വോട്ടിങ് മെഷീനില്‍ തിരിമറി; ബിജെപി ജയിച്ചത് ഇങ്ങനെ? ഇവിഎം കസ്റ്റഡിയിലെടുക്കാന്‍ ഹൈക്കോടതി
വികാസ്നഗര്‍ തിരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടിങ് മെഷീനുകള്‍ വേറെ ഒരിടത്തും ഉപയോഗിക്കരുതെന്ന് ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നൈനിറ്റാള്‍: ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ച വോട്ടിങ് മെഷീനില്‍ തിരിമറി നടന്നെന്ന് സംശയം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അടിപതറുകയും ബിജെപി അധികാരം പിടിക്കുകയും ചെയ്ത സംസ്ഥാനമാണ് ഉത്തരാഖണ്ഡ്.
വികാസ് നഗര്‍ മണ്ഡലത്തില്‍ തോറ്റ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഇടപെട്ടു. മണ്ഡലത്തില്‍ ഉപയോഗിച്ച വോട്ടിങ് മെഷീനുകള്‍ (ഇവിഎം) എല്ലാം കോടതിയുടെ കസ്റ്റഡിയിലെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്കി.

വികാസ്നഗറില്‍ ബിജെപി നേതാവ് മുന്ന സിങ് ചൗഹാനാണ് ജയിച്ചത്. ഉത്തരാഖണ്ഡ് തലസ്ഥാനമായ ഡെറാഡൂണിന് തൊട്ടടുത്ത മണ്ഡലമായ വികാസ് നഗര്‍ കോണ്‍ഗ്രസിന്റെ ഉറച്ച മണ്ഡലമായിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് നവ് പ്രഭാതിനെയാണ് ഇവിടെ പാര്‍ട്ടി മല്‍സരിപ്പിച്ചിരുന്നത്.

വോട്ടിങ് മെഷീനില്‍ തിരിമറി നടന്നിട്ടുണ്ടെന്ന് ഫല പ്രഖ്യാപനം വന്ന കഴിഞ്ഞ മാസം 11ന് തന്നെ പ്രഭാത് ആരോപിച്ചിരുന്നു. ആറായിരം വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തോറ്റത്. ജയിക്കുമെന്ന് ഉറപ്പുള്ള മണ്ഡലമായിരുന്നു ഇത്.

ഉത്തരാഖണ്ഡിലും തൊട്ടടുത്ത സംസ്ഥാനമായ ഉത്തര്‍പ്രദേശിലും ബിജെപി മികച്ച വിജയമാണ് നേടിയത്. ഇത് വോട്ടിങ് മെഷീനില്‍ തിരിമറി നടത്തിയതിനെ തുടര്‍ന്നാണെന്ന് അന്ന് തന്നെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു.

എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം നിഷേധിക്കുകയാണ് ചെയ്തത്. വോട്ടിങ് മെഷീനുകള്‍ക്ക് യാതൊരു തകരാറുമില്ലെന്ന് കമ്മീഷന് വ്യക്തമാക്കുകയും ഇക്കാര്യം ബോധ്യപ്പെടുത്താന്‍ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷനോട് വിഷയത്തില്‍ പ്രതികരണം അറിയിക്കാന്‍ ഉത്തരാഖണ്ഡ് ഹൈക്കോടതി നിര്‍ദേശം നല്കി. ബിജെപി സ്ഥാനാര്‍ഥിയായി ജയിച്ച ചൗഹാനും പ്രതികരണം അറിയിക്കണം. ഇതിന് ആറ് ആഴ്ചയാണ് ഹൈക്കോടതി സമയം അനുവദിച്ചിരിക്കുന്നത്.

വികാസ്നഗര്‍ തിരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടിങ് മെഷീനുകള്‍ വേറെ ഒരിടത്തും ഉപയോഗിക്കരുതെന്ന് ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ കോടതി അന്തിമ തീരുമാനം എടുക്കുന്നത് വരെ ഉപയോഗിക്കരുതെന്നാണ് നിര്‍ദേശം.

ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ച വോട്ടിങ് മെഷീനുകള്‍ ഇതുവരെ മറ്റൊരു തിരഞ്ഞൈടുപ്പിലും ഉപയോഗിച്ചിട്ടില്ല. ഫെബ്രുവരി 15നായിരുന്നു ഉത്തരാഖണ്ഡില്‍ വോട്ടെടുപ്പ്. മാര്‍ച്ച് 11നാണ് ഫലം പ്രഖ്യാപിച്ചത്.

സംസ്ഥാനത്തെ 70 നിയമസഭാ മണ്ഡലങ്ങളില്‍ 11000 വോട്ടിങ് മെഷീനുകളാണ് ഉപയോഗിച്ചിരുന്നത്. വികാസ് നഗറില്‍ 139 വോട്ടിങ് മെഷീനുകള്‍ ഉപയോഗിച്ചിരുന്നു. ഇത്രയും മെഷീനുകള്‍ കോടതി അന്തിമ തീരുമാനം പറയുന്നത് വരെ മറ്റൊരിടത്ത് ഉപയോഗിക്കരുതെന്നാണ് നിര്‍ദേശം.

70 സീറ്റില്‍ 57 മണ്ഡലങ്ങളിലും ഇത്തവണ ബിജെപിയാണ് ജയിച്ചത്. അധികാരത്തിലിരുന്ന കോണ്‍ഗ്രസ് 11 സീറ്റുകളില്‍ ഒതുങ്ങി. വികാസ് നഗറില്‍ ചൗഹാന് ജയിച്ചത് 6000 ത്തിലധികം വോട്ടുകള്‍ക്കായിരുന്നു.

വോട്ടിങ് മെഷീനില്‍ തിരിമറി നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റിലുള്‍പ്പെടെ ഉന്നയിച്ചിരുന്നു. ബിഎസ്പി അധ്യക്ഷ മായാവതിയാണ് ആദ്യം ആരോപണവുമായി രംഗത്തെത്തിയത്. ഉത്തര്‍ പ്രദേശിലെ മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ വരെ ബിജെപി ജയിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു മായാവതിയുടെ ആരോപണം. പിന്നീട് എഎപി നേതാവ് അരവിന്ദ് കെജ്രിവാളും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications