ദില്ലി അതിര്‍ത്തിയില്‍ പ്രതിഷേധക്കാരുടെ എണ്ണം കുറയുന്നു; തന്ത്രം മാറ്റുകയാണെന്ന് കര്‍ഷകര്‍, പുതിയ നീക്കം
ദില്ലി: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ദില്ലി അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകരുടെ എണ്ണം കുറയുന്നു. ഘാസിപൂര്‍, സിംഘു എന്നീ അതിര്‍ത്തിയിലാണ് കര്‍ഷകരുടെ എണ്ണം ക്രമേണ കുറയുന്നത്. 83 ദിവസമായി കര്‍ഷകര്‍ ദില്ലി അതിര്‍ത്തിയില്‍ സമരം ചെയ്യാന്‍ തുടങ്ങിയിട്ട്. ഒരു മാസം മുമ്പ് വരെ ആയിരങ്ങള്‍ തടിച്ചുകൂടിയ സ്ഥലങ്ങളില്‍ ഇപ്പോള്‍ അതിന്റെ പകുതി പേര്‍ മാത്രമാണുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. കര്‍ഷകര്‍ കൂടുതല്‍ പേരും ഗ്രാമങ്ങളിലേക്ക് മടങ്ങുകയാണെന്നാണ് സൂചന.
കൊവിഡിലും നിറം മങ്ങാതെ ചലച്ചിത്ര മേള- ചിത്രങ്ങൾ
അതേസമയം, ഈ നീക്കം കര്‍ഷകരുടെ പുതിയ നീക്കമാണെന്നാണ് റിപ്പോര്‍ട്ട്. പ്രക്ഷോഭം കൂടുതല്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമാണ് പുതിയ നീക്കണമെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥനങ്ങളില്‍ ആകെ വമ്പന്‍ റാലികള്‍ നടത്താനാണ് കര്‍ഷകരുടെ തീരുമാനം. സംസ്ഥാനങ്ങളില്‍ മഹാപഞ്ചായത്ത് സംഘടിപ്പിക്കുമെന്നാണ് കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് അറിയിച്ചിരിക്കുന്നത്.
'പാർട്ടി ആവശ്യപ്പെട്ടാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കും'; നിലപാട് വ്യക്തമാക്കി കെ ആൻസലൻ എംഎൽഎ
വിഎസ് സുനിൽ കുമാർ ഇല്ലേങ്കിൽ ആര്? തൃശ്ശൂരിൽ പരിഹാരം കണ്ടെത്തി സിപിഎം, മുൻ എംഎൽഎ ഇറങ്ങും?