കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിഷ്പക്ഷരെ ഉള്‍പ്പെടുത്തൂ; സുപ്രീംകോടതിയില്‍ കര്‍ഷകരുടെ ആവശ്യം, നാലംഗ സമിതിയെ മാറ്റണം

Google Oneindia Malayalam News

ദില്ലി: കര്‍ഷക സമരക്കാരുമായി ചര്‍ച്ച നടത്തുന്നതിന് സമിതിയെ നിയോഗിച്ച സുപ്രീംകോടതി നടപടിയില്‍ സമരക്കാര്‍ക്ക് അതൃപ്തി. നാലംഗ സമിതിയെ ആണ് സുപ്രീംകോടതി നിയോഗിച്ചത്. ഇതില്‍ മൂന്നു പേരും പുതിയ കാര്‍ഷിക നിയമങ്ങളെ പിന്തുണയ്ക്കുന്നവരാണ് എന്നാണ് ആക്ഷേപം. നിഷ്പക്ഷരായ വ്യക്തികളെ ഉള്‍പ്പെടുത്തി സമിതി പുനഃസംഘടിപ്പിക്കണമെന്ന് കര്‍ഷക യൂണിയന്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു.

f

കര്‍ഷകര്‍ക്കും സര്‍ക്കാരിനുമിടയില്‍ ചര്‍ച്ച നടത്തി പരിഹാരമുണ്ടാക്കുന്നതിനാണ് നാലംഗ സമിതിയെ സുപ്രീംകോടതി നിയോഗിച്ചിരുന്നത്. ഭുപീന്ദര്‍ സിങ് മന്‍, അശോക് ഗുലാത്തി, പ്രമോദ് കുമാര്‍ ജോഷി, അനില്‍ ഗന്‍വാദ് എന്നിവരാണ് സമിതി അംഗങ്ങള്‍. ഭൂപീന്ദര്‍ സിങ് മന്‍ സമിതിയില്‍ നിന്ന് പിന്‍മാറി. മറ്റു മൂന്ന് പേര്‍ കാര്‍ഷിക നിയമങ്ങളെ പിന്തുണയ്്ക്കുന്നവരാണ്. ഈ സാഹചര്യത്തില്‍ സമിതി പുനഃസംഘടിപ്പിക്കണമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ (ലോക് ശക്തി) സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

കുഞ്ഞാലിക്കുട്ടി വാദിച്ചത് മജീദിന് വേണ്ടി; ഹൈദരലി തങ്ങള്‍ വഹാബിനെ സ്ഥാനാര്‍ഥിയാക്കി... അന്ന് നടന്നത്കുഞ്ഞാലിക്കുട്ടി വാദിച്ചത് മജീദിന് വേണ്ടി; ഹൈദരലി തങ്ങള്‍ വഹാബിനെ സ്ഥാനാര്‍ഥിയാക്കി... അന്ന് നടന്നത്

നിലവില്‍ മൂന്ന് അംഗങ്ങളാണുള്ളത്. അവര്‍ നിഷ്പക്ഷമായ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുമെന്ന് വിശ്വസിക്കാന്‍ വയ്യ. കര്‍ഷകരുമായി ചര്‍ച്ച നടത്താതെയാണ് കാര്‍ഷിക നിയമം സര്‍ക്കാര്‍ കൊണ്ടുവന്നത്. രാഷ്ട്രീയ പാര്‍ട്ടികളുമായി ആഭിമുഖ്യമില്ലാത്തവരെ ഉള്‍പ്പെടുത്തിയാകണം പുതിയ സമിതി വരേണ്ടത്. സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ചവരെ ഉള്‍പ്പെടുത്താം. കര്‍ഷകരുടെ പ്രതിനിധികളെയും ഉള്‍പ്പെടുത്താമെന്നും ഹര്‍ജിയില്‍ പറയുന്നു.

മുതിര്‍ന്ന അഭിഭാഷകന്‍ എപി സിങ് മുഖേനയാണ് കര്‍ഷകര്‍ സുപ്രീംകോടതിയെ നിലപാട് അറിയിച്ചത്. കര്‍ഷകര്‍ റിപബ്ലിക് ദിനത്തില്‍ നടത്തുന്ന ട്രാക്ടര്‍ റാലി സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ കിംവദന്തികള്‍ പരത്തുകയാണ്. കോടതിയുടെ സമയം കളയുകയാണ് കേന്ദ്രസര്‍ക്കാര്‍. അപ്രധാനമായ കാര്യങ്ങളാണ് കോടതിയെ അറിയിക്കുന്നത്. ദില്ലിയില്‍ സമരക്കാരെ തടയാന്‍ 144 പാസാക്കിയിട്ടുണ്ടെന്നും കര്‍ഷകര്‍ അറിയിച്ചു.

English summary
Farm union tells Supreme Court that Reconstitute four member panel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X