Get Updates
Get notified of breaking news, exclusive insights, and must-see stories!

കാര്‍ഷിക നിയമം റദ്ദാക്കല്‍; പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുമ്പ് സര്‍വകക്ഷി യോഗം വിളിച്ച് ബിജെപി

കാര്‍ഷിക നിയമം റദ്ദാക്കല്‍; പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുമ്പ് സര്‍വകക്ഷി യോഗം വിളിച്ച് ബിജെപി

ഡൽഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി സര്‍വകക്ഷി യോഗം വിളിച്ച് കേന്ദ്ര സര്‍ക്കാര്‍. ഈ മാസം 28 ന് രാവിലെ 11 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ആണ് യോഗം ചേരുന്നത്.

ഞായറാഴ്ച ചേരുന്ന സര്‍വകക്ഷി യോഗത്തില്‍ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കലും മിനിമം താങ്ങ് വില സംബന്ധിച്ച നിയമം വേണം എന്ന കര്‍ഷകരുടെ ആവശ്യവും പ്രതിപക്ഷം മുന്നോട്ട് വെക്കും. അന്ന് തന്നെ എൻ ഡി എ ഫ്ലോർ ലീഡർമാരുടെ യോഗവും ചേരും എന്നാണ് വിവരം. രണ്ട് യോഗങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്ന് പാർട്ടി പ്രവർത്തകൻ അറിയിച്ചു.

2

നവംബർ 29 നാണ് പാർലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കുന്നത്. വിവാദം ആയ കാർഷിക നിയമങ്ങൾ റദ്ദാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനം പ്രതിപക്ഷ പാർട്ടികൾ അടക്കം സ്വാഗതം ചെയ്തിരുന്നു. കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികൾക്ക് ഉണ്ടായിരുന്ന ഏറ്റവും വലിയ വിദ്വേഷം ഈ പിൻവാങ്ങലിലൂടെ നീക്കിയതായി പാർട്ടി നേതാക്കൾ പറഞ്ഞിരുന്നു. എന്നിരുന്നാലും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുളള പിൻവാങ്ങൽ ആണ് ഇതെന്ന രീതിയിൽ ഉളള വിമർശനങ്ങളും ഉണ്ടായിരുന്നു. പാർലമെന്റിൽ പ്രതിപക്ഷം പോരാട്ടത്തിനായി എത്തിയേക്കാം. അത് മുന്നിൽ കണ്ട് പോരാട്ടം നേരിടാൻ ബി ജെ പി തയ്യാറെടുക്കുകയാണെന്ന റിപ്പേർട്ടുകളും പുറത്ത് വരുന്നുണ്ട്.

2

2020 ൽ പാർലമെന്റിൽ വെയ്ച്ച് കേന്ദ്ര സർക്കാർ മൂന്ന് കാർഷിക നിയമങ്ങൾ പാസാക്കിയതിന് ശേഷം, പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിൽ മുദ്രാ വാക്യങ്ങൾ ഉയർത്തുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് പാർലമെന്റിന്റെ പ്രവർത്തനം സ്തംഭിച്ചിരുന്നു.

അന്ന് തൃണമൂൽ കോൺഗ്രസിലെയും (ടിഎംസി) ആം ആദ്മി പാർട്ടിയിലെയും (എഎപി) നിരവധി എം പിമാരെ സഭാ നടപടിക്കിടെ അനാശാസ്യം കാണിച്ചതിന് ഒരാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു.

3

പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ വലിയൊരു വിഭാഗം കർഷകർ നിയമത്തെ എതിർത്ത് രംഗത്ത് എത്തിയിരുന്നു. അതേസമയം, എതിർപ്പ് ഉയർന്ന മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള നടപടികൾ വരുന്ന സഭയിൽ സർക്കാർ ആരംഭിക്കും.

കഴിഞ്ഞ ശനിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് ടെലിവിഷൻ പ്രസംഗത്തിലൂടെ നിയമങ്ങൾ പിൻവലിക്കുന്നതായി പ്രഖ്യാപിച്ചത്. എതിർപ്പ് ഉയർന്ന മൂന്ന് നിയമങ്ങളും പിൻവലിക്കുകയാണെന്നും നിയമം ചിലർക്ക് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിലാണ് പിൻവലിക്കാൻ തീരുമാനമെടുത്തതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞിരുന്നു.

4

ഗുരുനാനാക്ക് ദിനത്തിൽ ആണ് നിർണായക പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത്. കർഷകരുടെ പ്രതിസന്ധി തനിക്ക് മനസിലാക്കാനായെന്നും കർഷകരുടെ അഭിവൃദ്ധിക്കാണ് പ്രധാന്യം നൽകുന്നതെന്നുമാണ് പ്രധാനമന്ത്രി പ്രഖ്യാപന വേളയിൽ പറഞ്ഞു. ഉൽപ്പന്നങ്ങളുടെ താങ്ങുവിലയടക്കം പരിശോധിക്കാൻ പ്രത്യേക സമിതി നിലവിൽ വരും. കേന്ദ്ര സർക്കാരിന്റെയും കർഷക സംഘടനകളുടെയും പ്രതിനിധികൾക്ക് സമതിയിൽ പ്രാതിനിധ്യമുണ്ടാകും. സമരം അവസാനിപ്പിക്കണമെന്നും കർഷകരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.

4

2020 സെപ്റ്റംബർ 14 നാണ് കാർഷിക നിയമത്തിന്റെ ഓർഡിനൻസ് പാർലമെന്റിലെത്തിയത്. സെപ്റ്റംബർ 17 ന് ഓർഡിനൻസ് ലോക്സഭയും സെപ്റ്റംബർ 20 ന് രാജ്യസഭയിൽ ശബ്ദവോട്ടോടെയും പാസാക്കി. പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധങ്ങളെ വകവെക്കാതെയായിരുന്നു പാർലമെന്റിലെ നടപടി. പഞ്ചാബിൽ നിന്നുമാണ് കാർഷിക നിയമങ്ങൾക്കെതിരായ ആദ്യ സമരമുണ്ടായത്. 2020 സെപ്റ്റംബർ 24 നാണ് നിയമത്തിനെതിരെ പഞ്ചാബിൽ കർഷകർ സമരത്തിനിറങ്ങിയത്.

5

അത് പിന്നീട് ഹരിയാന, യുപി, ദില്ലി തുടങ്ങി രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലേക്കും നീണ്ടു. സെപ്റ്റംബർ 25 ന് കർഷകരുടെ രാജ്യ വ്യാപക സൂചനാ സമരം നടന്നു. സെപ്റ്റംബർ 27 ന് കാർഷിക നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെ സമരം കൂടുതൽ ശക്തമാക്കാൻ കർഷകർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി നവംബർ 25 ന് കർഷകരുടെ റോഡ് ഉപരോധ സമരം നടന്നു. നവംബർ 26 ന് ദില്ലി അതിർത്തിയിലേക്ക് കർഷകരെത്തി. സ്ത്രീകളും കുട്ടികളും പ്രായമായവരുമടക്കം സമരത്തിനിറങ്ങി.

Recommended Video

cmsvideo
    Rahul Gandhi's old tweet is going viral | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+