അമ്മയേയും സഹോദരിയേയും സഹോദര ഭാര്യയേയും പീഡിപ്പിച്ചു, യുവാവിനെ കൊലപ്പെടുത്തി കുടുംബം
ഭോപ്പാൽ: അമ്മയേയും സഹോദരിയേയും സഹോദര ഭാര്യയേയും പലതവണ ബലാത്സംഗം ചെയ്ത മകനെ പിതാവും മറ്റ് കുടുംബാംഗങ്ങളും ചേർന്ന് കൊലപ്പെടുത്തി. മധ്യപ്രദേശിലാണ് സംഭവം. മധ്യലഹരിയാണ് യുവാവ് പല തവണ സ്വന്തം കുടുംബത്തിലെ സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കിത്. സംഭവവുമായി ബന്ധപ്പെട്ട് 4 പേരെ മധ്യപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു.
പവാറിന്റെ പ്രതികരണത്തിൽ ഭിന്നിച്ച് ശിവസേന ക്യാമ്പ്; എൻസിപിയും കോൺഗ്രസും വേണ്ടെന്ന് നേതാക്കൾ
നവംബർ 12ന് ഗോപാൽദാസ് കുന്നിൽപ്രദേശത്ത് നിന്ന് 24കാരനായ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് കുടുംബാഗങ്ങളെ പോലീസ് ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറംലോകം അറിയുന്നത്. ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു.
പോസ്റ്റ് മോർട്ടം റിപ്പോർട്ട് പ്രകാരം ഇയാളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. യുവാവിന്റെ പീഡനം മൂലം കടുത്ത മാനസീക സമ്മർദ്ദത്തിലായിരുന്നു കുടുംബാംഗങ്ങൾ. അമ്മയേയും സഹോദരിയേയും സഹോദര ഭാര്യയേയും ഇയാൾ പലതവണ ലൈംഗിക പീഡനത്തിന് ഇരയാക്കി. നവംബർ 11ന് വീട്ടിലെത്തിയ ഇയാൾ സഹോദരിയെ പീഡിപ്പിച്ചിരുന്നു. യുവാവിന്റെ ശല്യം സഹിക്കാൻ കഴിയാതെ വന്നതോടെയാണ് കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് പ്രതികൾ സമ്മതിച്ചതായി പോലീസ് വ്യക്തമാക്കുന്നു.
യുവാവിന്റെ പിതാവ്, മാതാവ്, ഇളയ സഹോദരൻ, സഹോദരന്റെ ഭാര്യ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.