് ആരോപിച്ചു.

അടിസ്ഥാനരഹിതം
എന്നാല്‍ എറിക്സണ്‍ന്റെ പരാതി അടിസ്ഥാനരഹിതമാണെന്ന പ്രതികരണമാണ് അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍ നടത്തിയത്. പണം നല്കാന് 60 ദിവസം കൂടി സാവകാശമുണ്ടെന്നും അവര്‍ അറിയിച്ചു.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications