കർഷകസമരം: നാലാംഘട്ട ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞു, സർക്കാർ അയയുന്നതായി സൂചന
വിളകൾക്ക് മിനിമം താങ്ങുവില (എംഎസ്‌പി), നിയമപരമായ ഗ്യാരണ്ടി ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് പ്രക്ഷോഭം ആരംഭിച്ച കർഷക സംഘടന നേതാക്കളുമായി സർക്കാർ പ്രതിനിധികള്‍ ചണ്ഡിഗഡിൽ വെച്ച് നടത്തിയ നാലാഘംട്ട ചർച്ചകള്‍ അവസാനിച്ചു. ഫെബ്രുവരി 8, 12, 15 തീയതികളിൽ ഇരുപക്ഷവും നേരത്തെ കൂടിക്കാഴ്ച ചർച്ച നടത്തിയിരുന്നു.
കർഷക സംഘടനാ നേതാക്കള്‍ക്ക് പുറമെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയൽ, അർജുൻ മുണ്ട, നിത്യാനന്ദ് റായ് എന്നിവരുമായി നടത്തിയ ചർച്ചയില്‍ പങ്കെടുത്തു. കർഷകരുമായി നടത്തിയ ചർച്ച ഫലപ്രദമായിരുന്നുവെന്നാണ് യോഗ ശേഷം മന്ത്രി പിയൂഷ് ഗോയൽ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി കർഷകരെ കുറിച്ച് 'എല്ലായ്‌പ്പോഴും ഉത്കണ്ഠയുള്ള' ആളാണെന്നും അദ്ദേഹത്തിൻ്റെ ഭരണകാലത്ത് കർഷകർക്ക് രാസവളത്തിൻ്റെ മൂന്നിരട്ടി സബ്‌സിഡി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

"ഞങ്ങൾ ഒരുമിച്ച് വളരെ നൂതനമായ ഒരു ആശയം മുന്നോട്ട് വച്ചിട്ടുണ്ട്... സർക്കാർ NCCF (നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ), NAFED (നാഷണൽ അഗ്രികൾച്ചറൽ കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ) തുടങ്ങിയ സഹകരണ സംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്നു അടുത്ത 5 വർഷത്തേക്ക് ഒരു കരാർ ഉണ്ടാക്കുകയും കർഷകരിൽ നിന്ന് താങ്ങു വിലയിൽ ഉൽപ്പന്നങ്ങൾ വാങ്ങുകയും ചെയ്യും. വാങ്ങുന്ന അളവിന് ഒരു പരിധിയും ഉണ്ടായിരിക്കില്ല" എന്നും അദ്ദേഹം പറഞ്ഞു.
പഞ്ചാബിനും ഹരിയാനയ്ക്കും മാത്രമല്ല ഇതിൻ്റെ ഗുണം ലഭിക്കുകയെന്നും ഗോയൽ വ്യക്തമാക്കി. യോഗത്തില്‍ എം എസ് പി ചർച്ചാ വിഷയമായതായി ഭഗവന്ത് മന്നും വ്യക്തമാക്കി "ചർച്ചകൾ അഞ്ച് മണിക്കൂർ നീണ്ടു. ഞാൻ പഞ്ചാബിനുള്ള നേട്ടങ്ങളെക്കുറിച്ച് സംസാരിച്ചു. പയർവർഗ്ഗങ്ങൾ വാങ്ങുന്നതിന് ഞങ്ങൾ എംഎസ്പി ഗ്യാരണ്ടി ആവശ്യപ്പെട്ടിരുന്നു, അത് ഇന്ന് ചർച്ച ചെയ്തു." പഞ്ചാബ് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം കർഷക സംഘടന നേതാക്കള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുമ്പ് കേന്ദ്രസർക്കാർ കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് കർഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ നേരത്തെ പറഞ്ഞു. "പെരുമാറ്റച്ചട്ടം ഏർപ്പെടുത്തുന്നത് വരെ യോഗങ്ങൾ തുടരാമെന്നാണ് സർക്കാർ കരുതുന്നുവെങ്കിൽ, അതായത് പെരുമ്മാറ്റച്ചട്ടം നിലവിലുള്ളതിനാൽ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞാൽ... കർഷകർ മടങ്ങിപ്പോകാന്‍ പോകുന്നില്ല," അദ്ദേഹം പറഞ്ഞു. പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് സർക്കാർ ഞങ്ങളുടെ ആവശ്യങ്ങൾക്ക് പരിഹാരം കാണണമെന്നും ദല്ലേവാൾ പറഞ്ഞു.
-
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
"ഞാൻ ബീഫ് കഴിക്കും, അതിലിപ്പോ എന്താ?" തുറന്ന് പറഞ്ഞ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
വിജയ് 'പുറത്താകുമോ'; താരത്തെ വെട്ടിലാക്കി സംഗീതയുടെ അടുത്ത ഹര്‍ജി, 'താന്‍ എവിടെ താമസിക്കും' -
ഇടിത്തീ! ഗാർഹിക സിലിണ്ടർ വില കുത്തനെ കൂട്ടി; സാധാരണക്കാർക്ക് വൻ പ്രഹരം -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ശമ്പളം കൂടുന്നു; 2024 ജൂലായ് ഒന്നുമുതൽ മുൻകാല പ്രബല്യത്തോടെ കിട്ടും..പെൻഷനും വർധിക്കും -
സൗദി അറേബ്യ, ഖത്തര്‍ 'ഫോഴ്സ് മഷര്‍' എടുത്തേക്കും; 3 രാജ്യങ്ങളില്‍ ചര്‍ച്ച, അമേരിക്ക കുടുങ്ങും












Click it and Unblock the Notifications