വിവാഹ വീടുകളിലെ മദ്യബോധവത്ക്കരണ സര്‍ക്കുലര്‍ പിന്‍വലിച്ചു; കാരണം കേട്ട് ചിരിക്കരുത്
വിവാഹ വീടുകളിലെ മദ്യബോധവത്ക്കണ സര്‍ക്കുലര്‍ പിന്‍വലിച്ചു. സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതാണ് കാരണം.
തിരുവനന്തപുരം: മദ്യം ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ആഘോങ്ങളില്‍ ഒന്നാണ് വിവാഹം. വിവാഹ ദിനങ്ങൡ മദ്യത്തിന്റെ ഉപഭോഗം നിയന്ത്രിക്കാനായിരുന്നു. വിവാഹ വീടുകളില്‍ എത്തി മദ്യ ബോധവത്ക്കരണം നടത്താമെന്ന് സംസ്ഥാന എക്സൈസ് വകുപ്പ് തീരുമാനിച്ചത്.
എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗാണ് ഇതു സംബന്ധിച്ച് സര്‍ക്കുലര്‍ ഇറക്കിയത്. സര്‍ക്കുലര്‍ ഇറക്കി രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ സര്‍ക്കുലര്‍ പിന്വലിക്കാനുണ്ടായയ കാരണം കേട്ടാല്‍ ആരും ഞെട്ടിപ്പോകും. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രതിഷേധമാണത്രെ സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ കാരണം.

എക്സൈസ് കമ്മീഷണര്‍ ഇറക്കിയ സര്‍ക്കുലറിന് രണ്ടു ദിവസത്തെ ആയുസ് മാത്രമെ ഉണ്ടായിരുന്നൊള്ളു. ചൊവ്വാഴ്ച ഇറക്കിയ സര്‍ക്കുലര്‍ വ്യാഴാഴ്ച പിന്‍വലിച്ചു.

വിവാഹ വീടുകളില്‍ എത്തി മദ്യബോധവത്ക്കരണം നടത്തണമെന്ന എക്സൈസ് കമ്മീഷണറുടെ ഉത്തരവ് പിന്‍വലിച്ചതിനു പിന്നിലെ കാരണമാണ് കേമം. സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതിന്റെ ഫലമായാണത്രെ സര്‍ക്കുലര്‍ പിന്‍വലിക്കുന്നത്. ട്രോളുകള്‍ക്കും സോഷ്യല്‍ മീഡിയ വിമര്‍ശനങ്ങള്‍ക്കും ഇത്രയേറെ ശക്തിയുണ്ടെന്ന് ഇപ്പോള്‍ മനസിലായി.

വിവാദമായ ഈ സര്‍ക്കുലര്‍ ഇറക്കിയാതാരെന്ന പേരിലും തര്‍ക്കം നിലനില്ക്കുന്നു. എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് അറിയാതെയാണ് അദ്ദേഹത്തിന്റെ പേരില്‍ വകുപ്പ് ആസ്ഥാനത്ത് നിന്നും സര്‍ക്കുലര്‍ ഉദ്യോഗസ്ഥരിലേക്ക് എത്തിയത്.

എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന് ലഭിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. വകുപ്പിലെ ഒരു ഡെപ്യൂട്ടി കമ്മീഷണറാണ് ഈ സര്‍ക്കുലര്‍ പുറത്തിറക്കിയതെന്നാണ് വിവരം.

തന്റെ പേരില്‍ ഇറങ്ങിയ സര്‍ക്കുലറിനേക്കുറിച്ച് കമ്മീഷണര്‍ വൈകിയാണ് അറിയുന്നത്. സര്ക്കുലരര് കിട്ടിയതോടെ ഉദ്യോഗസ്ഥര്‍ ഇതു സംബന്ധിച്ചുള്ള നടപടിയും ആരംഭിച്ചു. സര്‍ക്കുലര്‍ സംബന്ധിച്ച് നിരവധി ഫോണ്‍ കോളുകള്‍ വകുപ്പ് ആസ്ഥാനത്ത് എത്തിയതോടെയാണ് കമ്മീഷണര്‍ ഇക്കാര്യം അറിയുന്നത്.

വിവാദമായ തീരുമാനങ്ങള്‍ കൊണ്ട് ഋഷിരാജ് സിംഗ് പുലിവാലുപിടിക്കുന്നത് ഇത് ആദ്യമായല്ല. എക്സൈസ് കമ്മീഷണര്‍ ആയതിനു ശേഷവും ഇത്തരത്തില്‍ നിരവധി തീരുമാനങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട് അദ്ദേഹം. എന്നാല്‍ താന്‍ പോലും അറിയാതെ തന്റെ പേരിലിറങ്ങുന്ന സര്‍ക്കുലറിന്റെ പേരില്‍ വിമര്‍ശിക്കപ്പെടുന്നത്. ഇക്കാര്യം ശ്രദ്ധയില്‍പെട്ടപ്പോള്‍ തന്നെ അദ്ദേഹം സര്‍ക്കുലര്‍ പിന്‍വലിക്കുകയും ചെയ്തു.

എക്സൈസ് കമ്മീഷണര്‍ അറിയാതെ ഇത്തരമൊരു സര്‍ക്കുലര്‍ പുറത്തിറക്കിയ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേണം ആരംഭിച്ചിട്ടുണ്ട്. മന്ത്രിയുടെ നിര്‍ദേശ പ്രകാരമാണോ സര്‍ക്കുലര്‍ ഇറക്കിയതെന്നാണ് ഇനി അറിയേണ്ടത്.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications