കവിക്കൊടിയേന്തി ജനങ്ങൾ തെരുവിൽ!!! മുംബൈ നഗരത്തെ സ്തംഭിപ്പിച്ചു മാറാത്തികളുടെ റാലി!!!
സംവരണ ആവശ്യമുന്നയിച്ച് സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം മുതല്‍ 57 മാര്‍ച്ചുകളാണ് സംഘടിപ്പിച്ചിരുന്നത്.
മുംബൈ: സംവരണം ആവശ്യപ്പെട്ട് മറാത്തി സമൂഹം നടത്തിയ റാലി മുംബൈ നഗരത്തെ സ്തംഭിപ്പിച്ചു.നഗരത്തിലെ ഗതാഗത സംവിധാനം പൂർണ്ണമായും താറുമാറായി. ലോക്കൽ ട്രെയിൻ സർവീസുപോലും സമരക്കാർ തടഞ്ഞു.കാവി പതാകയുമേന്തിയാണ് സമരക്കാർ റോഡിലിറങ്ങിയത്. യുവാക്കളും പ്രയമായവരുൾപ്പെടെ രണ്ടു ലക്ഷം പേരാണ് റാലിയിൽ പങ്കെടുത്തത്.
റാലി സമാധാനപരമായിരുന്നുവെങ്കിലും നഗരത്തിൽ സമരക്കരെ നേരിടാൻ 10000 ഓളം പോലീസുകാരെയാണ് വിന്യസിച്ചിരുന്നത്.ജോലിയിലും, പഠനത്തിലും സംവരണം ആവശ്യപ്പെട്ട് മറാത്തി ജനത രംഗത്തെത്തിരുന്നു. കഴിഞ്ഞ ലർഷം മുതൽ ഉതുവരെ 57 മാർച്ചുകൾ സംഘടിപ്പിച്ചിരുന്നു.
അംബുലന്സില്ല... ഗര്‍ഭിണിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത് കട്ടിലില്‍ ചുമന്ന്!!!
കഴിഞ്ഞ ഒരു വർഷമായി തുടരുന്ന സമര പരമ്പര ഉപസംഹരിക്കുന്നതിന്റെ ഭാഗമായാണ് ഇന്നു സംഘടിപ്പിച്ച മഹാറാലിയെന്ന് മറാത്തി കമ്യൂണിസ്റ്റ് നേതാക്കൾ അറിയിച്ചു.കൃഷിയില്‍ നഷ്ടം നേരിടുന്ന സാഹചര്യത്തില്‍ ദീര്‍ഘകാലം കൃഷിയെ ആശ്രമിയിച്ച് ജീവിക്കാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ വിദ്യാഭ്യാസത്തിനും ജോലിക്കും സംവരണം വേണമെന്നായിരുന്നു സമരാക്കാരുടെ ആവശ്യം.