മുസ്ലിം ഗുജ്ജാറുകൾക്ക് പാൽ വിൽപ്പനയിൽ നിന്ന് വിലക്ക്? ഉനയിൽ നടക്കുന്നതിന്റെ സത്യാവസ്ഥയെന്ന്
ദില്ലി: മുസ്ലിം ഗുജ്ജാർ വംശത്തിൽപ്പെട്ടവർക്ക് പാൽ വിതരണത്തിന് പ്രവേശം നൽകുന്നില്ലെന്ന വാർത്ത സംഘർഷത്തിനിടയാക്കി. ഹോഷിയാപ്പൂരിൽ മുസ്ലിം ഗുജ്ജാർ വിഭാഗക്കാരെ പാൽ വിൽക്കാൻ പ്രവേശിക്കാൻ അനുവദിക്കില്ലെന്നായിരുന്നു പ്രചരിച്ച വാർത്ത. ഇതോടെ പഞ്ചാബിൽ നിന്നുള്ള പാൽക്കാർക്ക് ഉന ജില്ലയിൽ പാൽ വിതരണം നടത്തുന്നതിന് യാതൊരു വിധത്തിലുള്ള നിയന്ത്രണങ്ങളുമില്ലെന്ന് ഉന ജില്ലാ മജിസ്ട്രേറ്റാണ് വിശദീകരണവുമായി രംഗത്തെത്തി. ഉന ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽപ്പോലും ദിവസേസന രാവിലെ മുതൽ പത്ത് മണി വരെ ജനനങ്ങൾക്ക് സാധനങ്ങൾ വിൽക്കാനും വാങ്ങുന്നതിനുമുള്ള ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
'നഷ്ടപ്പെടുമ്പോഴാണ് സ്വാതന്ത്ര്യത്തിന്റെ വിലയറിയുന്നത്' ബ്ലോഗുമായി മോഹൻലാൽ, ലോക്ക്ഡൗൺ നീട്ടിയപ്പോള്‍
ഇതിന് പുറമേ സ്വകാര്യ വാഹനങ്ങൾക്കോ പാസ് കൈവശമുള്ള അവശ്യ സേവനങ്ങൾ ലഭ്യമാക്കുന്ന വാഹനങ്ങൾക്കോ ഒരു തരത്തിലുള്ള നിയന്ത്രണങ്ങളുമില്ലെന്നും ജില്ലാ മജിസ്ട്രേറ്റ് വ്യക്തമാക്കി. പഞ്ചാബിലെ അതിർത്തി ജില്ലകളിൽ നിന്ന് സ്വകാര്യ വാഹനങ്ങളിൽ പാൽ വിൽക്കാനെത്തുന്നവർക്ക് പഞ്ചാബിലെ അധികൃതരിൽ നിന്ന് വാഹന പാസ് ലഭിക്കുമെന്നും മജിസ്ട്രേറ്റ് കൂട്ടിച്ചേർത്തു. പഞ്ചാബിലെ എസ്ഡിഎം നംഗലിൽ നിന്ന് പാലുമായി ഹരോളി സബ് ഡിവിഷനിലെത്തുന്നവർക്ക് സമാന പ്രശ്നം ഉണ്ടായപ്പോൾ ദൈനംദിന യാത്രയ്ക്കുള്ള വാഹന പാസ് നൽകിയാണ് പ്രശ്നം പരിഹരിച്ചതെന്നാണ് മജിസ്ട്രേറ്റ് സന്ദീപ് കുമാർ പറഞ്ഞത്.
റിപ്പബ്ലിക് ടിവിയിൽ ലൈവായി രാജി പ്രഖ്യാപിച്ച് അർണബ് ഗോസ്വാമി! അമ്പരപ്പ്, കയ്യടിച്ച് സോഷ്യൽ മീഡിയ!
24 മണിക്കൂറിനിടെ 1336 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; രാജ്യത്ത് രോഗികള്‍ 18000 കടന്നു
ഇതുതാൻ പിണറായി സ്റ്റൈൽ!!! അടിയ്‌ക്കേണ്ടിടത്ത് അടിച്ച് വമ്പൻ തിരിച്ചുവരവ്... പത്രക്കാർക്കും കൊടുത്തു!