കശ്മീരി പണ്ഡിറ്റുകള്‍ക്ക് സ്വന്തം വീട്ടിലേക്ക് മടങ്ങാനുള്ള സമയമായി: ശ്രദ്ധേയ പ്രഖ്യാപനവുമായി ഫാറൂഖ് അബ്ദുള്ള
ശ്രീനഗർ: ജമ്മു കശ്മീർ രാഷ്ട്രീയത്തില്‍ മാത്രമല്ല, ഇന്ത്യന്‍ രാഷ്ട്രീയത്തിലും പതിറ്റാണ്ടുകളായുള്ള ചർച്ചാ വിഷയമാണ് കശ്മീരി പണ്ഡിറ്റുകളുടേത്. ജമ്മു മേഖലയില്‍ ബി ജെ പിയുടെ വളർച്ചയുടെ പ്രധാന കാരണങ്ങളിലൊന്നായും ഈ വിഷയം മാറിയിട്ടുണ്ട്. ഇപ്പോഴിതാ ജമ്മു കശ്മീരില്‍ പുതുതായി അധികാരമേല്‍ക്കുന്ന നാഷണല്‍ കോണ്‍ഫറന്‍ പാർട്ടി നേതാവ് ഫാറൂഖ് അബ്ദുള്ള കശ്മീരി പണ്ഡിറ്റുകളുടെ കാര്യത്തില്‍ ഒരു ശ്രദ്ധേയമായ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്.
കശ്മീരി പണ്ഡിറ്റുകളുടെ തിരിച്ചുവരവിനായി താനും തൻ്റെ പാർട്ടിയും കാത്തിരിക്കുകയാണെന്നാണ് നാഷണല്‍ കോണ്‍ഫറന്‍ പാർട്ടി അധ്യക്ഷന്‍ ഫാറൂഖ് അബ്ദുള്ള കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. 1990 കളുടെ തുടക്കത്തിലായിരുന്നു ഭീഷണികളെ തുടർന്ന് കശ്മീർ വാലിയില്‍ നിന്നും പണ്ഡിറ്റുകള്‍ക്ക് രാജ്യത്തിന്റെ വിവിധ ഇടങ്ങളിലേക്ക് പലായനം ചെയ്യേണ്ടി വന്നിരുന്നത്.

"ഇവിടെ നിന്നും പോയ നമ്മുടെ സഹോദരങ്ങൾ സ്വന്തം നാട്ടിലേക്ക് തിരിച്ച് വരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇപ്പോൾ അതിനുള്ള സമയമായി. അവർ അവരുടെ വീടുകളിലേക്ക് മടങ്ങണം. ഞങ്ങൾ കശ്മീരി പണ്ഡിറ്റുകളെക്കുറിച്ച് മാത്രമല്ല, ജമ്മുവിലെ ജനങ്ങളെ കുറിച്ചും ചിന്തിക്കുന്നു." ഫാറൂഖ് അബ്ദുള്ള പറഞ്ഞു.
തികഞ്ഞ മതേതരത്വം പുലർത്തുന്ന പാർട്ടിയാണ് തന്റേതെന്നും നാഷണല്‍ കോണ്‍ഫറന്‍സിന് ഹിന്ദു-മുസ്ലിം വിവേചനം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കശ്മീരില്‍ എല്ലാവർക്കും അവരുടേതായ ഇടമുണ്ട്. എല്ലാവരോടും ഒരുപോലെ പെരുമാറണം. കശ്മീരി പണ്ഡിറ്റുകള്‍ മടങ്ങിയെത്തി അവരുടെ വീടുകളില്‍ കഴിയുമ്പോള്‍ അവരെ ഇരു കൈകളും നീട്ടി സ്വീകരിക്കും.
കശ്മീരി പണ്ഡിറ്റുകളുടെ മടങ്ങി വരവിനുള്ള എല്ലാ ക്രമീകരമങ്ങളും പദ്ധതികളും നാഷണല്‍ കോണ്‍ഫറന്‍സ് സർക്കാർ ചെയ്യും. എല്ലാവരും അവരോട് നല്ല രീതിയില്‍ പെരുമാറണം. നാഷണൽ കോൺഫറൻസ് സർക്കാർ അവരുടെ ശത്രുവല്ലെന്ന് അവർക്ക് തോന്നണം. നമ്മള്‍ ഇന്ത്യക്കാരാണ്, എല്ലാവരേയും ഒപ്പം കൊണ്ടുപോകാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും ഫാറൂഖ് അബ്ദുള്ള കൂട്ടിച്ചേർത്തു.
അതേസമയം, സർക്കാർ രൂപീകരണത്തിനുള്ള അവകാശവാദവുമായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമർ അബ്ദുള്ള കഴിഞ്ഞ ദിവസം ഗവർണറെ കാണുകയും ചെയ്തു. ബുധനാഴ്ചയോടെ പുതിയ സർക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
90 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഇന്ത്യാ സഖ്യത്തിന് കീഴില്‍ മത്സരിച്ച നാഷണല്‍ കോണ്‍ഫറന്‍സിന് 42 സീറ്റുകളില്‍ വിജയിക്കാന്‍ സാധിച്ചു. സഖ്യത്തിലെ മറ്റ് കക്ഷികളായ കോണ്‍ഗ്രസ് 6 സീറ്റിലും സി പി എം ഒരു സീറ്റിലും വിജയിച്ചു. തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ നാലോളം സ്വതന്ത്രരും നാഷണല്‍ കോണ്‍ഫറന്‍സിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം മറുവശത്ത് ബി ജെ പിക്ക് 29 സീറ്റും പി ഡി പിക്ക് 3 സീറ്റുമാണ് ലഭിച്ചത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications