ഓക്‌സിജന്‍ ആവശ്യകത പെരുപ്പിച്ചുകാട്ടി; ദില്ലി സര്‍ക്കാരിനെതിരെ സുപ്രീം കോടതി നിയോഗിച്ച പ്രത്യേക സമിതി
ദില്ലി: രാജ്യത്ത് കൊവിഡ് രൂക്ഷമായ രണ്ടാം തരംഗത്തിനിടെ, ഓക്‌സിജന്‍ ആവശ്യകത ദില്ലി സര്‍ക്കാര്‍ അനാവശ്യമായി പെരുപ്പിച്ച് കാണിച്ചെന്ന് സുപ്രീം കോടതി നിയോഗിച്ച പ്രത്യേക സമിതി. ആവശ്യമുള്ള ഓക്‌സിജന്‍ അളവിനേക്കാള്‍ നാല് മടങ്ങാണ് ദില്ലി സര്‍ക്കാര്‍ ആവശ്യപ്പെട്ടതെന്നും ഇത് മറ്റ് സംസ്ഥാനങ്ങളുടെ ഓക്‌സിജന്‍ ലഭ്യതയെ കാര്യമായി ബാധിച്ചെന്നും പ്രത്യേക സമിതി സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ആശുപത്രികളിലെ കിടക്കകളുടെ അടിസ്ഥാനമാക്കിയുള്ള കണക്ക് അനുസരിച്ച് 289 മെട്രിക് ടണ്‍ ഓക്‌സിജനാണ് ദില്ലിക്ക് വേണ്ടിയിരുന്നത്. എന്നാല്‍ കേജ്രിവാള്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടത് 1,140 മെട്രിക് ടണ്‍ ആണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ആവശ്യമുള്ള ഓക്‌സിജന്റെ അളവ് 284-372 മെട്രിക് ടണ്‍ ആയിരിക്കെ നാലിരട്ടിയോളം അളവ് ആവശ്യപ്പെട്ട് മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള ഓക്‌സിജന്‍ വിതരണം ദില്ലി തടസപ്പെടുത്തിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കമ്മീഷൻ അധ്യക്ഷ ജോസഫൈനെതിരെ കെഎസ്യു പ്രതിഷേധം- ചിത്രങ്ങൾ
അതേസമയം, കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ ദില്ലിക്ക് അധിക ഓക്‌സിജന്‍ ലഭിച്ചതായും പെട്രോളിയം ആന്‍ഡ് ഓക്‌സിജന്‍ സേഫ്റ്റി ഓര്‍ഗനൈസേഷന്‍ സമിതിയെ അറിയിച്ചിരുന്നു. കൂടുതല്‍ ഓക്‌സിജന്‍ ദില്ലിയിലേക്ക് വിതരണം ചെയ്തത് ഓക്‌സിജന്‍ പ്രതിസന്ധിക്ക് കാരണമായേക്കാമെന്നും ഓര്‍ഗനൈസേഷന്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ ദിവസേന 700 മെട്രിക് ടണ്‍ ഓക്‌സിജന്‍ ദില്ലിക്ക് ലഭ്യമാക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.
അതീവ ഗ്ലാമറസായി പ്രഗ്യാ ജയ്‌സ്വാള്‍; ട്രെന്‍ഡിംഗായി പുതിയ ഫോട്ടോഷൂട്ട്
Recommended Video